Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 20
--------------------



"എന്നിട്ടോ ?'"



 "അവളോട് അവിടെയുള്ള സാധാരണക്കാരെ അക്ഷരം പഠിപ്പിക്കാനായിരുന്നു ഞാനാദ്യം ഏൽപ്പിച്ചത് .


ആദ്യം ഒരുമടിയൊക്കെ പ്രകടിപ്പിച്ചെങ്കിലും തുടരെത്തുടരെയുള്ള എന്റെ വാക്കുകളെ അനുകൂലിക്കാതിരിക്കാൻ അവൾക്കായില്ല .


മാറ്റങ്ങൾ തുടങ്ങേണ്ടത് സ്വയം എന്തെന്നുള്ള തിരിച്ചറിവിൽ നിന്നാണ് . ഈയറിവുണ്ടാക്കുന്നതു "അക്ഷരാഭ്യാസം തന്നെ എന്നുള്ള തിരിച്ചറിവ് അവൾക്ക് വന്നുതുടങ്ങിയിരിക്കണം .

അവിടെയുള്ളവരുടെ പ്രധാനപ്രശ്നമായ വനഭൂമിയാക്കി മാറ്റിയതിൽ നിന്നും അർഹതപ്പെട്ടത്‌ പതിച്ചു നൽകിപ്പിക്കാനുള്ള ചെറിയ ശ്രമങ്ങൾ തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു .


വനഭൂമിയാണ് തങ്ങളുടെയെല്ലാം എന്നറിയുന്നവർക്ക് അവിടത്തെ മണ്ണും വായുവും വെള്ളവും പ്രകൃതിയും അവരുടെ അവകാശമാണെന്നുകൂടി മനസ്സിലാക്കാൻ സാധിക്കണം .


അതിനുള്ള ബോധവൽക്കരണം നടത്താൻ അവരുടെ ഭാഷ വലിയ പിടിയില്ലാത്തതുകൊണ്ട് എനിക്ക് സാധിക്കില്ല . അവിടെപ്പോയി ഭാഷാപഠിക്കാം എന്നുവെച്ചാൽ ഹോസ്പിറ്റലിലെ രാത്രിവരെ നീണ്ടുപോകുന്ന തിരക്ക് കാരണം സാധിക്കില്ല , തിരുനെല്ലിയിലെത്താൻ പോലുമുള്ള അവസരമുണ്ടാവാൻ സാധ്യത വളരെ കുറവാണ് .



ദിവസങ്ങൾ കടന്നുപോകുകയല്ലാതെ എനിക്കെവിടേക്കും മാറിനിൽക്കാനോ പ്രവർത്തനങ്ങൾ തുടങ്ങാനോ സാധിച്ചില്ല . എന്റെ അഭാവത്തിൽ ഹോസ്പിറ്റൽ പ്രവർത്തനങ്ങൾ താളം തെറ്റുമെന്നെനിക്കറിയാമായിരുന്നു .


ഒരുവർഷത്തോളം കഠിനമായി പരിശ്രമിച്ചതിന്റെ ഫലമാണ് ഇന്നത്തെ നിലയിലെത്തി നിൽക്കുന്നത് . അതുകൊണ്ടുതന്നെ ആ അവസ്ഥയ്ക്ക് മാറ്റം വരാതിരിക്കണമായിരുന്നു ,ഒപ്പം കണ്ണടയുമ്പോൾ മനസ്സിലിരച്ചെത്തുന്ന


"അണ്ണാ " എന്നവിളികൾ ഉറങ്ങാനും സമ്മതിക്കില്ലായിരുന്നു . എന്റെ നാട്ടിലെ സാധാരണക്കാർക്കുവേണ്ടി ഞാനല്ലാതെ വേറെയാര് പ്രവർത്തിക്കും അല്ലെ വിദ്യാ"
"


"ഉം . ശരിയാണ് . നമ്മൾ തന്നെ വേണം ."


നൂറുമക്കളുണ്ടായതിൽ കൂറുകാണിക്കാൻ ബാക്കി തൊണ്ണൂറ്റൊന്പത് പേരുമുണ്ടല്ലോ , ഇടയിലെങ്കിലും സ്വന്തം ജീവിതം ചുറ്റുമുള്ളവർക്കായി മാറ്റിവയ്ക്കുന്ന ഒരാളും വേണം എന്നെനിക്ക് തോന്നി .


 കാലങ്ങൾ കൂടുമ്പോൾ അതുപോലൊരാൾ പലരൂപത്തിൽ പിറവിയെടുക്കുകയും ചെയ്യണം .
മുൻപൊരു നബിയുടെ രൂപത്തിൽ , യേശുവിന്റെ രൂപത്തിൽ പിന്നെയത് ബുദ്ധനും മഹാവീരനുമായി പിന്നെയും മുൻപോട്ട് വന്നാൽ മണ്ടേലയും ഗാന്ധിയും ഫിദലും ഇനിയും കാലം മുൻപോട്ട് നടക്കുന്നതിനിടയിൽ കൈലാഷും മലാലയുമായി അങ്ങനെയാ തുടർച്ച അവസാനിക്കാതെ മുൻപോട്ട് പോയിക്കൊണ്ടിരിക്കും , മുരുകൻ മാഷ് പാടിയപോലെ " അവനവന് വേണ്ടിയല്ലാതെ ...." ജീവിച്ചുമരിക്കുന്നതിൽ സംതൃപ്തി കണ്ടെത്തുന്നവർ ."



പക്ഷേ ലക്ഷ്യമെപ്പോഴും സമാനമായിട്ടും മാർഗങ്ങളിലുള്ള വ്യത്യസ്തതകൾ അവരെ കുറ്റവാളികളും ദേശദ്രോഹികളുമാക്കി എന്നത് തുറന്നുവെച്ച സത്യം .


ഈ കൂടിക്കാഴ്ച അവസാനിക്കരുതേയെന്നെനിക്കു തോന്നുന്നുണ്ടായിരുന്നു പലപ്പോഴും , മാവിൻ തണലിന്റെ നിഴലുകൾ സൂര്യന്റെ വേഗതയ്‌ക്കൊപ്പം മാറിമറിയുന്നത് ഞാൻ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .


"വിദ്യാ അന്ന് ഞാൻ ചെമ്പകത്തോട് കാര്യങ്ങൾ മനസ്സിലാക്കി കൊടുത്ത് തിരിച്ചയക്കുമ്പോൾ നേരിയ പ്രതീക്ഷ മാത്രമേയുണ്ടായിരുന്നുള്ളൂ . പക്ഷേ ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞു പത്ത് പന്ത്രണ്ട് ആദിവാസി യുവാക്കളും ശരത്തെന്ന മറ്റൊരു പയ്യനുമായി അവൾ തിരിച്ചെത്തി .



അന്ന് ഹോസ്പിറ്റലിലെ തിരക്കുകഴിഞ് ഞാൻ എത്തുമ്പോഴേക്കും ശരത്ത് ഏതാണ്ട് സമീപത്തുള്ളവരെയൊക്കെ പരിചയപ്പെട്ടിരുന്നു .
കഴിഞ്ഞ തവണ കാണുമ്പോഴുള്ള നിരാശയുടെ കയത്തിൽനിന്നും ശെമ്പകം പൂർണ്ണമായും റിക്കവറായപോലെ തോന്നി .


 അതിലേറെ എനിക്കത്ഭുതം തോന്നിയത് കറുപ്പൻ കൂടെയില്ലാത്ത ഏതാണ്ട് അര -മുക്കാൽ ദിവസത്തോളം നടന്ന് ഇത്രെയും പുരുഷന്മാരുടെകൂടെ വനത്തിലൂടെ അവളെത്തിയിരിക്കുന്നു .അപ്പോൾ പേടിക്കേണ്ടത് കാടിനെയോ നാടിനെയോ ? അവിടെ വന്യമൃഗങ്ങൾ, ഇവിടെ അല്പംകൂടി വന്യത്ത്വം കൂടിയ മനുഷ്യ മൃഗങ്ങൾ .



എന്റെ ചികിത്സയും മറ്റുള്ളവരുടെ പരിചരണവും കൊണ്ടൊക്കെ ക്ഷീണം മാറിത്തുടങ്ങിയ സീതയും ശെമ്പകവും ശരത്തും പാക്കരേട്ടനും കൂടെ ഞാനെത്തുമ്പോഴേക്കും കോട്ടേഴ്‌സിൽ ഭക്ഷണം റെഡിയാക്കി വച്ചിരുന്നു .



അവരോടൊപ്പം കഴിച്ച ശേഷം കോട്ടേഴ്‌സിനുമുന്നിലെ പുൽത്തറയിൽ കത്തിച്ച തീയ്‌ക്ക്‌ അടുത്തിരുന്ന് ശരത്ത് എത്തിപ്പെട്ടതിനെക്കുറിച്ചു പറഞ്ഞുതുടങ്ങി



കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്‌ മെയിൻ വിഷയമായി പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പ്രാക്ടിക്കലിന്റെ ഭാഗമായി വയനാടൻ ആദിവാസി ഗ്രാമങ്ങൾ സന്ദർശിക്കാനെത്തിയത് .


കണ്ണിനുമുന്നിൽ തെളിഞ്ഞതെല്ലാം ക്യാമറയിൽ പകർത്തി കൂട്ടുകാർ മടങ്ങിയപ്പോഴും ശരത്തും അജീഷും അവിടെത്തന്നെ നിന്നു .


ഫൈനൽ ഇയർ പ്രോജെക്റ്റിൽ എഴുതിപ്പിടിപ്പിക്കേണ്ടിയിരുന്നത് ഊഹാപോഹങ്ങളല്ല മറിച്ചു ഇത്രകാലം പഠിച്ചതും കൊണ്ടുണ്ടാക്കിയെടുത്ത വ്യക്തമായ ഉത്തരങ്ങളാവണമെങ്കിൽ കഴിയുന്നത്ര അവരുടെകൂടെ നിൽക്കണമെന്ന് തീരുമാനിക്കുകയായിരുന്നു .


നഗരത്തിലെ കുട്ടികളെ അൽപം കൗതുകത്തോടെയും അതിയായ സ്നേഹപരിചരണങ്ങളോടെയും ആണ് ആദിവാസികൾ വരവേറ്റത് .


അവർകൊടുക്കുന്ന ഭക്ഷണം കഴിച്ചു , അയിത്തമില്ലാതെ അവരോടൊപ്പം കിടന്നുറങ്ങി , അവരുടെയൊപ്പം ജോലിചെയ്തു . ശരിക്കും പറഞ്ഞാൽ ഞാനൊരു കാഴ്ചക്കാരനും അജീഷ് അവരിൽ ഒരാളായി മാറുകയുമായിരുന്നു


ആദ്യമായി ഒരുകൂട്ടം യുവാക്കൾക്കും കുട്ടികൾക്കും അക്ഷരം പഠിപ്പിച്ചു കൊടുക്കുകയായിരുന്നു അവർ . നിരന്തരമായ ബോധവൽക്കരണങ്ങൾ ആദിവാസികൾക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ലെങ്കിലും ആ കുട്ടികൾ പറയുന്നതെല്ലാം സത്യമാണെന്ന് അവർക്ക് മനസ്സിലായി .


ഇതിനിടയിൽ പലപ്പോഴായി കോളനികൾ തല്ലിപ്പൊളിക്കാനും കുടിയൊഴിപ്പിക്കാനും എത്തിയ ഫോറെസ്റ് ഉദ്യോഹസ്തരുമായി അജീഷും ശരത്തും വാക്കുതർക്കത്തിലും ചെറിയ അടിപിടിയിലും എത്തി .


അവരുടെ ഭീഷണികൾ കേട്ട് കാടുവിട്ട് പോവാതിരുന്നപ്പോൾ കുടുംബത്തിനുനേരെ ആക്രമണം തുടങ്ങി . ഗതിമുട്ടിയപ്പോൾ പെട്ടെന്നൊരു ദിവസം എല്ലാമവസാനിപ്പിച്ചു മടങ്ങേണ്ടി വന്നു .



"എന്തായിരുന്നു പ്രശ്നം "

"അജീഷിന്റെ പ്രശ്നമല്ല , എന്റെ വീട്ടിലായിരുന്നു പ്രശ്നം . എന്റെ ഒരു ബന്ധുവിന്റെ റിസോർട്ട് തിരുനെല്ലിയിലും മുത്തങ്ങയിലും ഉണ്ട് . പുറത്തുനിന്നുവന്ന കുട്ടികൾ ചരിത്രം ചികഞ്ഞുവന്നാൽ അവർക്ക് പ്രശ്നമാവും എന്നുറപ്പുള്ളതുകൊണ്ട് അനിയത്തിയെ മുൻനിർത്തി ഭീഷണിപ്പെടുത്തിയപ്പോൾ എനിക്കുവേണ്ടി അജീഷ് സമ്മതിച്ചതാണ് ,

പക്ഷെ തിരിച്ചുള്ള യാത്രയിലും അവൻ ഈ നിമിഷം പിന്തിരിഞ്ഞു പോകുമോയെന്ന് എനിക്ക് തോന്നിയിരുന്നു . ശരിക്കും പറഞ്ഞാൽ കഥകളിലും സിനിമയിലും മാത്രം കണ്ട " മനുഷ്യനെ " ഞാൻ അവനിലൂടെ തിരിച്ചറിയുകയായിരുന്നു


"അവരെയെപ്പോഴും കാഴ്ചവസ്തുക്കളായി കാണാൻ മാത്രമാണ് മനുഎട്ട ലോകത്തിനിഷ്ടം അതുകൊണ്ടാണ് എത്രപരിശ്രമിച്ചാലും പരാചയപ്പെട്ട് പോകുന്നത് "



തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...