Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 24
--------------------



"കഷ്ടം തന്നെയല്ലേ ?"



  "അതെ ,പക്ഷേ ഇവിടെനമ്മൾ നിസ്സഹായരാണ് വിദ്യാ . ചിലപ്പോൾ ഇനിയും വർഷങ്ങൾ കഴിയുമ്പോൾ ,സാങ്കേതികത പിന്നെയും പുരോഗമിക്കുമ്പോൾ വസൂരിയെപ്പോലെ ഇതിനെയും തുടച്ചുമാറ്റാൻ സാധിക്കുമെന്ന് പ്രത്യാശിക്കാം .

 ഏതാണ്ട് അമ്പതുവർഷം മുൻപുവരെ ഇത്രയും രോഗങ്ങൾ നമുക്കിടയിൽ ഉണ്ടായിട്ടില്ല . പക്ഷെയിപ്പോൾ പേരുപോലുമറിയാത്ത ,എങ്ങനെ ചികില്സിക്കുമെന്നുപോലും അറിയാത്ത രോഗങ്ങൾ .


 കോളനിവാഴ്ചക്കാലത്തു അമേരിക്കയിലെ ആദിമനിവാസികളിലേക്കു വസൂരി രോഗാണുക്കളെ പടർത്തിവിട്ടതുപോലൊരു ജൈവ യുദ്ധതന്ത്രമായോ അല്ലെങ്കിൽ ബ്ലാക്ക് ഡെത്ത് പോലെയോ പകരുന്ന എപ്പിഡെമിക്കുകളോ ആയി ഈ രോഗം മാറാനും സാധ്യതയുണ്ട് . "


"ഇത്രെയും പ്രശ്നമാണോ ?"


"പ്രശ്മായേക്കാവുന്ന ഒന്നാണ് .പിന്നെ ആദിവാസികളിൽ എന്നുപറഞ് ഒഴിവാക്കരുത് ,നാളെയത് നമ്മളിലും എത്തിയേക്കാം ."


"എന്നിട്ട് "


"രണ്ടുമൂന്ന് ദിവസം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ അവർ തിരിച്ചു മലകയറുമ്പോൾ ശരത്തും അവരുടെകൂടെ പോയി . അല്ലെങ്കിൽ ഞങ്ങൾ പ്ലാൻചെയ്ത പ്രവർത്തനങ്ങൾ മുന്നിൽനിന്നും നയിക്കാൻ ശരത്തിനെപ്പോലുള്ളവർ തന്നെവേണം . പ്രതേകിച്ചു ഹോസ്പിറ്റലിൽ നിന്നും ഇറങ്ങാൻ വയ്യാത്തതുകൊണ്ടു .



ഹോസ്പിറ്റലിൽ എത്തുന്ന രോഗികളെ ഞങ്ങൾ നിർബന്ധിച്ചു ബ്ലഡ് ടെസ്റ്റ് ചെയ്യിപ്പിച്ചു . ആധൂനിക സൗകര്യങ്ങൾ കുറവാണെന്നതിനാൽ നഗരത്തിലെ  സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടതായും വന്നു .


ഓരോ റിസൾട്ടുകളും വരുമ്പോൾ വേദനിപ്പിക്കുന്ന ഉത്തരങ്ങളായിരുന്നു . സാംക്രമിക രോഗങ്ങൾ എളുപ്പത്തിൽ പടർന്നുപിടിക്കുന്നതിനാൽ ആദിവാസിയുടെ ആരോഗ്യനില പലപ്പോഴും അതൃപ്തിയാണ് നൽകിയത് .


വളരെയേറെ വിഷമത്തോടെയാണ് അരിവാൾ രോഗം മുതുമലയിലും ഉണ്ടെന്ന് തിരിച്ചറിഞ്ഞത് . ഇവിടെ വേണ്ടത്ര സൗകര്യമില്ലാത്തതുകൊണ്ട് തിരിച്ചറിയപ്പെടാതെ പോകുകയായിരുന്നു .


മുജ്ജന്മപാപം ആണ് ഇങ്ങനെ അനുഭവിക്കേണ്ടി വരുന്നതെന്നൊരു ഉറച്ചവിശ്വാസം പലരിലും ഉണ്ടായിരുന്നു . വായനാടിനെപ്പോലെ മുതുമലയിലും പ്രവർത്തനങ്ങൾ തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു .


മുതുമലയിൽ ഞാൻ മാത്രവും വയനാട്ടിൽ ശരത്തും മറ്റുള്ളവരും കൂടി പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിക്കുകയായിരുന്നെന്ന് പറയാം . അതിനിടയ്ക്കെപ്പോഴൊക്കെയോ അജീഷും അച്ഛനും കണ്ണൂരിലേക്കെന്നെ വിളിക്കുംപോലോരു തോന്നൽ ,


അവർക്ക് ചെയ്യാൻ കഴിയാതെ പോയതെന്തെക്കൊയോ എന്നെ ഏൽപ്പിക്കും പോലെ ആവർത്തിച്ചുള്ള സ്വപ്നങ്ങളും ഒരിക്കലെങ്കിലും പരിചയമില്ലാത്ത പ്രിയപ്പെട്ടവരേ തേടിപ്പോകണമെന്നു തോന്നിപ്പിച്ചുകൊണ്ടേയിരുന്നു .




ആശുപത്രിയോടും ഞങ്ങളോടുമെല്ലാം അതിനകം തന്നെ ഇണങ്ങിയ കോളനിക്കാരെ മണിക്കൂറുകൾ നീണ്ട ബോധവൽക്കരണം ദിനവും കൊടുക്കുകവഴി അരിവാൾരോഗം ബാധിച്ചവരെ ഒറ്റപ്പെടുത്തുന്നു തടയാനും ഫോളിക് ആസിഡ് ഗുളികകൾ എത്തിച്ചുകൊടുക്കാനും സാധിച്ചു .



വിഷയമറിഞ്ഞ ഓരോ കോളനിയിലെ ആൾക്കാരായി ഈ ഗുളികകൾ തേടിയെത്തി . പക്ഷേ ഈ അസുഖം ഇല്ലാത്തപലരും വ്യത്യസ്തങ്ങളായ പല രോഗങ്ങൾക്ക് അടിമകളായിരുന്നു .


അതിനുള്ള പ്രധാനകാരണം പകർച്ചവ്യാധികൾ വരുമ്പോൾ ശരിയായ ശുസ്രൂഷ കിട്ടാതിരുന്നതും പരിധിയിൽകൂടുതൽ പെയിൻ കില്ലറുകളും ഡേറ്റ് കഴിഞ്ഞ മരുന്നുകളും ഉപയോഗിക്കുന്നത് കൊണ്ടാണെന്ന്‌ ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത് ."


നൂട്രീഷനും കാൽസ്യവും നിറച്ച ആധൂനിക പൊടിമരുന്നുകൾക്കുവേണ്ടി വരിനിൽക്കുന്ന നമ്മൾക്കെങ്ങനെ അറിയാനാണ് അതിന്റെയൊക്കെ അത്യാവശ്യമുള്ള ഒരു ജനത വിളിപ്പാടകലെയുണ്ടെന്ന്



"എന്തൊക്കെ പ്രശ്നങ്ങളാണല്ലേ ...എന്നിട്ടും നമ്മളാരും ശ്രദ്ധിച്ചുപോലുമില്ലാലോ "


"നമ്മളെപ്പോഴും നമ്മുടെ ഇല്ലായ്മകളെക്കുറിച്ചു ഓർത്ത് വേവലാതിപ്പെടാനേ ശ്രമിക്കൂ ഇതുപോലെ വട്ടപ്പൂജ്യത്തിൽ നിൽക്കുന്നവരുടേണ്ടെന്ന് തിരിച്ചറിയില്ല .


എന്റെ ചില മാധ്യമ സുഹൃത്തുക്കളുടെ സഹായത്തോടെ ഈ വിഷയം പൊതുജനശ്രദ്ധയിൽ കൊണ്ടുവരാൻ സാധിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല , ഹോസ്പിറ്റലിലേക്ക് കുറച്ചുകൂടി സൗകര്യങ്ങൾ എത്തിച്ചു തന്നത് മാത്രം ഒരു നേട്ടം .


പിന്നെയും നിരന്തരമായ എന്റെ സമർദ്ദനത്തിന് വഴങ്ങി മികച്ച ലാബ് സൗകര്യങ്ങൾ കൂടെ ഹോസ്പിറ്റലിന് ലഭിച്ചു .


സ്‌കൂളിൽ വിദ്യാർത്ഥികൾ കൂടിയപ്പോൾ അധ്യാപകനിയമനം നടത്താതെ ഗവണ്മെന്റിനു നിവൃത്തിയില്ലായിരുന്നു ഒപ്പം അന്നുവരെ വെറുതെ ശമ്പളം വാങ്ങി വീട്ടിലിരുന്നവർക്കും കുട്ടികൾക്കുള്ള സ്കോളർഷിപ് പോക്കെറ്റിലാക്കിയവർക്കും ഇതൊരു വെള്ളിടിയായെങ്കിലും മുതുമലയിൽ മാറ്റത്തിന്റെ തുടക്കമായിരുന്നു .


എന്നാൽ വയനാട്ടിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാവാൻ തുടങ്ങി .



തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...