Wednesday 16 March 2016




യാത്ര .......!

എന്താണ് യാത്ര .....?

ആരും എത്തിപ്പിടിക്കാത്ത ലോകങ്ങൾ തേടി ...,

കേട്ട് പരിചയിച്ച നഗരങ്ങൾ തേടി ....,

മണ്ണും സംസ്കാരവും തേടി ...,

അസ്ഥിത്വം തേടി ....,

ജ്ഞാനം തേടി ...,

പ്രകൃതിയെ തേടി ....,

പ്രണയം തേടി ...,

ബന്ധങ്ങളെ തേടി ...,

ജീവിത ലക്ഷ്യം തേടി ...,


ആരും കാണാത്ത നിധി തേടി...,


ശരിയാണ് ഒരുപാടുണ്ട് യാത്രകൾ ..... 

ഒരുപക്ഷെ വാക്കുകളിൽ ഒതുക്കി നിർത്താൻ ആവുന്നതിലും അധികം ആവശ്യങ്ങളും അർത്ഥങ്ങളുമുണ്ട് ഓരോ യാത്രകൾക്കും ....,

ഓരോ ആവശ്യങ്ങൾ...

ഓരോ ചിന്തകൾ....

ഇഷ്ട്ടങ്ങൾ ....
നമ്മളെ ഇപ്പോഴും  യാത്ര ചെയ്യിക്കുന്നു ....


ഞാൻ പോയ സ്ഥലങ്ങൾ ആയിരുന്നു ഈ യാത്രകൾ കൊണ്ട് ഉദ്ദേശിച്ചതെങ്കിലും പിന്നീട്
എനിക്ക് മനസ്സിലായി പുറത്തെ സൌഭാഗ്യങ്ങൾ വരമൊഴിയാൽ അനുവാചകരിൽ എത്തിക്കുമ്പോഴും ആരും അറിയാതെ പോകുന്ന ഒന്നുണ്ട് "എന്താണ് ഞാൻ " ......


അതെ

ആദ്യം അറിയേണ്ടത് എന്നെ തന്നെ ആണ്...,

എന്റെ നാടിനെ.....,

എന്റെ അസ്തിത്വത്തെ ....,

എന്റെ സംസ്കാരത്തെ....,

ഞാൻ യാത്ര പോകുകയാണ് എന്നിലേക്ക്‌ .......,

എന്റെ ഗ്രാമത്തിലേക്ക് .....,

പച്ചപ്പട്ടു വിരിച്ച പാടവരമ്പിലൂടെ .....,

വീശിയടിക്കുന്ന കിഴക്കൻ കാറ്റിന്റെ വേഗത്തിലൂടെ ....,

മാനം മുട്ടി നിൽക്കുന്ന കരിമ്പനകൾക്കിടയിലൂടെ ....,

ഉറഞ്ഞു തുള്ളുന്ന കോമരങ്ങൾക്കിടയിലൂടെ.....,

കേട്ട് പഠിച്ച കണ്യാറും പൊറാട്ട് നാടകവും പാടി നടന്ന
പാലക്കാടൻ നാട്ടിടവഴികളിലൂടെ........,


ഇടയിൽ വച്ചെവിടെനിന്നോ ഞാൻ തിരിച്ചറിയുന്നു ...

അതെ ഇത് തലമുറകളുടെ മാറ്റമാണ് ....

നമ്മൾ എന്തായിരുന്നു എന്ന് തിരിച്ചറിയാതെ പോയ തലമുറകളുടെ മാറ്റം ....

നിളയുടെ തീരത്ത്‌ ഉയർന്ന് വന്ന മലയാള സാഹിത്യം ....

താള വാദ്യങ്ങളുടെ മേളപ്പെരുമ വിളിച്ചോതുന്ന ഇടവഴികൾ ....

സോപാനവും കർണ്ണാടക സംഗീതവും കേട്ടുപടിച്ച നാട് ...

ഒരു വശത്ത്‌ തണുക്കുമ്പോൾ മറു വശത്ത്‌ ചുട്ടു പൊള്ളുന്ന എന്റെ നാട്
എന്റെ പാലക്കാട്‌ ..... 

അതെ, ഞാൻ കണ്ട എന്റെ പാലക്കാട്‌


"ഇതെന്റെ ലോകം ...അല്ലെങ്കിൽ എനിക്ക് ചുറ്റും
"ഞാൻ കണ്ട ലോകം "

വെറുതെയൊന്നു എഴുത്തിനോക്കട്ടെ ഞാൻ 


ഒരുപാടൊന്നും പ്രതീക്ഷിക്കരുത് ട്ടോ.......പാവം പാലക്കാട് നിന്നും ചെറുതായി ഒരു കഥ


വിദ്യ ജി സി സി



ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും പിന്നെ ഇത്തിരി ഇത്തിരി വിഷമങ്ങളും ഒക്കെ തന്ന് ഇരുപത്തിരണ്ട് വർഷം കടന്നു പോകുമ്പോൾ ആരോടാണ് ഞാൻ നന്ദി പറയേണ്ടത് ????????

എനിക്ക് ജന്മം നൽകിയ മാതാപിതാക്കൾക്ക്

എന്നെ വളർത്തി വലുതാക്കിയ അച്ഛച്ചനും അച്ഛമ്മയ്ക്കും

ഓർമവെച്ച് തുടങ്ങുമ്പോൾ എന്നും കൂടെയുണ്ടായിരുന്ന ചെറിയച്ചൻമാർക്കും അമ്മായിമാർക്കും മാമനും മേമയ്ക്കും ഏട്ടന്മാർക്കും ചേച്ചിക്കും അനിയന്മാർക്കും അനിയത്തിമാർക്കും നന്ദി പറഞ്ഞു കടപ്പാട് തീർക്കുന്നില്ല

അടിതെറ്റാതെ നടന്നു തുടങ്ങിയ കാലം മുതൽ കൂടെയുണ്ടായിരുന്ന ആദ്യ കൂട്ടുകാർക്ക് ...

ചുറ്റുമുള്ള കാഴ്ചകളെ മനസ്സിലാക്കിത്തുടങ്ങിയ കാലം മുതൽ കൂടെ ഉണ്ടായിരുന്ന.... എന്നും എന്തിനും കൂടെ നിന്നിരുന്ന പ്രിയ സൌഹൃദങ്ങൾക്ക് .....

അറിഞ്ഞും അറിയാതെയും ഒപ്പിച്ച വികൃതിത്തരങ്ങൾ ചെറിയൊരു പരിഭവത്തോടെയോ അല്ലെങ്കിൽ അധികം വേദനിക്കാത്ത വഴക്കായോ നാല്കിയെനിക്ക് മുന്നിൽ അവസാനിക്കാത്ത ഓർമ്മകൾ ഉണ്ടാക്കിയ നാട്ടുകാർക്ക്

വിട്ടു പിരിയാൻ ആവാത്ത വിധം എന്നെ വലിച്ചടുപ്പിക്കുന്ന എന്റെ നാടിന്

ഇഷ്ട്ടമില്ലാതെയും ആദ്യമായി അച്ചടക്കത്തോടെ പോയിരുന്നു പഠിച്ച അങ്കണവാടിക്ക്...

അന്നുമുതൽ ഹിന്ദു - മുസ്ലിം വേർതിരിവ് കൊണ്ട് തമ്മിൽത്തല്ലുകയും പിന്നെ എന്നോ ബോധോദയത്തിന്റെ കാലത്ത് മാറ്റി നിർത്താൻ ആവാത്ത വിധം അടുത്തു പോയ ആദ്യ സഹപാഠികൾക്ക്..

ഉച്ചക്കഞ്ഞിക്ക് ശേഷം ടീച്ചർ വന്നു നോക്കുന്നുണ്ടോ എന്നെത്തി നോക്കി ഒരുകണ്ണടച്ച് പാളി നോക്കി കള്ളത്തരത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ച സുരേഷേട്ടന്റെ വീടിലെ വരാന്തയിലെ കള്ളഉറക്കത്തിന്

ശക്തിമാനും,മഹാഭാരതവും,യാത്രയും ,ജ്വലയായും കണ്ടിരുന്ന ...ഒരുപാട് ശിവരാത്രികളിൽ ഉറങ്ങാതിരുന്ന വലിയത്തന്റെ വീട്ടിലെ കുഞ്ഞു ടി . വി ക്ക് ... പിന്നെ അത്ര ദൂരം പോകുന്നത് കുറച്ച് ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ആണ് എങ്കിലും കോശന്റെ വീട്ടിലെ ടി. വി ക്ക് . ആദ്യമായി ചലച്ചിത്രങ്ങളോട് ഇഷ്ട്ടവും കൌതുകവും തോന്നി തുടങ്ങിയത് അവിടെ വെച്ചാണ്


ആദ്യമായി അക്ഷരം പഠിച്ചു തുടങ്ങിയ എത്തനൂർ ഗവ.ബേസിക് അപ്പർ പ്രൈമറി സ്കൂളിനോട് ... അക്ഷരങ്ങളുടെ വിശാലമായ ലോകത്തേക്ക് എന്നെ കൈപിടിച്ചുയർത്തിയ എന്നെ ഞാനാക്കി തീർത്ത എന്റെ പ്രിയ അദ്ധ്യാപകർക്ക്.... അക്ഷരങ്ങൾ പഠിപ്പിച്ചതും എഴുതി ശീലിപ്പിച്ചതും കഥയുടെയും കവിതയുടെയും ശേഖരമായ ലൈബ്രറി എന്ന അത്ഭുതത്തെ പരിചയപ്പെടുത്തിയ പ്രിയ അദ്ധ്യാപകർ...


കണ്ണിൽ കണ്ടെതെല്ലാം വായിക്കുന്ന സ്വഭാവം വീട്ടിലെ മനോരമ - മംഗളം വീക്കിലികളോടും തുടങ്ങിയപ്പോൾ മൂന്നാം ക്ലാസ്സുകാരിയുടെ മുന്നില് നിന്ന് അതെല്ലാം ഒളിപ്പിച്ചു വെച്ചവർക്ക്.. .

അതിലെന്തു കുഴപ്പമെന്ന് ചിന്തിച്ചു ചിന്തിച്ചു പിന്നീട് എപ്പോഴോ മുകളിലെ ക്ലാസ്സുകളിൽ പഠിക്കുന്ന ചേച്ചിമാരുടെ പാഠപുസ്തകത്തിലേക്ക് തിരിഞ്ഞ പൊട്ട ബുദ്ധിയോട്..

അരിച്ചു പെറുക്കി ഒന്നും വിടാതെ വായിച്ചിരുന്ന പത്രങ്ങളോട് ...

വായനാശീലം സമ്മാനിച്ച സ്കൂളിലെ ക്വിസ് മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനങ്ങളോട് ...

പിന്നീടെപ്പോഴോക്കെയോ ചിതലരിച്ചും അടുപ്പിലെരിഞ്ഞും ഇല്ലാതായ സർട്ടിഫിക്കറ്റുകൾക്ക് ..
ആരും കാണാതെ വലിച്ചെറിയപ്പെട്ട അംഗീകാരങ്ങൾക്ക്....

വായനയും സംസാരവും ചേർന്നപ്പോൾ പ്രസംഗവും എഴുത്തുമായി ചുറ്റുമുള്ളവരെ കുറിച്ച് ചിന്തിച്ചു തുടങ്ങിയ നാളുകൾക്ക്...

വീട്ടുകാരും നാട്ടുകാരും "ബോധമില്ലേ"? എന്ന് പരാതി പറഞ്ഞത് കേൾക്കുമ്പോൾ ഉണ്ടായിരുന്ന കൊച്ചു വിഷമങ്ങളോട് ....

സാമൂഹ്യസേവനം തലയിൽ കയറി പിന്നെയത് തിരിച്ചറിവിന്റെ കാലത്തിൽ സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങളോട് തോന്നിയ ആരാധനയും കൂട്ടിച്ചേർത്ത് പോലീസ് ആവണമെന്നുള്ള മോഹത്തോട് ..

പിന്നെയും വളർന്നപ്പോൾ പോലീസുകാരെ വരെ ചോദ്യം ചെയ്യുന്ന മാധ്യമങ്ങളോടുള്ള ആവേശം പത്ര - പ്രവർത്തനമെന്ന ലക്ഷ്യത്തിൽ എത്തിച്ച സാഹചര്യങ്ങളോട് ...

എന്നിട്ടും മോഹങ്ങളും ലക്ഷ്യങ്ങളും പാതിവഴിയിൽ ഉപേക്ഷിച്ച് പ്രൈവറ്റ് ഫിനാൻസിന്റെ ചൂട് കാറ്റ് വീശുന്ന ഫാനിനും ഇരുമ്പ് കസേരകൾക്കും ജീവനില്ലാത്ത എങ്കിലേറെ വിലയുള്ള നോട്ടുകെട്ടുകൾക്കും.. എത്ര ചെയ്താലും അവസാനിക്കാത്ത ടാർജെറ്റ്‌കൾക്ക്...

ആദ്യമായി ജോലിക്ക് പോകുന്ന സാധാരണക്കാരി പെൺകുട്ടിയിലും , അവൾക്കൊരിക്കലും സ്വപ്നം കാണാൻ ആവാത്ത അത്ര ഉയരത്തിൽ നിന്ന് വിരമിച്ച വലിയ ആളുകൾ ചെയ്യുന്നത് പോലെ ഡപോസിറ്റ്‌/ ഇൻഷുറൻസ് ചെയ്യാനും മറ്റും പരിചയക്കാർ ഇല്ലാതെ പകച്ചു നിന്ന നാളുകൾക്ക് മുന്നിൽ ...

ജോലിയോടൊപ്പം കൂടെ ജോലി ചെയ്യുന്ന ചില "മഹാത്മാക്കളുടെ സ്വാർത്ഥതയ്ക്കു" മുന്നിൽ എല്ലാവരുടെയും മുന്നിൽ കുറ്റക്കാരിയും അഹങ്കാരിയും ആയിത്തുടങ്ങിയ നാളുകളിൽ "ഫിനാസിൽ നിന്നൊക്കെ ജോലി മതിയാക്കി പോകുമ്പോൾ നമ്മൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാകും " എന്ന പേടിപ്പിക്കലുകളിൽ കഷ്ട്ടപ്പെട്ടു പിടിച്ചു നിന്ന യാന്ത്രിക ദിനങ്ങൾക്ക്‌
പിന്നീട് എന്നോ സഹോദരിയായി കയറി വന്ന ചേച്ചിക്ക് ....

ഏട്ടന്റെ സ്ഥാനത്ത് കയറി വന്ന് ബിരിയാണി കഴിക്കാനും ജോലി പകുത്തു ചെയ്യാനും മാത്രമല്ല , ഉപദേശിക്കാനും നല്ല വഴി പറയാനും സഹോദരനെപ്പോലെ ഇപ്പോഴും കൂട്ടായി ഉണ്ടായിരുന്ന മാഷ്ക്ക് ...

വിരസമായ ഓഫീസ് ദിനങ്ങൾക്ക്‌...

എപ്പോഴൊക്കെയോ കാണാതെ വരുമ്പോൾ എവിടെയെന്നു ചോദിച്ച് അടുത്തു വന്നു തുല്യ ദുഖിതരായി സ്വയം അവരോധിച്ചു ഞങ്ങൾ തന്നെ ഉണ്ടാക്കിയ ബസ്‌ കൂട്ടായ്മയ്ക്ക് ...
ഓരോ രൂപയ്ക്കും കണക്കു പറഞ്ഞു ചിലവാക്കിത്തുടങ്ങിയ... ജീവിക്കാനുള്ള അറിവ് നേടിത്തുടങ്ങിയ ജീവിതമാറ്റത്തിനു

പഠിച്ചിരുന്ന കാലത്ത് ഒരിക്കലും "വിദ്യ " എന്ന് വിളിക്കാത്ത...ചെല്ലപ്പേരുകൾ യഥേഷ്ടം ഇട്ടു തന്നിരുന്ന .... എന്തിനും കൂടെ നിന്നിരുന്ന ...ഹോം വർക്ക്‌ ,അസ്സൈന്മെന്റ് ,പ്രൊജക്റ്റ്‌ എല്ലാം കാണിച്ചു തന്നിരുന്ന ... ഓരോ വേദിയിൽ നിന്നും സമ്മാനവുമായി വരുമ്പോൾ കെട്ടിപ്പിടിച്ചു സന്തോഷം പങ്കുവെച്ചു അതുവാങ്ങി നോക്കിയിരുന്ന ...

എന്ത് ഭക്ഷണം കൊണ്ട് വരുമ്പോഴും പകുത്തു തരുന്ന ..വാങ്ങുന്ന മിട്ടായി ഒന്ന് ആണ് എങ്കിൽ പോലും എത്ര ആയി വേണമെങ്കിലും പങ്കുവെക്കാൻ കഴിയുമെന്ന് പഠിപ്പിച്ച ....തല്ലുകൊള്ളുമ്പോഴും കരയുമ്പോഴും ചിരിക്കുമ്പോഴും കൂട്ടായി നിന്ന ....ഏതു പ്രതിസന്ധിയിലും കൂടെ നിന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാർക്ക്....

അകലെനിന്നൊരു മൌനത്തിന്റെയടുപ്പത്തിൽ മാത്രം വർഷങ്ങൾ കൊഴിയുന്നത് അറിയാതെ ഞാൻ പോലുമറിയാതെ എന്നെ സ്നേഹിച്ച പിന്നെ എപ്പോഴോ തിരിച്ചറിവിന്റെ സമയത്ത് വേണം എന്ന് ഞാൻ ആഗ്രഹിക്കുംബോഴേക്കും ഒരു വിരൽത്തുംബിന്റെ അകലത്തിൽ പറഞ്ഞു തീരാത്ത വിശേഷങ്ങൾ മൌനത്തിൽ ഒതുക്കി ഞാനറിയാതെയകന്നുപോയ പ്രണയത്തിന്... ഒരു ചെറു പുഞ്ചിരിയാലെങ്കിലും പ്രണയിക്കാതെയകന്നില്ലേ നമ്മൾ ....

എന്നോ എന്റെ ജീവിതത്തിൽ എല്ലാമെല്ലാമായ് മാറിയ എന്റെ പ്രിയ ശോകനാശിനിക്ക്...

ഗുൽമോഹറും ശിവമല്ലിയും കാറ്റാടിമരങ്ങളും യൂക്കാലിപ്റ്റ്സും ഇലന്തി കായകളും ...ചരിത്രം കുറിച്ചിട്ട ചുവരുകളും ... തിളയ്ക്കുന്ന യൌവ്വനവും ... അറിവും ..കൌതുകങ്ങളും ...ആഗ്രഹങ്ങളും ..സ്വപ്നങ്ങളും ...ഏറെ സന്തോഷങ്ങളും പിന്നെ മാർച്ച്‌ എന്ന വിഷദാത്മക വിടവാങ്ങലും ..... പ്രിയപ്പെട്ട ബസ്‌ സ്റ്റൊപ്പിനു...

പത്ര പ്രവർത്തനത്തിന് ഒപ്പം സിനിമാമോഹവും തലയിലേറ്റി നടന്ന ദിനങ്ങൾക്ക്‌ .... വാർഷിക പരീക്ഷയ്ക്ക് ആദ്യമായി എഴുതിയ തിരക്കഥ പൂർത്തിയാകാത്ത വിഷമത്തിലും രാത്രി മുഴുവൻ ഇരുന്നെഴുതി എക്സാം ഹാളിൽ ഉറങ്ങി പരീക്ഷകളോട് പ്രതികരിച്ച ആവേശത്തിന് ....

ജീവിതത്തിലെ നല്ല കാലമെല്ലാം തെറ്റിദ്ധാരണകളും സംശയങ്ങളുമായി എന്നും മറ്റുള്ളവരുടെ മുന്നിൽ അഹങ്കാരിയും പിന്നീട് സ്വഭാവദൂഷ്യം ഉള്ളവളും അക്കിമാറ്റിയ പ്രിയ കൂട്ടുകാരിക്ക് ....

ഒരിക്കലുമെന്നെ വിശ്വസിക്കാതിരുന്ന പ്രിയപ്പെട്ടവർക്ക്...

എന്തിനാണ് ഇനിയൊരു ജീവിതം എന്ന് തോന്നിത്തുടങ്ങിയിടത്തു നിന്ന് ജീവിതത്തിന്റെ മറുവശം പഠിപ്പിച്ച് തന്ന, നിഷ്കളങ്ക സൌഹൃദമായി അടുത്തുണ്ടായിരുന്ന ചൈതുവിനും ഇന്ദുവിനും ശരത്തേട്ടനും...

എനിക്ക് കേൾക്കാൻ കഴിയാതെ പോകുന്ന ശബ്ദങ്ങൾക്ക്‌ "അശ്രദ്ധ " എന്നും അഹങ്കാരം എന്നും പേരിട്ട് എന്നെ പരിഹാസകഥാപാത്രമാക്കിയവർക്ക്... മുഖം നോക്കി പറയുന്നത് മനസ്സിലാക്കി തുടങ്ങിയ ഗതികേടിന് .....

സൌഹൃദ സംഭാഷണങ്ങളിൽ ചിരിക്കാൻ മറന്നു പോയതിനെക്കുറിച്ച് ഓർമിപ്പിച്ചു കൂടെ വന്ന സഹൃദയന്.....

പിന്നീട് അപരിചിതത്വത്തിന്റെ ലോകത്ത് നിന്ന് പരിചയത്തിന്റെ സുഖമറിഞ്ഞു ആത്മ മിത്രങ്ങൾ ഉണ്ടായത് എനിക്കിവിടുന്നാണ് ...മുഖപുസ്തകത്തിന്റെ താളുകളിൽ.....

മുഖമറിഞ്ഞും അറിയാതെയും എപ്പോഴൊക്കെയോ എന്റെ ചുറ്റുമൊരു സൌഹൃദവലയം തീർത്ത പ്രിയ കൂട്ടുകാർക്ക് ...

ബന്ധങ്ങൾ ഉണ്ടാക്കുന്നതിൽ അല്ല നിലനിർത്തുന്നതും നമ്മൾ എത്ര മാത്രം പ്രിയപ്പെട്ടവരാകാം എന്ന് പഠിപ്പിച്ച സൈബർ ലോകത്തിന്

എന്നോ വിരസതയിൽ ഉപേക്ഷിച്ച് പോയ അക്ഷരങ്ങളെ വീണ്ടുമെന്റെ മുന്നിൽ ഗ്രൂപ്പുകളും ബ്ലോഗുകളും ആയി കൊണ്ട് വന്ന കാലത്തിന്...

എന്നൊക്കെയോ എഴുതിക്കൂട്ടുന്നതിന് എല്ലാ അംഗീകാരവും തന്നവർക്ക്... പിന്നെയും പിന്നെയും എഴുതാൻ പ്രോത്സാഹനം തന്നവർക്ക് ....

ഇതിനപ്പുറത്ത് ഒന്നുമില്ല എനിക്ക് എനിക്കീ ഇരുപത്തിരണ്ട് വർഷങ്ങളെ കുറിച്ചെഴുതാൻ ....

ഒരു വർഷവും കടന്നു പോയി ...

Tuesday 8 March 2016

എന്നും വാർത്തയിൽ സ്ത്രീ മാത്രമാണോ ചൂടുള്ള വിഷയം?

പെണ്ണെന്നു കേട്ടാൽ ഇത്രെയും ശ്രദ്ധിക്കാൻ മാത്രം എന്താണ്?

കോടിക്കണക്കിനു പണം കൊള്ളയടിച്ചത് ആർക്കും വേണ്ട?

ഭരിച്ചു ഭരിച്ചു നാട് മുടിപ്പിച്ചതും ആർക്കും വേണ്ട?




എവിടെയെങ്കിലും പീഡനം നടന്നാൽ അതുമാത്രം കുത്തിയിരുന്നു
വായിക്കും ,,,എവിടെ ?

എങ്ങനെ?

എപ്പോൾ ?

ആര്?

ഒരുപക്ഷെ ഞാൻ പഠിച്ച മാധ്യമ ധർമത്തിനും 
അപ്പുറത്ത് നിന്നുകൊണ്ട് ഇന്നത്തെ മാധ്യമങ്ങൾ 
കെട്ട് കഥകളും കൂടി ഉണ്ടാക്കുമ്പോൾ പിന്നെ പറയേണ്ടതില്ല

എന്താണ് പെണ്ണ്?

ഒരു നേരത്തെ ആസക്തി തീർക്കുമ്പോൾ ചിന്തിചിരുന്നോ അവർ 
ഒപ്പം തകരുന്ന ഒരു ജീവിതത്തെ കുറിച്ച്

ഒരുപാട് സ്വപ്നങ്ങളെക്കുറിച്ച്‌ ....

ഇന്റർ നെറ്റ് നു മുന്നില് പെണ്ണിന്റെ അഭിമാനം കീറി മുറിക്കുമ്പോൾ 
അറിഞ്ഞില്ലേ ആരും അത് നിങ്ങളുടെ സഹോദരി ആണെന്ന് ?

നിങ്ങളാണ് അവരെ സംരക്ഷിക്കേണ്ടത് എന്ന് 
ശക്തനായ എന്ന് സ്വയം വിശ്വസിക്കുന്ന പുരുഷ പ്രജകൾക്ക്
ഇതിനു ഉത്തരമില്ലായിരുന്നോ ഇതുവരെ ?

നിങ്ങൾക്കറിയാമോ എന്തൊക്കെ മോഹങ്ങൾ ആണ് ഞങ്ങൾക്ക് എന്ന് 

നന്നായി പഠിച്ചു ,,വീട്ടുകാരെ സഹായിച്ചു

അമ്മയ്ക്കും അച്ഛനും ഓമനയായി ....

സഹോദരങ്ങളുടെ വായാടിയായി ....

മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കഥകൾ കെട്ട് ....

കൂട്ടുകാരുടെ പ്രിയപ്പെട്ടവളായി.....

പിന്നെ അഴകുള്ള കൌമാരത്തിലേക്കു കടക്കുന്ന നേരം 
മനസ്സുമുഴുവൻ ഒരാൾക്ക്‌ മാത്രം കൊടുത്ത് ...

ആ കൈപിടിച്ച് നടക്കുവാൻ .. ഒരുപാട് സ്വപ്‌നങ്ങൾ കാണുവാൻ ...

പിന്നെ ആ കൈകൊണ്ടു ഒരു താലിമാല മാത്രം മോഹിച്ചു കഴിയുവാൻ ...

പിന്നീട് അവനോടൊത്തു ജീവിക്കുവാൻ ...

അവന്റെ മുഖമുള്ള കുഞ്ഞുങ്ങളെ താലോലിക്കുവാൻ ....

അങ്ങനെ എന്തൊക്കെ ആയിരുന്നു എന്നറിയാമോ ....

നിസ്സഹായയമായ നിലവിളി കേട്ടില്ലാലോ ....

ഞാനെന്ന വ്യക്തി അവിടെ ഇല്ലാതാവുന്നതും കണ്ടില്ലാലോ ....

നിങ്ങള്ക്ക് നാളെ ഈ ദോഷം എല്ലാം മാറും പക്ഷെ ഞങ്ങളുടെ 
ജീവിതത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ....????

എല്ലാവരുടെയും സഹതാപം കലർന്ന പരിഹാസം ഭയന്ന് 
മരിക്കുകയാണ് പലപ്പോഴും ,,, ജീവിച്ചാൽ നിങ്ങളുടെ കുത്ത് വാക്കുകൾ
കേള്ക്കേണ്ടി വരും എന്നറിയാവുന്നതു കൊണ്ട് ....

അറിയാമോ നമ്മുടെ നാട്ടിൽ ഓരോ മണിക്കൂറിലും ഇതുപോലെ
ഒരുപാടുപേരുടെ നിലവിളി ഉണ്ട് ...

എന്തിനു പറയുന്നു കൊച്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിട്ടോ ?

എന്തിനായിരുന്നു ..... ?

ചുവന്ന തെരുവുകളിൽ അംഗ സംഖ്യ കൂട്ടാനോ ?

അതോ ഓരോ ജീീവിതം ഹോമിക്കാനോ...??????

അതോ സമൂഹ മാധ്യമങ്ങള്ക്ക് ചർച്ചയ്ക്കു വിഷയം ഉണ്ടാക്കാനോ ?

എന്തിനു വേണ്ടിയാണ് ....???????

നിങ്ങളെ വിശ്വസിച്ചു കൂടെ വരുന്ന പെണ്‍കുട്ടികളെ പ്രേമ 
നാടകങ്ങളിൽ വീഴ്ത്തി കാമം തീർത്തത് എന്തിനാണ് ...?

നിങ്ങളെ പരിപാലിച്ച അമ്മമാരുടെ സ്ഥാനം ഉള്ളവരെ പോലും 
തെറ്റായി കണ്ടത് എന്തിനാണ് ....?

ഒന്നും അറിയാത്ത കുഞ്ഞുങ്ങളെ എന്ത് സുഖത്തിനു ആയിരുന്നു...?

ഒരേ ഒരു ജീവിതമേ ഉള്ളൂ മനുഷ്യന് അത് എന്തിനാണ് നശിപ്പിക്കുന്നത്?

ചോദ്യങ്ങൾ തീരുന്നില്ല ഉത്തരം തരേണ്ടത്‌ പുരുഷന്മാർ മാത്രമല്ല 
മകളെ പണയം വെക്കുന്ന അമ്മയും , അനിയത്തിയെ വലിച്ചെറിയുന്ന 
ചേച്ചിയും പിന്നെയും ഉണ്ടല്ലോ കഥകൾ ഒരുപാട് ?

അപ്പോൾ കുറ്റം ആർക്കാണ്?

ആണും പെണ്ണും എന്നതിന് അപ്പുറം ഓരോ മനുഷ്യജീവി ആയി പരിഗണിക്കാൻ സാധിക്കുന്ന ദിനം വരണം ....

അന്ന് നന്നാവുമായിരിക്കും നമ്മുടെ നാട് ... !

അല്ലാതെ ഇതുപോലെ എത്ര ദിനങ്ങളുടെ ഓർമപ്പെടുത്തൽ ഉണ്ടായാലും അത് വെറും പറച്ചിലിൽ മാത്രം ഒതുങ്ങിപ്പോകും ....

മനുഷ്യനെ മനസ്സിലാക്കുക

മനുഷ്യനായി ജീവിക്കുക

ആണിനെ ദ്രോഹിക്കുന്ന പെണ്ണിന്റെ കാര്യം വിസ്മരിക്കുകയല്ല ....

പേടിയാണ് നേരമൊന്നു വൈകുമ്പോൾ ...

പത്രം തുറക്കുമ്പോൾ ....

എനിക്കുള്ള ഈ സംരക്ഷണം എന്തുകൊണ്ട് എന്റെ കോടിക്കണക്കിനു സഹോദരങ്ങൾക്ക്‌ കിട്ടാതെ പോകുന്ന കാലം വരെയും "എനിക്ക് കിട്ടുന്ന ഈ സംരക്ഷമെല്ലം എന്റെ മാത്രം ഭാഗ്യമായി സൂക്ഷിക്കുന്നു ...ഒരുപാട് വിഷമത്തോടെ ..."

മറ്റൊന്നും ഇല്ലെങ്കിലും നിങ്ങളുടെ സഹോദരിക്കോ കാമുകിക്കൊ സുഹൃത്തിനോ സംരക്ഷണം നൽകാൻ കഴിയും എന്ന വിശ്വാസത്തോടെ ....

ആശംസകൾ ............

ഇതൊരു വനിതാ ദിനം എന്നതിൽ ഉപരി ബോതവല്ക്കരണം ആവട്ടെ ..!!!!!!



കാണാതെയാവുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു 

അരികത്തില്ലാതെ വരുമ്പോൾ ഒറ്റപ്പെട്ടുപോകുന്നു
എന്ത് പറഞ്ഞാണ് ഞാനീ മനസ്സിനെ സമാധാനിപ്പിക്കേണ്ടത്
ഒരു നിമിഷം പിരിഞ്ഞിരിക്കാൻ കഴിയാതിരിക്കാൻ മാത്രം
ആരാണ് അത് ...ഇല്ല ആരുമല്ല ...എന്റെ ആരുമല്ല
പേടിയുണ്ട് കൈവിട്ടു പോകുമോ എന്ന്
അതുകൊണ്ടല്ലേ ഞാൻ എന്നും മുറുക്കിയാ കൈ പിടിക്കാൻ
കൊതിക്കുന്നത്
ഒന്നും വേണ്ട വേണ്ട എന്ന് വെച്ച് നടന്നിട്ടിപ്പോൾ
ഏറ്റവും അവസാനം എല്ലാം ആയി വന്നില്ലേ
അതുവരെ വെറുപ്പായിരുന്നു ജീവിതത്തോടു
അപ്പോൾ മുതൽ ഇഷ്ട്ടമാണ് ..ഒരുപാടിഷ്ടമാണ്
എന്നെ തനെൻ ഞാൻ ഇഷ്ട്ടപ്പെട്ടു തുടങ്ങിയതും ഇപ്പോഴല്ലേ
അന്നും ഇന്നും ഒരുപാടൊന്നും മോഹിചിട്ടില്ല
ആഗ്രഹങ്ങൾ ഒന്നും നടക്കില്ലെന്നു അറിയാവുന്നത് കൊണ്ട് തന്നെ
പക്ഷെ ഇപ്പോൾ കണ്ണാടി കൂടിൽ അടുക്കി വെച്ച
കുപ്പിവള പോലെ എളുപ്പത്തിൽ സ്വ്ന്തമവില്ല എന്നറിയുന്നുണ്ട്
ഒപ്പം പേടിയുമുണ്ട്
ഇത്ര നാലും ആരെയും ബോധ്യപെടുത്താതെ
ആർക്കും ഉത്തരം നൽകാതെ നടന്നു അവസാനമിപ്പോൾ ജീവിതം
അവസാനിച്ചു എന്ന് തുടങ്ങിയിടത്തു നിന്ന് പ്രതീക്ഷ തന്ന
എന്താണ് ഞാൻ ഇപ്പോൾ പറയേണ്ടത് .. എനിക്കറിയില്ല
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ പോലും
ഒപ്പം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന തരത്തിൽ ആ ബന്ധത്തെ
നെഞ്ചോടു ചേർത്ത് വെക്കുന്നു
പക്ഷെ എന്നും ഒറ്റയ്ക്കായിരുന്നത് കൊണ്ടാവണം
ഭയമാണ് വിട്ടു പോകുമോ എന്നാ ഭയം
ഒരിക്കലും ഇല്ലെന്നു അറിയും എങ്കിലും
പിണങ്ങിയിരിക്കുമ്പോൾ പെട്ടെന്ന് പോയി ഇണങ്ങുന്നത്
അതുകൊണ്ട് തന്നെ .
ഇനിയും ഒരു പ്രണയം എനിക്ക് വേണ്ട
ഇനിയൊരു വിവാഹവും എനിക്ക് വേണ്ട
എനിക്ക് മതി നിന്നെ മാത്രം
മനസ്സിലാവുന്നവർ മനസ്സിലാക്കട്ടെ
ഇല്ലാത്തവർ ഭ്രാന്തെന്ന് പറയട്ടെ ...!



Saturday 5 March 2016

പലപ്പോഴും തോന്നാറുണ്ട് ചിലപ്പോൾ എല്ലാവരും പറയുന്നത് പോലെ ശരിയായിരിക്കും ... അന്തമില്ലാത്ത ചിന്തകളാണ് എന്നും ...
ആദ്യവസാനം ഇല്ലാതെ എന്നും നമ്മളെ ചിന്തിപ്പിക്കുന്ന 
നൂറായിരം ചിന്തകൾ..................
ചിലപ്പോൾ മരണം 
ചിലപ്പോൾ ലോകാവസാനം 
ചിലപ്പോൾ ഭ്രാന്ത്‌ ....
അങ്ങനെയൊക്കെ പറയാമോ 
പക്ഷെ ഒന്നുറപ്പാണ് എല്ലാത്തിനോടും പറഞ്ഞറിയിക്കാൻ കഴിയാത്ത വിരക്തി തോന്നും പലപ്പോഴും ...
അതെ സമയം അവയെ എല്ലാം ഒരുപാട് സ്നേഹിക്കുന്ന സമയവുമുണ്ട്
ഒരു നേരം ഏകാന്തത മാത്രം കൂട്ട് തേടും 
ഒരു നേരം ശബ്ദവും ...
പിന്നെ തോന്നും ശബ്ദമില്ലാത്ത അവസ്ഥയിൽ ഞാനെത്തിയെങ്കിൽ എന്ന് 
നന്നായിരുന്നേനെ ഒന്നും അറിയണ്ട എനിക്ക് പക്ഷെ അപ്പോഴും എല്ലാവരും 
പരിഹസിക്കുന്നത് സ്വപ്നം കാണുമ്പോൾ പിന്തിരിഞ്ഞു പോകുന്നു 
അഭിയുടെ പിറന്നാൾ ആഘോഷം കഴിഞ്ഞു ഉറങ്ങും നേരം വൈകിയെന്നാണ്  ഓർമ.. പിന്നെ എപ്പോഴോ ഉറക്കം തെളിയുമ്പോൾ എന്റെ കണ്ണിൽ നിന്നും ഉതിർന്ന് വീഴുന്ന നീർത്തുള്ളികളുടെ സാന്നിദ്ധ്യം അറിഞ്ഞു കൊണ്ടായിരുന്നു 
കരളിന്റെ കേടുമാറ്റാൻ കരളലിവില്ലാത്ത മനുഷ്യരുടെ മുന്നിൽ പാടുന്ന ആാ ചേട്ടൻ 
ആ കുഞ്ഞ് അയാളുടെ ആരായിരുന്നു ? ആരുമല്ല 
അതുകൊണ്ട് അയാൾക്കെന്ത്‌ നേട്ടമുണ്ടായി ? ഒന്നുമില്ല 
അതുകൊണ്ട് അയാൾക്ക്  നഷ്ട്ടപ്പെട്ടതോ ? സമയവും പിന്നെ നമ്മുടെയൊക്കെ മുന്നിൽ താഴ്മയോടെയുള്ള അഭ്യർത്ഥന...നമ്മുടെ പുച്ഛവും..പരിഹാസവും ..സഹതാപവും ...നേരം പോക്കും കലർന്നുള്ള നോട്ടങ്ങൾ 
അടുത്തുള്ള ആളുടെ മുന്നിൽ ആളാവാൻ കയ്യിലെ അവസാന ചില്ലറയും ആ ബക്കെറ്റിൽ ഇട്ടു നടക്കുന്നവർ 
പുഞ്ചിരിയോടെ നീട്ടിയവർ ...
ഇല്ലായ്മകൊണ്ട് കാണാതെ പോലെ മാറി നിന്നവർ ,..എല്ലാവരും ഉണ്ടായിരുന്നു ...
ആൾക്കൂട്ടം മറഞ്ഞു സമയം കൂടുമ്പോൾ 
ഞാനും പോയി 
പക്ഷെ എന്തോ ഒറ്റയ്ക്കായ നിമിഷം മുതൽ മനസ്സിൽ ആ പാട്ട് തന്നെയാണ് 
"ഒരു ചാൺ വയറിന് ഉൾത്തുടി താളത്തിൽ കണ്ണീർ പാട്ടുകൾ പാടാം ഞാൻ ......"
സമ്പന്നതയുടെ മുതലാളി വർഗത്തിൽ ഒന്നായിരിക്കില്ലേ കണ്ണ് കാണാത്ത അയാളുടെ മുന്നിലൂടെ നടന്നു പോയപ്പോൾ എന്റെ കാലോച്ചയിൽ അയാൾ കണ്ടിരിക്കുക 
കയ്യിലെ ബക്കെറ്റ് നിറയുമെന്നു കരുതി കാണുമായിരുന്നോ 
നിനക്കൊന്നും നല്കാൻ ആാവാതെ
എനിക്കായും ഒന്നും ചെയ്യാനാവാതെ 
ആർക്കോ വേണ്ടി ഇല്ലാതാവുന്ന 
എന്തോ ഒന്നാണ് ഞാനും 
മാപ്പ് തരിക ....




നിന്നെക്കുറിച്ച് എഴുതി തുടങ്ങുമ്പോഴെല്ലാം
തെളിയാതെ മാറിനിന്ന അക്ഷരങ്ങൾ തന്നെ
നിന്നെക്കുറിച്ചെഴുതാത്തതെന്തേയെന്നേ നോക്കി
പരിഹസിക്കുന്നുവോ

നീയല്ലാതെ ഒന്നുമില്ലായിരുന്നു
ഇന്നുമില്ല നീയല്ലാതൊന്നും
എന്നിട്ടുമെന്തൊ നിന്നെ ഞാനെപ്പോഴും
നിന്നെ വേദനിപ്പിക്കുകയായിരുന്നോ
നിന്നോടുള്ള സ്വാർത്ഥതയാവും
നിന്നോടെനിക്കെന്നും പരിഭവമല്ലായിരുന്നൊ

Thursday 3 March 2016

പതിവുപോലെ അന്നും ചോറ് പാതിയിൽ മതിയാക്കി ബാക്കിയുടെ കൂടെ കുറച്ച് കൂടിയിട്ട് നന്നായി മീങ്കറി ഒഴിച്ച് കുഴക്കുമ്പോൾ ചെറിയച്ചൻ പറഞ്ഞു 

"ഇത്തരി നന്നായി കറി ഒഴിക്ക് ... ആദ്യം അപ്പൂന് കൊടുത്തിട്ട് ചിക്കൂന് കൊടുത്താ മതി "

"വേണ്ട ചിക്കൂന് ആദ്യം കൊടുക്ക് അത് മേലെ ചാടും " അച്ചമ്മയാണ് 

ചന്ദനമഴയിലെ ആദ്യ  പരസ്യം എത്തുന്നത് വരെ ചോറും കറിയും മിക്സ്‌ ചെയ്തിട്ട് പതിവുപോലെ വേഗം പുറത്തിറങ്ങി , അടുത്ത സീൻ എത്തുന്നതിനു മുൻപ് രണ്ടാൾക്കും ചോറ് കൊടുത്ത് എനിക്ക് കയ്യും കഴുകി ടി വിയുടെ മുന്നിലെത്തെണ്ടതാണ്

സാധാരണ വീടിന് പുറത്തിറങ്ങിയതും ചിക്കൂ പിറകിൽ ഓടി വരുന്നതാണ് ,,ചിലപ്പോഴൊക്കെ മേലെ കയറി സ്നേഹം പ്രകടിപ്പിക്കാറുണ്ട് ,,,നമുക്കത് വലിയ താല്പര്യം ഇല്ലാത്തത് കൊണ്ട് അവനെ ആട്ടി വിടുകയാണ് പതിവ് ,ആളെ കാണാതായപ്പോൾ ആരെങ്കിലും കെട്ടിയിട്ടിരിക്കും എന്നറിയാവുന്നതു കൊണ്ട് വിറകു പുരയുടെ സൈഡിൽ പോയി 

അവിടെ ചിക്കുവും അപ്പുവും ഉണ്ട് , ചിക്കൂന് ചിറ്റും അപ്പു ഓടി കളിക്കുന്നു ,അടുത്തുള്ള വടിയെടുത്ത് അപ്പൂനോട്‌ കൂട്ടിൽ കയറാൻ പറഞ്ഞപ്പോൾ അവൻ കേട്ടില്ല .കൂട് വരെ പോയി തിരികെ വന്നു 

എനിക്ക് സമയമായപ്പോൾ രണ്ടു പാത്രത്തിലും ചോറ് പകുത്തു വെച്ച് ഞാൻ പോയി ,ചിക്കൂ കൊടുക്കാത്ത മുന്നേ തീറ്റ ആരംഭിച്ചിരുന്നു 

അകത്തേക്ക് കയറുമ്പോൾ ചെറിയമ്മയോട്  വെറുതെ പറഞ്ഞു " അപ്പൂന്റെ കൂട് തുറന്നിരിക്കുന്നു ..അവൻ വെളിയിലാണ് "

"ചാച്ചനോട് പറ " ചെറിയമ്മ അഭിയെ കിടത്താനുള്ള തിരക്കിലാണ് . ഈ സംഭവം സാധാരണ ആയതിനാൽ ഞാനും വിട്ടു കളഞ്ഞു , വീട്ടുകാർക്ക് ഈ നായ സ്നേഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ല എനിക്ക് ഓർമവെച്ചപ്പോൾ മുതൽ ഇവിടിങ്ങനെയാണ് 

നമുക്കുണ്ടോ ഇല്ലയോ എന്നൊന്നുമില്ല നമ്മളോട് ഒപ്പം അവർക്കും ഭക്ഷണം കൊടുക്കും ...വീട്ടിൽ ആള് വരുമ്പോൾ കുരയ്ക്കുന്നതിനും മേലെ ചാടുന്നതിനും അവരെ എത്ര കുറ്റം പറയും എങ്കിലും അവർക്ക് വീട്ടിലുള്ള സ്ഥാനം വലുതാണ്‌ 

അവരുള്ളത്   കൊണ്ടാണ് വീടും പൂട്ടി എല്ലാവരും കൂടി എങ്ങോട്ടും പോകാത്തത് , അവർക്ക് ചോറ് കൊടുക്കണം ചിലപ്പോൾ വേറെ വല്ല നായ്ക്കളും വന്നു അവരെ കടിച്ചാലോ ,,,പിന്നെ കോഴിയും ,,പശും ഒക്കെ ഉള്ളതും ഒരു കാരണം തന്നെ . 

എന്റെ അച്ഛച്ചാന് ഞങ്ങളെ വെച്ചും കൂടുതൽ അവരോടു ഇഷ്ട്ടമുണ്ടോ എന്ന് തോന്നാറുണ്ട് പലപ്പോഴും കാരണം രാവിലെ എട്ടു മണിക്ക് മുൻപ് അവർക്ക് രണ്ടാൾക്കും ഭക്ഷണം കൊടുക്കണം അതും ബ്രെഡ്‌ ,പാൽ, അല്ലെങ്കിൽ മുട്ട ഒഴിച്ച ചോറ് അങ്ങനെ എന്തെങ്കിലും രണ്ടു ദിവസം പച്ചക്കറി ആയിരുന്നാൽ അടുത്ത ദിവസം നോൺ വെക്കാൻ പറയുന്നതുമിവരെ കണ്ടു കൊണ്ട് തന്നെ 

ഇവിടെ മാത്രമല്ല ഈ സൈഡ് ഉള്ള മിക്ക വീടുകളിലും സ്ഥിരം അംഗം ആയി ഒരു നായെങ്കിലും ഉണ്ടാവും ... പക്ഷെ ഒരു കാര്യമുണ്ട് ഇതുവരെ ഒരുപാട് നായകൾ ജനിച്ചു ,ജീവിച്ചു മരിച്ച നാടാണിത് ,ഇന്നേവരെ ഒരു കുഞ്ഞിനു പോലും അപകടം ഉണ്ടായിട്ടില്ല ,അടുത്ത വീട്ടുകാരെ കണ്ടാൽ ഇവിടുത്തെ നായകൾ കുറക്കുകയും ഇല്ല 

കുറച്ച് നാൾ മുൻപ് വരെ നായ വളർത്തലും സഹജീവി സ്നേഹവും ഒക്കെ പറഞ്ഞു വിവാദങ്ങൾ ഏറെ ഉണ്ടായപ്പോഴും, ഒരുപാട് പേരെ തെരുവിൽ നിന്നും പിടിച്ചു കൊന്നപ്പോഴും ,പാവം കൊച്ചു കുഞ്ഞുങ്ങൾ മുതൽ വയസ്സായവർ വരെ നായകടി കൊണ്ട് കഷ്ട്ടപ്പെട്ടപ്പോഴും ,അടുത്തുള്ള ആശുപത്രികളിൽ ഇൻജക്ഷൻ ഇല്ലാതെ സർക്കാർ അവരെ സമാധാനിപ്പിച്ചപ്പോഴും  ഇവിടെ ഈ നായകൾ സന്തോഷത്തോടെ ജീവിച്ചു വന്നു 

എല്ലാവരും വലിയ വലിയ ഭംഗിയുള്ള നായകളെ വളർത്തുമ്പോൾ ഞങ്ങൾ ഇവിടെ സാധാരണ നായകളെ ആണ് എന്നൊരു വ്യത്യസ്തത ഒഴിച്ചാൽ മറ്റൊന്നുമില്ല , 

അന്ന് രാത്രി അപ്പു പുറത്തുള്ളത് അറിയാതെ എല്ലാവരും കിടക്കാൻ പോയി , സാധാരണയിൽ കവിഞ്ഞു എനിക്ക് നേരത്തെ ഉറക്കം വന്ന ദിവസം , കണ്ണടച്ചതെ ഓർമയുള്ളൂ, അഭിയുടെ വിളി കേട്ടാണ് എണീറ്റത് ...

അവനു ഇടയ്ക്കൊക്കെ ഉറക്കത്തിൽ എന്റെ അടുത്തു വന്നു കിടക്കുക പതിവായതുകൊണ്ട് അതിനാവും കരുതി അവനെ കട്ടിലിൽ കയറ്റിക്കിടത്തി പാതിമയക്കത്തിൽ ,പക്ഷെ പിന്നെയും "സൊത്തൂ..എനീച്ചേ ..." എന്നുള്ള അവന്റെ കൊച്ചു വിളിയും പിന്നെ തല്ലും ഒക്കെ കിട്ടിയപ്പോൾ ഞാൻ എഴുന്നേറ്റു 

"അപ്പു ...ചത്തു പോയി "

ആദ്യം വാൻ പറയുന്നത് എനിക്ക് കാര്യമായി തോന്നിയില്ല ,പിന്നെ എല്ലായിടത്തും ലൈറ്റ് ഇട്ടിട്ടുള്ളത് കണ്ടപ്പോൾ എന്തോ പേടി തോന്നി ഞാൻ പുറത്തിറങ്ങുമ്പോൾ മുറ്റത്തെ തെങ്ങിന ചോട്ടിൽ അവൻ കിടന്നു പിടയുകയാണ് ..അതുകണ്ടപ്പോൾ മനസ്സൊന്നു പിടച്ചു 
എന്നെകണ്ടതും ചെറിയച്ചൻ പറഞ്ഞു

 "കൂട് തുറന്നിരിക്കുന്നത് നീ എന്താ പറഞ്ഞില്ല ?"

"അവള് പറഞ്ഞു ...നിങ്ങള് കുളിക്കാൻ പോയപ്പോൾ .." ചെറിയമ്മ വക്കാലത്തിനെത്തി 

പിന്നെയവിടെ നീണ്ട ചർച്ചകളും പ്രതിവിധി അന്വാഷണവും മുൻപുണ്ടായ സമാന സംഭവങ്ങളും നായ വാഴാത്ത വീടിന്റെ അവസ്ഥയും അങ്ങനെ അങ്ങനെ അത് തുടർന്നുകൊണ്ടിരുന്നു..അടുത്ത വീട്ടുകാർ ഓരോരുത്തരായി എത്തി ... ആദ്യം മുന്നിൽ നിന്ന് വിശദീകരിക്കുന്നത് അഭിയാണ്

ഇപ്പോൾ അവന്റെ പിടച്ചിൽ കുറഞ്ഞു കുറഞ്ഞു വന്നു ,,,എനിക്ക് വയറു നീറുന്ന പോലെയും തൊണ്ട വറ്റി പോകുന്നത് പോലെയും പിന്നെ ശരീരമാകെ വിറയ്ക്കുന്നതായും തോന്നി ...

അവടെ വായിൽ നിന്ന് മുറ്റത്തേക്ക്‌ വീണ വെള്ള കലർന്ന വെള്ളത്തിൽ നിന്നും മാംസ കഷണത്തിൽ നിന്നും എല്ലാവരും ഊഹിച്ചു ആരോ പന്നിക്ക് "വിഷം വെച്ചത് അവനറിയാതെ കഴിച്ചതാണ് എന്ന് " . 

ചുറ്റുമെല്ലാം തിരഞ്ഞപ്പോൾ കൂടിന്റെ മുകൾ വശത്തിന്റെ ഓരത്തെ ഓടാല്പംനീങ്ങിയിട്ടുണ്ട് ,,അതിലൂടെ ആയിരിക്കണം അവൻ പുറത്തു കടന്നത്‌ ... ഇത്രനാളും ഞങ്ങളുടെ നിഴലായി നടന്നവൻ പെട്ടെന്ന് എന്ത് സംഭവിച്ചു അവനിങ്ങനെ ....

പലരും പറഞ്ഞു വിധിയെന്ന് ..ഓരോരുത്തരായി തെങ്ങിൻ തടത്തിൽ തന്നെ ചെറിയ കുഴിവെട്ടി അവനെ അടക്കുന്നത് കണ്ടു മടങ്ങി .... അകത്തേക്ക് കയറണമോ വേണ്ടെയോ എന്ന് ഞാനല്പം ആലോചിച്ചു നിന്നു, കണ്ണ് അടച്ചാലും തുറന്നാലും ആ പിടച്ചിലും കിതപ്പും മാത്രമേയുള്ളൂ ...

പിറ്റേന്ന് അഭി എണീച്ചു വന്നതും ചോദിച്ചു " സൊത്തൂ നീ പേടിച്ചോ "

അവന്റെ മുന്നിൽ ദൈര്യം അഭിനയിച്ചു "ഇല്ലാലൊ " എന്ന് പറയുമ്പോഴും രാത്രി ഉറക്കമില്ലാതെ ലൈറ്റ് ഓൺ ചെയ്തത് ഇവനോട് ആര് പറഞ്ഞു എന്ന ചിന്തയായിരുന്നു ഒപ്പം തെങ്ങിൻ ചുവട്ടിൽ നിന്നൊരു കിതപ്പും ...

അവനുണ്ട് എന്ന് കരുതി അന്ന് രാത്രിയും ചോറ് കുഴച്ചു വരുമ്പോൾ ,പെട്ടെന്നൊരു ദിവസം അവനില്ലാതായത് വിശ്വസിക്കാൻ കഴിഞ്ഞില്ല അപ്പോഴും ...... 

എന്റെ ചുറ്റിലും ഓടി കളിക്കുന്ന .... 

എന്തെങ്കിലും സങ്കടം വരുമ്പോൾ അവനോടു ചെന്ന് പറയുമ്പോൾ ഒന്നും മനസ്സിലായില്ലെങ്കിലും തലയാട്ടുന്ന ...

വെജ് രണ്ടു ദിവസത്തിൽ കൂടുതൽ കഴിച്ചാൽ മടുപ്പാകുന്ന ....

എന്തെങ്കിലും കഴിക്കുമ്പോൾ ഞങ്ങളെ തന്നെ നോക്കി നില്ക്കുന്ന ...

കൊടുക്കാതെ കുറച്ച് നേരമിരുന്നാൽ പിന്നെ എത്രെ ഇട്ടു കൊടുത്താലും തിരിഞ്ഞു നോക്കാത്ത ...

വേറെ വേറെ വർഗമായിട്ടും ചിക്കൂനോട് പിണങ്ങാത്ത...

ഞങ്ങളെ ആരേലും തമാശയ്ക്ക് പോലും തല്ലുമ്പോൾ അവരെ നോക്കി കുരയ്ക്കുന്ന... 

വീട്ടിന്നു ഒരു സാധനവും എടുക്കാൻ സമ്മതിക്കാത്ത ...

കുളിപ്പിക്കുമ്പോൾ കുഞ്ഞു പാവയുടെ അത്രേം ചെറുതാവുന്ന ... 

എന്നിട്ട് വെള്ളമെല്ലാം തോർത്തി കൊടുത്തിട്ടും നമ്മുടെ മീതെ തെറിപ്പിക്കുന്ന ...

അച്ഛമ്മയുടെ കുങ്കുമം കൊണ്ട് ചുവന്ന പൊട്ടു കുത്തി കൊടുക്കുന്ന ഞങ്ങളുടെ അപ്പു ഞങ്ങളുടെ കൂടെയില്ല ...

ഇല്ല ഇനിയവൻ വരില്ല ...

ഇനി അവനായോരുപിടിയുരുള കരുതണ്ട ...!



കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...