Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 37
-----------------------



"പാതിവഴിയിൽ വീണുപോയവരും ഇതുപോലെ ജയിലിലടക്കപ്പെട്ടവരും ഇപ്പോഴും പോരാടുന്നവരും ഉണ്ട് വിദ്യാ ...

അടിച്ചമർത്തപ്പെടുന്നവന്റെ വേദന കാണാൻ ആളുള്ളതുകൊണ്ടല്ലേ ഇക്കണ്ട വിപ്ലവങ്ങളും ഉണ്ടായതും തുടർന്നുകൊണ്ടിരിക്കുന്നതും . "


"അതെ .... നിങ്ങളെങ്ങനെയാണ് പോലീസിൽ എത്തിയതെന്ന് പറഞ്ഞില്ല . "


"അന്ന് ശെമ്പകം കുത്തിയവൻ മരിച്ചിരുന്നു , അതിന്റെ പേരിലാണ് കേസ് . പിന്നെ ഞങ്ങളുടെ സ്വാധീനം ഉപയോഗിച്ചും ശക്തമായ തെളിവുകൾകൊണ്ടും അയാൾനടത്തിയ പരാക്രമങ്ങൾ കോടതിയെ അറിയിക്കാൻ സാധിച്ചു അതുകൊണ്ട് ശിക്ഷയല്പം കുറയ്ക്കാൻ സാധിച്ചു .



എങ്ങനെയാ ഇവിടെത്തിയതെന്ന് ചോദിച്ചാൽ കോളനിയിൽ നടത്തിയ മെഡിക്കൽ ക്യാമ്പിനിടയിൽ പോലീസ് വളഞ്ഞു .


ഒരുവെടിവെപ്പിന് തുനിഞ്ഞാൽ നൂറുകണക്കിന് പേരുള്ളതിൽ കുറച്ചുപേർക്കെങ്കിലും അപകടം പറ്റും എന്നുള്ളതുകൊണ്ട് കീഴടങ്ങിയതാണ് .


പക്ഷെ നിങ്ങടെ ആൾക്കാരല്ലേ പൊടിപ്പും തൊങ്ങലും വെച്ച് ഈ അറസ്റ്റിനെക്കുറിച്ചു തെറ്റിദ്ധരിപ്പിച്ചു നാടിനെ ....


വനത്തിനുള്ളിൽ മാവോയിസ്റ് വേട്ട , നേതാവിനെ പിടികൂടിയത് അതിസാഹസികമായി നീക്കങ്ങൾ മനസ്സിലാക്കി എന്നൊക്കെയായിരുന്നു , പക്ഷേ സത്യമതല്ല എല്ലാ ആഴ്ചയും പരിശോധനനടത്താൻ ഞാനവിടെ പോകാറുണ്ട് എന്നത് തിരുനെല്ലി മുഴുവനറിയും .
ഞാൻ പിടിക്കപ്പെട്ടിട്ടും ഇനിയും വനത്തിനകത്ത് എത്രപേരുണ്ടെന്നറിയാമോ ...?


ആദിവാസിയുടെ സഹായമില്ലാതെ അവർക്കവിടെകഴിയാൻ സാധിക്കില്ലെന്നറിയുക . ഈ ലോകം കൈക്കുള്ളിൽ ആണെന്ന് തെറ്റിദ്ധരിക്കുന്ന ഒരുകൂട്ടം വിഡ്ഢികളാണ് ഭൂരിഭാഗം ജനങ്ങളും, ലോകമെത്രയോ മുന്പോട്ടുപോയിരിക്കുന്നെന്നു അറിയാത്തവർ . "


"ഉം ..... ശരിയാണ് .... ചെറുത്തുനിൽപ്പുകളില്ലാതെ അവകാശങ്ങൾ ഉന്നയിക്കാതെ ആവശ്യങ്ങൾ അറിഞ്ഞു ചെയ്തുതരാൻ ആരും ശ്രമിക്കില്ല . "


"ഉം .... ഇതാണ് ഞാൻ വിദ്യാ ഇതിൽക്കൂടുതൽ ഒന്നുമില്ല , നേരം സന്ധ്യയോടടുത്തിരിക്കുന്നു ... ഏതുനിമിഷവും നമ്മൾ തമ്മിൽ വിടപറയേണ്ടിവരും .


ഒന്നെനിക്കറിയാം ഒന്നുകിൽ നീ വന്നതിനുപിന്നിൽ എന്തോ ഉദ്ദേശമുണ്ട് , അല്ലെങ്കിൽ ഇത്രസമയം അനുവദിച്ചതിനുപിന്നിൽ എന്തോ ഒരുചതിയുണ്ട് .
കാടിനുള്ളിൽ വന്യമൃഗങ്ങളുടെ ഇടയിലോ ഫോറെസ്റ്റുകാരുടെ മുൻപിലോ പെടാതെ മൂന്നുനാലുവർഷം ജീവിച്ച എനിക്കത് മനസ്സിലാവും . മറഞ്ഞിരിക്കുന്നൊരു ചതിയുണ്ട് വിദ്യാ
.... പക്ഷേ എനിക്ക് പേടിയില്ല . ഞാനൊരു മനുഷ്യനായി മാത്രമേ ജീവിച്ചിട്ടുള്ളു , ഇനിയും അങ്ങനെതന്നെ ആയിരിക്കും ."



"ഇനിയും വയനാട്ടിലേക്കാണോ "?


"അവരെന്നെ കാത്തിരിക്കുന്നുണ്ടാവും "


"നിങ്ങളെ കാത്തിരിക്കുന്ന രണ്ട് കുടുംബങ്ങൾ കൂടിയുണ്ട് "


"അവർക്കെന്നെ മനസ്സിലാവും "


"അവരെ നിങ്ങൾ മനസ്സിലാക്കുന്നില്ലാലോ "


"വയനാട്ടിലെ ജനങ്ങൾക്കെന്നെ ആവശ്യമാണ് "


"ഇന്നവർ സ്വയം പോരാടാൻ അറിയുന്നവരാണ് "


"എങ്കിൽ ഇതുപോലെയെത്ര ജനവിഭാഗം ഉണ്ടാവും ഈ ഇന്ത്യ മഹാരാജ്യത്ത് അവർക്കുവേണ്ടി "


"അപ്പോൾ ഇനിയും ? "


"അതെ ......ആദ്യം കണ്ണൂർ പിന്നീട് "


"ഉം "


പിന്നെനിക്കൊന്നും പറയാനുണ്ടായില്ല ,ആയിരംപേരുകൂടുമ്പോൾ എങ്കിലും ഇതുപോലെ ചിന്തിക്കുന്ന ഒരാളെങ്കിലും ഉണ്ടാവണം എന്നെന്റെ മനസ്സ്‌ പറയുന്നുണ്ടായിരുന്നു .


"നിനക്ക് ഇത് കഥയെഴുതാനാണോ "?

"അല്ല "

"പത്രത്തിൽ കൊടുക്കാൻ "?

"അല്ല "

"ഒറ്റുകൊടുക്കാൻ ?"

"അല്ല ."

"പിന്നെ ?"


"ഇവിടെനിന്നും വയനാട്ടിലെക്കെത്ര ദൂരമുണ്ട് ?"


അപ്പോഴേക്കും അങ്ങോട്ട് വന്ന പൊലീസുകാരെ കണ്ടപ്പോൾ അയാൾ നിർത്തി .
ഞങ്ങളെ രണ്ടാളെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അതിലൊരാൾ പറഞ്ഞു


"ഇനിയെന്ത് സഹായം വേണമെങ്കിലും ഞാൻ ചെയ്തു തന്നോളാം "


അയാളുടെ തോളിൽ തട്ടി കൊണ്ടാണ് അതുപറഞ്ഞത് .


"വാ "

എന്ന് വിളിച്ചയാൾ തിരികെ നടക്കുകയും ചെയ്തു .

രണ്ടാമത്തെയാൾ

" നിങ്ങളെയോർത്ത് ഞാനഭിമാനിക്കുന്നു "

എന്നുപറഞ്ഞും പിന്തിരിഞ്ഞു .
അവരുടെ പുറകെനടക്കുമ്പോൾ രൂപേഷ് പറയുന്നുണ്ടായിരുന്നു

"എനിക്കറിയാമായിരുന്നു ചതിയാണെന്ന് "


ഞാനയാളെ ഒരുനിമിഷം നോക്കിയിട്ട് കൈ പിടിച്ചു ഞാൻ പറഞ്ഞു


"ഇവിടെ നിന്നിറങ്ങുമ്പോൾ വരണം ..... എനിക്കും വരണം നിങ്ങളുടെ കൂടെ ....പിന്തിരിപ്പിക്കാൻ നോക്കണ്ട , എനിക്കും അവകാശമുണ്ടെന്ന് കൂട്ടിക്കോളൂ "


അയാൾ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ കണ്ടിട്ടാവണം എന്തോ വിവരിക്കാനാവാത്ത അവസ്ഥയിലായിരുന്നു അയാളപ്പോൾ .


തുറന്നിട്ട ജനലിലൂടെ അവിടെത്തിയപ്പോൾ ഞാനൊന്ന് എത്തിനോക്കി . അയാളും . കൂടിനിൽക്കുന്ന പോലീസുകാരും പ്രതികളും മാത്രമേ ഉണ്ടായിരുന്നുള്ളു .


പോലീസുകാർ ഞങ്ങളെയും കൊണ്ട് പ്രസ്തുത മുറിക്കുമുൻപിലെത്തുമ്പോൾ തന്നെ കയ്യടിശബ്ദം ഉയർന്ന് തുടങ്ങി . അത്ഭുതം മായാതെനിൽക്കുന്ന ഞങ്ങളെ കണ്ടതും സൂപ്രണ്ട് ഇറങ്ങിവന്നു അയാളുടെ കരം കവർന്നു . നിലക്കാത്ത കയ്യടികൾ അപ്പോഴും ഉയരുന്നുണ്ടായിരുന്നു .


" മനു എന്ന രൂപേഷെ .... നീ ഞങ്ങളെയെല്ലാം തോൽപ്പിച്ചു കളഞ്ഞല്ലോ അനിയാ .... അവനവന് വേണ്ടിയല്ലാതെ ഇവിടേയ്ക്ക് വരുന്നവർ പണ്ടാണെന്ന് തോന്നലുണ്ടായിരുന്നെനിക്ക് . നീ അത് തിരുത്തിത്തന്നു .. നിന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നു ...


നീ പറഞ്ഞപോലെ ചതിയായിരുന്നു , നിന്റെവായില്നിന്നും സത്യം വരുമെന്നുഞങ്ങൾ ഉറപ്പിച്ചാണ് ക്യാമറകൾ വച്ചിടത്ത്‌ നിങ്ങൾക്കുസംസാരിക്കാൻ അവസരമൊരുക്കിയത് .


പക്ഷേ .... നീ ഞങ്ങളെ തോൽപ്പിച്ചുകളഞ്ഞു മനു . നീ പേടിക്കണ്ട ഈ ദൃശ്യങ്ങൾ ഇനിയാരുമറിയില്ല , കാരണം അവര് ഇതിൽ നീ ചെയ്ത കുറ്റങ്ങളെ കാണുള്ളൂ . 


സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി സത്യവും ദയയും അഹിംസയും പഠിപ്പിച്ച ഗാന്ധിയെ തന്നെ മറന്നവരാണ് നമ്മൾ ..."


"കാട്ടിലെ മൃഗങ്ങൾ ചതിയിലൂടെ ആക്രമിക്കാത്തതു ഇതുപോലെ ബുദ്ധിയില്ലാത്തത് കൊണ്ടാവും അല്ലെ "


സൂപ്രണ്ട് ചമ്മിയ ചിരിയോടെ അയാളെ നോക്കുന്നുണ്ടായിരുന്നു .
സമയം നാലുമണിയോടടുത്തതിനാൽ എനിക്കവിടെനിന്നും പോവാതെ തരമില്ലായിരുന്നു .


സന്ധ്യടുത്തുതുടങ്ങിയ കോറിഡോറിലൂടെ നടക്കുമ്പോഴും വരാൻനേരം ആരും കേൾക്കാതെ അയാൾ പറഞ്ഞവാക്കുകളായിരുന്നു എന്റെ മനസ്സിൽ .


"നമ്മളെ ചോദ്യം ചെയ്യുന്നവരെ പെട്ടെന്നങ് ഇഷ്ടപ്പെട്ടുപോകും "എന്തുകൊണ്ടാവും ഇങ്ങനെ പറഞ്ഞതെന്നാലോചിച് ഇനി ഉറക്കമില്ല യാമങ്ങളിലേക്ക് എന്റെ ചിന്തകളും ...!



അവസാനിച്ചു ...


ഇതുവരെ എല്ലാ സപ്പോർട്ടും നൽകി കൂടെനിന്നവർക്ക് ഹൃദയംനിറഞ്ഞ നന്ദി . Arjun K Prakash Abdul Gafoor Edappal Rihan Rashid Athira, Sreenivas Panampilly ranjith, Basith Bin Bushra

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...