Monday 2 November 2015

നീളുമീ പദയാത്രയിലരികത്തു നീ
നില്പൂ നീലരജനിപ്പട്ടു ചുറ്റി
പരിമിതൻ ഞാനൊരു പങ്കജദളമായി
പ്രിയപത്നി തൻ പാദരക്ഷ ചെയ്യാം

എന്തുഞാൻ നല്കണം നിന്റെയീ -
പ്രേമമെന്നിലെന്നും നിറഞ്ഞിടാൻ
ആവതില്ലല്ലോ നെഞ്ചോടു ചേർക്കാനും
പ്രിയമായി മാറാനും

പരിണയിക്കാനൊരുങ്ങീ മനസ്വിനി
മധുരമന്ത്രണകോടി വാങ്ങി
മണിയറത്തഞ്ചമലങ്കരിച്ചു ഞാനിതാ
മണ്ഡപത്തിൽ തനിച്ചിരിപ്പൂ

എന്നു നിൻ ചരെയെത്തുമെന്നൊർത്തു
കാത്തിരിപ്പൂ ഞാൻ പ്രിയനേ
പിന്നെയാ നിമിഷങ്ങളൊക്കെയും
പിരിയാതെ ചെർത്തുവെക്കുവാൻ

ഓമനിച്ചൊരു കവിത പാടാം
ഒന്നുലഞ്ഞു നീ ചാരേ നില്ക്കുമ്പോ
തിലകസിന്ദൂരക്കുറി വരച്ചു തവ
രതിപരാഗമായി മാറാം

അരികിൽ നീയണയും നേരം
അലിവോടെ നല്കിടാമെൻ പ്രണയ-
മൊരു സ്നേഹചുംബനമായി
അകലാതെ അണിയത്തു ചേർത്തു
നിർത്താം ഇനിയെന്നുമെന്റേതായി മാറീടുവാൻ


കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...