Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 19
--------------------



അയാളുടെ ചോദ്യങ്ങൾ ന്യായമാണെങ്കിലും പതിവുപൊലെഞാൻ മൗനം തുടർന്നു .


  മറുപടി കൊടുക്കുമ്പോഴത് ഒറ്റവാക്കിലൊ വ്യക്തിയിലോ ചെന്നവസാനിക്കില്ല ,പെട്ടെന്നവസാനിക്കാത്ത ചങ്ങലക്കണ്ണി കണക്കെ നീണ്ടുപോകും . അവകാശങ്ങൾ ചോദിച്ചുവാങ്ങുന്നത് ഉത്തരവാദിത്തം തന്നെയാണെന്ന് മനസ്സിലാക്കി കൊടുക്കുക മാത്രമാണ് ഏക പോംവഴി.


എന്നാൽ അടിസ്ഥാനവിദ്യാഭ്യാസം പോലുമില്ലാത്ത ഇപ്പോഴും കാടിനപ്പുറത്തൊരു ലോകമില്ലാതെ ജീവിക്കുന്നവരെ ബോധവൽക്കരിക്കുക ഏറെ വിഷമം പിടിച്ചതും .


മറ്റൊന്ന് സ്വന്തം ജീവിതവും ജീവനും സമ്പത്തും സംരക്ഷിക്കാൻ അവർക്ക് കഴിയാറില്ല .


കൃത്യമായി പറഞ്ഞാൽ ആദിമനിവാസികൾ എന്ന് അടച്ചാക്ഷേപിക്കും മുൻപൊന്നു ചരിത്രം പരിശോധിച്ച് നോക്കണം , അറിയപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്ത അറിവുള്ള ആര്യ സമൂഹത്തിനൊപ്പം ചേർന്നുനിന്നത് കുറച്ചുപേരേയുള്ളു .


ബാക്കിയെല്ലാവരും തെക്കും വടക്ക് പടിഞ്ഞാറുമായി പലായനം ചെയ്യപ്പെട്ട് ജീവിച്ചു . കാടുവെട്ടിത്തെളിച്ച നമ്മളെപ്പോലുള്ളവർ ഇന്നിങ്ങനേയും കാടിനുള്ളിൽ കഴിഞ്ഞവർ ആ രൂപത്തിലും തുടർന്നു .


പിന്നീട് ലോകമൊരുപാട് വളർന്നു ,എന്നാൽ കാടിനുള്ളിലുള്ളവരപ്പോഴും തേൻകുടങ്ങൾക്കും കായ്കനികൾക്കുംവേണ്ടിമാത്രം തിരഞ്ഞു .


നോക്കുമ്പോൾ പ്രാകൃതമായ രൂപാവിധാനങ്ങൾ എങ്കിലും നമുക്ക് അവർ അത്ഭുതജീവിയാവുന്നപോലെ അവർക്കും പരിഷ്കാരികളായ മനുഷ്യർ അത്ഭുതജീവികളായിരുന്നു .


മൃഗങ്ങളോട് മല്ലിട്ട് ജീവിച്ചിട്ടും അവർ കാടിന്റെ കവചത്തിൽനിന്നും പുറത്തുകടക്കാൻ ആഗ്രഹിച്ചില്ല . നാട്ടിലെ ഇടങ്ങളിൽ പുതിയ വീടുകളും കൃഷിഭൂമിയും നിറഞ്ഞുതുടങ്ങിയപ്പോഴെല്ലാം അവർ കാടിന്റെയോരോ ഭാഗങ്ങളായി വെട്ടിത്തെളിച്ചെടുത്തു .


ഇതൊന്നുമറിയാതെവർ ഇവിടെ വ്യവസ്ഥിതികളും നിയമങ്ങളും വന്നതറിയാതെ ഫോറെസ്റ് ന്റെ ഭൂമിയിലെ കയ്യേറ്റക്കാരായി . ഓലയും ഈറയും മേഞ്ഞ കുടിലുകൾ തകർക്കലും അവരെ ഒഴിപ്പിക്കലും അവിടെ തുടങ്ങുന്നു .


 കാട്ടിലെ സമ്പത്ത് അന്വഷിച്ചുവന്നവർക്കുമുന്പിൽ കാട്ടുമക്കൾ അടിയറവ് പറഞ്ഞു , തേനും കാട്ടുകിഴങ്ങുകളും തുടങ്ങി വന്മരങ്ങളും ഔഷധസസ്യങ്ങളും മൃഗങ്ങളും അവർ പുറത്തേക്ക് കടത്തി . ടൺ കണക്കിന് മാലിന്യങ്ങൾ കാടിനകത്ത് നിക്ഷേപിക്കപെട്ടു .


എന്തിനേറെ പറയുന്നു ആദിവാസിയുടെ വ്യക്തവും കൃത്യവുമായ ഔഷധക്കൂട്ടുകൾക്ക് ആരൊക്കെയോ പേറ്റന്റുകൾ വാങ്ങിക്കൂട്ടി . ആഗോളതലത്തിൽ അതൊരു ട്രേഡ് മാർക്കും അടിസ്ഥാനത്തിൽ വട്ടപ്പൂജ്യവുമായി മാറുകയായിരുന്നെന്നു പറയാം.



"ശരിയാണ് . എന്നിട്ട് "


"അതുകൂടാതെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയില്ലായ്മ വരുത്തുന്ന പകർച്ചവ്യാധികളും കൂടുതൽ അവർ പേടിച്ചിരുന്നത് ഹോസ്പിറ്റലിൽ പോകേണ്ടി വന്നവരെയാണ് .


അങ്ങനെയുള്ളവരെല്ലാം മരണത്തിലേക്കെന്ന് അവർ വിശ്വസിച്ചിരുന്നു . ഒരുതരത്തിൽ പറഞ്ഞാലതും ശരിയായിരുന്നു ,ആദിവാസികളുടെ നാട്ടുമരുന്നുകളുടെ ഗുണമൊന്നും ലഭ്യമാക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് കഴിഞ്ഞിരുന്നില്ല .


ഇപ്പോൾ ഈ സ്ഥിതിയിൽ അൽപം മാറ്റം വന്നിട്ടുണ്ടെങ്കിലും പാതിയോളം ജനവിഭാഗത്തിനും ഇന്നും ഭയമാണ് . രണ്ടാം ക്‌ളാസ്സുവരെ പഠിച്ച ശെമ്പകം എനിക്കൊരു അത്ഭുതമാവുകയായിരുന്നു . ഇവൾക്ക് എന്തൊക്കെയോ ആ ഗ്രാമങ്ങൾക്കുവേണ്ടി ചെയ്യാൻ കഴിയുമെന്നൊരു തോന്നൽ .


ഞാനത്ക്കുറിച്ചു സൂചിപ്പിച്ചപ്പോഴും പോസിറ്റീവ് ആയ മറുപടിയായിരുന്നു . എന്റെ മനസ്സിൽ പുതിയ പദ്ധതികൾ രൂപപ്പെടുകയായിരുന്നപ്പോൾ . എന്റെ മുൻപിൽ രണ്ടുവഴികളെ ഉണ്ടായിരുന്നുള്ളു ഒന്നുകിൽ അച്ഛൻ പറഞ്ഞപോലെ അമ്മയുടെ ആഗ്രഹംപോലെ ട്രാൻസ്ഫർ വാങ്ങിപ്പോകുക .



അല്ലെങ്കിൽ എന്റെ ജീവിതം കൊണ്ട് കുറച്ചുപേർക്കെങ്കിലും പ്രയോചനമുണ്ടാക്കുക ,വഴിയിൽ ഞാനൊരുപക്ഷേ വീണുപോയാലും അതൊരു ചെറുവിരലനക്കമായി കണ്ട് അവർക്കുവേണ്ടി മുന്നിലേക്കുവരാൻ അവരുടെയിടയിൽ നിന്നും പ്രാപ്തരായവരെ ഉണ്ടാക്കിയെടുക്കുക ,അതിനുള്ള വ്യക്തമായ വഴിയാണ് ശെമ്പകം.


എന്തിനും അവളൊരുക്കവുമായിരുന്നു .!


തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...