Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 36
-------------------


"എന്നിട്ടോ "?



"എന്നിട്ടെന്താവാൻ ... പരിക്കേറ്റ് ആശുപത്രിയിൽ കഴിയേണ്ടിവന്ന ഉദ്യോഹസ്ഥരുടെ ചികിത്സാച്ചെലവും കുടുംബത്തിനുള്ള ധനസഹായവും സർക്കാർ ഏറ്റെടുത്തു . അതും പ്രൈവറ് ഹോസ്പിറ്റലിൽ ആണെന്നോർക്കണം ,


സർക്കാർ ജീവനക്കാർക്കുതന്നെ സർക്കാർ ആശുപത്രികളെ വിശ്വാസമില്ലാത്തതുകൊണ്ടു പാവപ്പെട്ടവനെ അവിടെക്കയറു എന്നറിയാവുന്നവർ മോശം ട്രീറ്റ്മെന്റ് നൽകുമ്പോൾ നമ്മളെന്ത് പറയാനാണ് .



എന്തായാലും അവരുടെ തോക്കും മറ്റായുധങ്ങളും പ്രയോഗിക്കാനുള്ള ഇടഞങ്ങൾ കൊടുക്കാത്തതിനാൽ ഞങ്ങളുടെ ഭാഗത്തുള്ളവർക്ക് കാര്യമായ പരിക്കുണ്ടായില്ല . പിന്നെ അവരിൽ പലരും മദ്യപിച്ചിരുന്നതും ഗുണമായി . ഞങ്ങൾ ശ്രദ്ധിക്കാതെ പോയൊരുകാര്യം ഉണ്ടായിരുന്നു സി സി ടി വി ക്യാമറകൾ .



വിഷ്ണുവിനെയും എന്നെയും കുറച്ചു ആദിവാസികളെയും ശരത്തിന്റെ ഒന്നുരണ്ട് സുഹൃത്തുക്കളും അങ്ങനെ നക്സലൈറ്റുകളായി മുദ്രകുത്തപ്പെട്ടു .



അപ്പോഴും മനസ്സിൽ രാധയെന്ന പത്തുവയസ്സുകാരിയുടെ വാക്കുകളായിരുന്നു


 "എന്നെ കൊന്നുതരുമോ ഡോക്ടർ അണ്ണാ , ഈ വേദന സഹിക്കാൻ വയ്യ "


ഏതോ ഒരുത്തൻ കാട്ടിക്കൂട്ടിയതാ , കുഞ്ഞാണെങ്കിലും പെണ്ണല്ലേയെന്ന് .


കയ്യിൽ കോരിയെടുത്തുവന്ന സീതമ്മയുടെ മുഖമായിരുന്നു , അവളെ ഒന്ന് കണ്ണുതുറന്നുകാണാൻ ഞങ്ങളെത്ര കഷ്ടപ്പെട്ടു .


എന്റെയനിയത്തിയെപ്പോലെ കരുതിയ ശെമ്പകത്തിന്റെ അന്നത്തെ കണ്ണീരായിരുന്നു ,

 കറുപ്പന്റെ മരുമകളുടെ ശവശരീരം ഏറ്റുവാങ്ങുമ്പോൾ ഉണ്ടായ തണുപ്പിപ്പോഴും പോയിട്ടില്ല വിദ്യാ .


എല്ലാം നഷ്ടപ്പെടുമ്പോൾ ഹൃദയം പൊട്ടി കരയുന്ന ഒരുകൂട്ടം നിഷ്കളങ്ക ജനങ്ങളായിരുന്നു .

അതിന് മറുപടി നൽകാൻ അഹിംസാമാർഗം കൊണ്ടാവില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു .


കിടപ്പിലായവർക്കുവേണ്ടി വാദിക്കാനും കരയാനും ലക്ഷക്കണക്കിനുപേർ ഉണ്ടായിരുന്നു ,

നിലപാടുകളില്ലാത്ത ബാക്കിയുള്ളവരും എന്തുകൊണ്ടാണ് "എന്തിനുവേണ്ടി അവരിത് ചെയ്തെന്ന് ചിന്തിച്ചില്ല ?


നക്‌സലൈറ്റുകൾ ആയാലും വെറുതെ ആരെയെങ്കിലും കേറിയങ് ആക്രമിക്കാൻ മാത്രം വിഡ്ഢികളാണോ ?


നക്സലേറ്റുകൾ ഉയർന്നവിദ്യാഭ്യാസവും ചിന്താഗതിയും ഉള്ളവരായിട്ടും എന്തിനിങ്ങനൊരു സാഹസത്തിന് മുതിരുന്നു എന്ന് ചിന്തിക്കാത്തതെന്താണ് ?


നക്‌സലൈറ്റുകൾ ആധൂനിക സാങ്കേതികവിദ്യയിൽ കഴിവുതെളിയിച്ചവരായിട്ടും മൊബൈലിന് സിഗ്നൽപോലുമില്ലാത്ത വനങ്ങളിൽ എന്തിനുവേണ്ടി പ്രവർത്തിക്കുന്നു എന്നോർത്തുകൂടെ ?


നക്‌സലൈറ്റുകൾ മരം മുറിച്ചുകടത്തി വിറ്റോ ?

വനം നശിപ്പിച്ചോ ?

കഞ്ചാവ് കൃഷി ചെയ്‌തോ ?

ഏതെങ്കിലും സ്ത്രീകളെ ബലാൽസംഗം ചെയ്‌തോ ?

സാധാരണക്കാരുടെ ജീവിതത്തിൽ തലവേദനയായി ഭവിച്ചുവോ ?

ആദിവാസിയുടെ മണ്ണ് സ്വന്തമാക്കിയോ ?

നാടുനീളെ ഭീഷണിപ്പെടുത്തി പണം പിരിച്ചോ ?

നാട്ടുകാരെ തല്ലിചതച്ചോ ?

മൃഗങ്ങളെ വേട്ടയാടിയോ ?

ആനകളെ കൊന്ന് കൊമ്പെടുത്തോ ?

മറ്റുമൃഗങ്ങളെ കൊന്ന് തോലെടുത്തോ ?

കൃഷി നശിപ്പിച്ചോ ?

അനധികൃതമായി സ്വത്ത് സംബാധിച്ചോ ?

ഒന്നും ചെയ്തില്ലാലോ വിദ്യാ ,സ്വന്തം പോക്കെറ്റിലെ പണമെടുത്ത് ആരും തിരിഞ്ഞുനോക്കാത്തവർക്കുവേണ്ടി പ്രവർത്തിച്ചതാണോ കുറ്റം ?

അവരെ അക്ഷരം പഠിപ്പിച്ചതാണോ കുറ്റം ?

സ്വന്തം പണംകൊണ്ട് ഭക്ഷണം കൊടുത്തതാണോ ,ചികില്സിച്ചതാണോ കുറ്റം ?

അടിച്ചമർത്തപ്പെട്ടവരെ അവകാശങ്ങൾ പറഞ്ഞു മനസ്സിലാക്കിയതാണോ കുറ്റം ?

കേറിക്കിടക്കാൻ സ്വന്തമായൊരുപിടിമണ്ണ് അതും കട്ടും ചതിച്ചും പിടിച്ചുപറിച്ചും അവരിൽനിന്നും നേടിയെടുത്തതിൽ നിന്നും വളരെക്കുറച്ചു മാത്രം തിരികെ വേണമെന്നാവശ്യപ്പെടാൻ പറഞ്ഞുകൊടുത്തതാണോ കുറ്റം ?


പിഞ്ചുകുഞ്ഞുങ്ങളെവരെ മാനംകെടുത്തുന്നവരോട് എതിർത്ത് നിന്നതാണോ കുറ്റം ?

ആധൂനിക ചികിത്സാസൗകര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി കൊടുത്തതാണോ കുറ്റം ?

അവരുടെ അവസ്ഥയെന്തെന്ന് ലോകത്തിനുമുന്നിൽ തുറന്നുവെച്ചതാണോ കുറ്റം ?


കറുത്തനിറവും പൂച്ചക്കണ്ണുകളും ചുരുണ്ടമുടിയുമുള്ള വനത്തിൽ താമസിക്കുന്ന ജീവികൾ എന്ന് പറയുന്ന നിങ്ങളുടെയൊക്കെമുന്പിൽ അവരെ മനുഷ്യരായി കണ്ടതാണോ കുറ്റം ?


ശമ്പളവർദ്ധനവിനു വേണ്ടി ഇടയ്ക്കിടെ സമരം നടത്തുന്നത് കുറ്റമില്ല


വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പഠനം നിർത്തിവെപ്പിച്ചു
നാളെത്തെതലമുറയോട് അനീതികാണിക്കുന്നതിൽ തെറ്റില്ല


അങ്ങോട്ടുമിങ്ങോട്ടും മത്തങ്ങാമുറിക്കുന്ന ലാഘവത്തോടെ മനുഷ്യനെ വെട്ടിയിടുകകയും പിന്നീട് അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കളിക്കുകയും ഹർത്താലുണ്ടാക്കുകയും ചെയ്യുന്നതിൽ കുറ്റമില്ല


ആതുരാലയങ്ങൾ അടച്ചിട്ട് സമരം ചെയ്തതിലും കുറ്റമില്ല


തുമ്മിയാലും തെറ്റിയാലും സമരംപിടിക്കുന്നത് കുറ്റമേയല്ല ഇവിടെ കിടപ്പാടത്തിനുവേണ്ടി സമരം ചെയ്തപ്പോൾ കുറ്റമായി .


അവകാശത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് വാചാലമാകുന്നവരെന്താണ് വിദ്യാ ആദിവാസിയെ മാത്രം പരിഗണിക്കാത്തത് ?

അവരുടെയിടയിൽ നിന്നും ചോദിക്കാനാരും വരില്ലെന്നുള്ളതുകൊണ്ടോ ?


താഴ്ന്നുകിടക്കുന്നവരുടെ തലയിൽ കയറുന്നതാണോ വിദ്യാ ജനാധിപത്യം ?


എല്ലാ ഇന്ത്യക്കാരും എന്റെസഹോദരി സഹോദരന്മാരാണെന്നും , നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കുമെന്നും സ്‌കൂൾജീവിതത്തിൽ എത്രതവണ പ്രതിഞ്ജ ചൊല്ലിയിരിക്കും ?


എന്നിട്ടുമെന്താണ് വിദ്യാ ഇവരുംകൂടെ ചേർന്നതാണ് ഇന്ത്യാരാജ്യം എന്ന് മനസ്സിലാക്കാതെ പോകുന്നത് ?

സാക്ഷരതകൂടിയ നമ്മളെ ഇങ്ങാനാവുമ്പോൾ മറ്റുള്ളിടത്തെ കാര്യം പറയേണ്ടതില്ല്ലാലോ ..?


അന്നത്തോടെ എനിക്കൊരുകാര്യം മനസ്സിലായി അവരുടെ സമ്പത്തിനെ തിരിച്ചുചോദിക്കാൻ ആ തലമുറകളിൽ ആരും വരാതിരിക്കണമെങ്കിൽ ആദിവാസിസമൂഹം ഒരിക്കലും മുന്നിലേക്ക് വരരുതെന്ന് എല്ലാവരും ആഗ്രഹിക്കുന്നു .


ആരുംചോദിക്കാൻ ഇല്ലാത്തവർക്കായി നാവുയർത്താൻ ധൈര്യപ്പെട്ട ഞങ്ങളെ അടിച്ചമർത്താനാണ് ഈ വളച്ചുകുത്തലുകളെന്നും . അന്നേവരെ രണ്ടുമനസ്സോടെയാണ് അവർക്കുവേണ്ടി പ്രവർത്തിച്ചതെങ്കിൽ പിന്നീടങ്ങോട്ട് ഉറച്ചതീരുമാനത്തോടെ അവർക്കുവേണ്ടി ജീവിക്കണമെന്ന് തോന്നുകയായിരുന്നു .


വിശക്കും മുൻപേ ഭക്ഷണം കിട്ടിയ നിനക്കൊന്നും ഭാവനയിൽ കാണാനാവുന്നതിനും അപ്പുറമാണ് ദാരിദ്ര്യത്തിന്റെ ക്രൂരത ,

മരംകോച്ചുന്ന വയനാടൻ തണുപ്പിലെ സുഖവാസത്തെക്കുറിച്ചേ നിനക്കറിയൂ , ഒരുപുതപ്പിന്റെ രക്ഷയ്ക്കുപോലും വഴിയില്ലാത്തവരുണ്ട് . .

അതൊന്നും എങ്ങനെയാണ് പറയേണ്ടതെന്നറിയില്ല എനിക്ക് മനുഷ്യനായി ഒന്ന് നോക്ക് .

നിരന്തരമായ സമരങ്ങൾക്കും അടിപിടികൾക്കും ഫലമായി ഒരുദിവസം അവരെന്നെ അറസ്റ്റ് ചെയ്തിവിടെ കൊണ്ടുവന്നു .

ഇങ്ങനെയെല്ലാം ഉണ്ടാവുമെന്നുറപ്പുള്ളതുകൊണ്ടു ഹയർ സ്റ്റഡീസ് ന്റെ പേരിൽ ലോങ്ങ് ലീവിന് ഞാനെഴുതികൊടുത്തിരുന്നു .


എനിക്കുപകരം വന്നത് എന്റെ കൂട്ടുകാരനായതുകൊണ്ട് ധൈര്യത്തോടെ തന്നെ മുതുമലയോട് ഞാൻ യാത്രപറഞ്ഞു .

എന്റെയൊപ്പം വിഷ്ണുവും ശരത്തും ശരത്തിന്റെ കുറച്ചുകൂട്ടുകാരും ഉണ്ടായിരുന്നു .


കഴിയുന്നത്രെ അവരോട്‌ഞാൻ പറഞ്ഞുനോക്കിയെങ്കിലും എന്നെപ്പോലെതന്നെ ജീവിതത്തിൽ സംതൃപ്തി ആരുമില്ലാത്തവരെ സേവിക്കുമ്പോൾ കിട്ടുമെന്ന് അടിയുറച്ചു വിശ്വസിക്കുന്നവരായിരുന്നു അവരും .


അജീഷിന്റെ മരണമാണ് ശരത്തിനെ ഇവിടെ പിടിച്ചുനിർത്തിയതെങ്കിൽ, ശരത്തിന്റെ അന്നത്തെ അവസ്ഥയാണ് അവന്റെ കൂട്ടുകാരായ നീതുവിനെയും ലക്ഷ്മിയെയും അർജുനെയും രാഹുലിനെയും ജിംഷാദിനെയും ഇവിടെപിടിച്ചു നിർത്തിയത് .


ഏതാണ്ട് ഒരേപ്രായവും ഒരുപോലെ ചിന്തിക്കുന്നവരുമായ ഞങ്ങൾക്കുമുന്നിൽ "വിവേചനമില്ലാത്ത ആദിവാസി " എന്നൊരു ലക്ഷ്യം മാത്രമായിരുന്നു .


പത്രങ്ങങ്ങളിൽ ശരിയായപേരും വിലാസവും വരാതിരിക്കാൻ ഞങ്ങളെപ്പോഴും ശ്രദ്ധിച്ചിരുന്നു .

കാരണം സത്യമറിയാത്ത വീട്ടുകാർക്ക് ഞങ്ങളെയോർത്ത് തലകുനിക്കേണ്ട അവസ്ഥ വരുന്നത് ഞങ്ങൾക്കിഷ്ടമല്ലായിരുന്നു ,

ഒപ്പം ഞങ്ങളെത്തിരഞ്ഞു ചെന്നെത്തുന്ന സമൂഹത്തിൽ ഉയർന്നസ്ഥാനം വഹിക്കുന്ന ശത്രുക്കൾ അവരെ ഉപദ്രവിച്ചാലോ എന്നപേടിയുണ്ടായിരുന്നു .

 രക്തബന്ധമില്ലാതിരുന്നിട്ടും ആദിവാസിയെ ഇത്ര സ്നേഹിക്കുന്നുണ്ടെങ്കിൽ സ്വന്തം വീട്ടുകാരെ എത്ര സ്നേഹിച്ചിരിക്കും ?"

"ഉം ...ശരിയാണ് "

 എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ ഞാൻ പോലീസുകാർ ജനാലയിലൂടെ എത്തിനോക്കുന്നതും നോക്കിയിരുന്നു .


" പ്രണയവും പൂക്കളും ശബളമോഹങ്ങളും നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും ...നേരിനുവേണ്ടി നിദാന്തം ഒരാദർശ വേരിന് വെള്ളവും വളവുമായി മാറിയോർ ...."


"നിങ്ങള്ക്ക് മലയാളം കവിതകളൊക്കെ അറിയാമോ ?"


"വായിച്ചുമനസ്സിലാക്കാൻ അൽപം ബുദ്ധിമുട്ടാണെങ്കിലും അവരൊക്കെ പാടി കേട്ട് പഠിച്ചതാണ് "


"ആഹാ ...കൂടെയുള്ളവർക്കൊക്കെ ഇതൊക്കെയറിയാമോ ?"


"ഒരുപക്ഷെ ഇതൊക്കെ മനസ്സിലുറച്ചുപോയത് കൊണ്ടാവും അവർ കൂടെയുണ്ടായത് " .


"ഉം ...ശരിയാ .... സാഹിത്യം പഠിച്ചാൽ തലതിരിഞ്ഞുപോകുമെന്ന് കേട്ടിട്ടുണ്ട് "


"അങ്ങനെ തലത്തിരിഞ്ഞവർ പോരാടിയുണ്ടാക്കിയതാണ് ഇന്നുനീ അനുഭവിക്കുന്ന സ്വാതന്ത്രം എന്നുമറക്കണ്ട . ചിന്തിക്കുന്നവർ മനുഷ്യരെ തിരിച്ചറിയുന്നു ,

 പക്ഷേ ഒരുമനുഷ്യന്റെ ഉയർച്ച മറ്റുള്ളവന് വിഘാതമുണ്ടാക്കുമ്പോൾ ഇതുപോലെ വീണുപോകുന്നവനുവേണ്ടി താങ്ങുമരമാവാൻ ശ്രമിക്കുന്നത് അതുകൊണ്ടാവും . "


"ഉം ... എങ്കിലും ...."


"ഇതാണ് എന്റെ ശരി . ഞാൻ വിവാഹംകഴിച്ചു കുടുംബമായി കഴിഞ്ഞില്ലെന്നുവച്ചു മനുഷ്യവംശം നിന്നുപോകുകയൊന്നുമില്ലലോ ......

ചോദ്യംചെയ്യാൻ ആർക്കുമാവും വിദ്യാ . പക്ഷേ ഉത്തരം കണ്ടെത്താൻ എല്ലാവർക്കും കഴിയാറില്ല .


അന്ന് ഞങ്ങളുടെ പ്രവർത്തനങ്ങൾ തുടങ്ങിയശേഷം ഇടയ്ക്കിടയ്ക്ക് പരിശോധനകൾ ഉണ്ടാവുമെന്നറിഞ്ഞിട്ടും കൂടെ വന്നുചേർന്നവർ ഉണ്ട് .


പിന്നെയൊരിക്കലും ആദിവാസിക്കുടിലുകൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ല .

പിന്നെയൊരിക്കലും ആദിവാസിപ്പെണ്ണിന്റെ മടിക്കുത്തഴിക്കാനാരും ധൈര്യപ്പെട്ടില്ല .

പിന്നീടെപ്പോഴും ആദിവാസിയുവാക്കളെ അനാവശ്യമായി ആരും തല്ലിചതച്ചില്ല .

ആദിവാസി കോളനികളിൽ അധികാരം സ്ഥാപിക്കാനോ , കിട്ടിയ മണ്ണ് പിടിച്ചുവാങ്ങാനോ ആരും വന്നില്ല .

പിന്നീടെപ്പോഴും അവിടുത്തെ സ്‌കൂളിൽ അധ്യാപകരില്ലാതിരുന്നിട്ടില്ല .

മാനന്തവാടി ഗവ ആശുപത്രിയിൽ സിക്കിൾസെൽ അനീമിയ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങളെത്തി ,

രോഗികൾക്കുള്ള ഫോളിക് ആസിഡ് ഗുളികകളും വേദനാസംഹാര ചികിത്സകളും എത്താതിരുന്നില്ല

അവിടുത്തെകുട്ടികളിൽ സ്‌കൂളിൽപോകുന്നവരുടെ എണ്ണം വർദ്ധിച്ചു .

ഉൾവനത്തിൽ നിന്നും വരുന്നവരെ ഉദ്ദേശിച്ചു സ്കൂളിനടുത്ത് ഹോസ്റ്റൽ വന്നു .

മലഞ്ചരക്കുകൾക്ക് വിലക്കുറച്ചുകൊടുത്ത് അവരുടെ അധ്വാനത്തെ വിലപേശിയില്ല ആരും

ടൂറിസത്തിന്റെപേരിൽ പിന്നീട് ഏതുവനവും പുഴയും കയ്യേറിയില്ല.

കുടിലുകൾക്കുപകരം വീടുകൾവന്നു ,വീടുകളിൽ കറന്റ് കണക്ഷൻ വന്നു .

ഹോസ്പിറ്റലുകൾ നവീകരിക്കപ്പെടുകയും ഡോക്ടർമാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുകയും ചെയ്തു .

ആദിവാസിയെന്ന ക്യാറ്റഗറിയിൽനിന്നും പുറത്തുവന്ന് മറ്റുള്ളവരെപ്പോലെ ജീവിച്ചുതുടങ്ങി

അടിസ്ഥാനസൗകര്യങ്ങൾ വന്നു ,

പകർച്ചവ്യാധികൾ കുറഞ്ഞു


അതിലെല്ലാമുപരി അന്നുവരെയുണ്ടായിരുന്ന ജെനിറ്റിക് രോഗികളോടുള്ള മനോഭാവം മാറിത്തുടങ്ങി .


മൃതശരീരംപോലും മറവുചെയ്യാൻ ഇടമില്ലാതിരുന്നവർ അതിനെയെല്ലാം അതിജീവിച്ചു .

ശൈശവ വിവാഹങ്ങളും ഗർഭധാരണവും ശിശുമരണവും കുറഞ്ഞു .


ഈ മൂന്നുനാല് വർഷത്തിനിടയ്ക്കു സംഭവിച്ച കാര്യങ്ങളാണ് ഇവയെല്ലാം .

അവരുടെ അവകാശങ്ങൾ എന്തെന്ന് അവരെപ്പറഞ്ഞു മനസ്സിലാക്കുക മാത്രമേഞങ്ങൾ ചെയ്തുള്ളു .


ഇനിയും ഇരുളിൽ നിന്നുംപുറത്തുവരാത്ത കോളനികളും ജനങ്ങളും ഇപ്പോഴുമുണ്ട് വിദ്യാ , അവർക്കായി പോരാടാൻ ഇറങ്ങിയവരും...ഇറങ്ങുന്നവരും ...


തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...