Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 25
------------------
"വയനാട്ടിൽ എത്തിയദിവസം തന്നെ അജീഷിനെയും ശരത്തിനെയും കാത്തിരുന്ന ആപത്തുകൾ ശരത്തിനെ തേടിയെത്തി .

 അവൻ കോളനിയിലെത്തിയപ്പോൾ അറിയാതെ ചെന്നുപെട്ടത് അവിടുത്തെ റിസോർട്ട് ഗൈഡ് ന്റെ മുൻപിൽ .
ഒരിക്കൽ ഈ കുട്ടികളെ ഭീഷണിപ്പെടുത്തിയതിൽ അയാളും ഉണ്ടായിരുന്നു . എന്നാൽ അതിനൊന്നും ഭയപ്പെടാതെ ശരത്ത് ലോക്കൽ പോലീസിൽ പ്രൊട്ടെക്ഷനുവേണ്ടി എഴുതിക്കൊടുത്ത് തിരിച്ചു വന്ന് അവൻ പ്രവർത്തനം തുടങ്ങി .
ഒരിക്കൽ രണ്ടുപേരും നിർത്തിപോയിടത്തുനിന്നും ഒറ്റയ്ക്ക് പോരാടേണ്ട അവസ്ഥയാണെങ്കിലും കാര്യങ്ങൾ തിരിച്ചറിഞ്ഞ ആദിവാസി യുവാക്കളുടെ സഹകരണം കാര്യങ്ങൾ എളുപ്പമാക്കിയെങ്കിലും ഒരുവശത്ത് ശത്രുക്കൾ കൈകോർക്കുകയായിരുന്നു. ആദ്യം അവർ തുടങ്ങിയത് ആദിവാസികൾക്കുള്ള അടിസ്ഥാന വിദ്യാഭ്യാസം നൽകലും പേരെഴുതാനും ഒപ്പിടാനും പഠിപ്പിക്കലും . അന്നുവരെ സ്‌കൂളിനെക്കുറിച്ചു വല്യ പിടിയില്ലാതെ കാട്ടിൽ കളിച്ചുനടന്നിരുന്ന കുട്ടികളെ നിർബന്ധിച്ചു പഠിക്കാൻ വിടലും ആയിരുന്നു .
അന്നുവരെ ജനസംഖ്യ കണക്കെടുപ്പിൽ പെടാത്ത കുറച്ചുപേർക്ക് ഗവണ്മെന്റ് ഐ ഡി കാർഡ് ,റേഷൻ കാർഡ് എന്നിവയുണ്ടാക്കി കൊടുക്കാനും അതിലൂടെ അവരുടെ ചെറിയ ചെറിയ ആവശ്യങ്ങൾ നേടിയെടുക്കാനും പ്രാപ്തരാക്കി . അതിനൊപ്പം തന്നെ ശക്തമായ ബോധവൽക്കരണവും വൈകുന്നേരം സ്‌കൂളിൽ നിന്നെത്തുന്ന കുട്ടികളെ പഠിപ്പിക്കലും അതിലേറെ ഫോറെസ്റ് ഓഫീസർമാരുടെയും ടൂറിസ്റ്റു ഗൈഡുകളുടെയും ഇടപെടലിനാൽ കാട്ടിലേക്ക് കടക്കുന്ന സഞ്ചാരികളെ പൂർണ്ണമായും തടയാനും ശ്രദ്ധിച്ചു . സിക്കിൽ സെൽ അനീമിയ ടെസ്റ്റ് മാനന്തവാടി ഗവ . ഹോസ്പിറ്റലുമായി ചേർന്ന് നടത്തുകയും ലോക്കൽ മെഡി -സെന്ററിൽ ഫോളിക് ആസിഡ് ഗുളികകളും മറ്റുപ്രധിരോധ മരുന്നുകളും എത്തിക്കാനും സാധിച്ചു ."
"അതെന്തിനാ മനുഎട്ട സഞ്ചാരികളെ തടയുന്നത് "?
"അതിന് കുറച്ചു കാരണങ്ങൾ ഉണ്ട് വിദ്യാ . വനത്തിലുള്ള മൃഗങ്ങൾക്കു പുതിയ ആളുകളുടെ സാന്നിധ്യം അരോചകമാവാനും അവ ഓടിപ്പോവാനും സാധ്യതയുണ്ട് . എത്രയൊക്കെ മുൻകരുതലുകൾ എടുത്താലും വന്യജീവികൾ അവരെ ആക്രമിക്കാൻ സാധ്യതയുണ്ട് . അങ്ങനെയുള്ള സാഹചര്യങ്ങളിൽ മൃഗങ്ങളെ വകവരുത്തി മനുഷ്യനെ രക്ഷിക്കേണ്ട അവസ്ഥയില്ലാതാക്കാൻ പിന്നെ ആദിവാസിയുടെയും മൃഗങ്ങളുടെയും സ്വകാര്യതകൾ പോലും ക്യാമറയിലാക്കി റേറ്റിങ് കൂട്ടാനും ഒക്കെ സാഹചര്യം ഉണ്ടാക്കുന്നതിന് അജീഷ് എതിരായിരുന്നത്രെ , പിന്നീട് ആലോചിച്ചപ്പോൾ എനിക്കും ശരിയാണെന്നു തോന്നി . വലിയ കൂടുണ്ടാക്കി നമ്മളെ അതിനകത്താക്കി ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും കുഞ്ഞുങ്ങളെ നോക്കുന്നതും ഇണചേരുന്നതും എല്ലാം പകർത്തിയെടുക്കുകയും കാണുകയും ചെയ്യുമ്പോൾ എങ്ങനുണ്ടാവും ? മിണ്ടാൻ കഴിവില്ലെങ്കിലും ആസ്ഥാനത്ത് നിന്നൊന്ന് ചിന്തിക്കുമ്പോൾ എങ്ങനെ അംഗീകരിക്കണമായിരുന്നു വിദ്യാ ?"
"ഉം ശരിയാണ് , സത്യം പറഞ്ഞാൽ ഞാനിതേക്കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ല
"
"ആലോചിക്കണം വിദ്യാ , ഈ ലോകത്ത് നമ്മുടെ സുഖവും സന്തോഷവും എന്തെന്ന് കണ്ടെത്താനും അവയ്ക്കുവേണ്ടി ഓടിനടക്കാനും സമയം കളയുന്നതിൽ ഇത്തിരിയെങ്കിലും മറ്റുള്ളവരെക്കുറിച്ചു ആലോചിക്കണം ...പ്രകൃതിയെക്കുറിച്ചു ചിന്തിക്കണം .... കാലാതീതമായി ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും ചിന്തിക്കണം ഏറ്റവും അവസാനം ഈ ജീവിതമെന്താണെന്നും അതുകൊണ്ട് നമ്മളെന്ത് നേടുന്നെന്നും ചിന്തിക്കണം , ഏറ്റവും വലിയ തോൽവി മരണമല്ലെന്നും ജീവിക്കുന്ന കാലത്തെ ഭീരുത്വമെന്നും തിരിച്ചറിയണം. സ്നേഹിക്കുന്നവരെ സംരക്ഷിക്കുന്നവരോടൊപ്പം സ്നേഹിക്കപ്പെടാൻ അർഹതയുള്ളവരെ ചേർത്ത് നിർത്തുകയും വേണം ."
"ഉം "
തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...