Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 16
--------------------



സീതയുടെ മുഖത്ത് വെള്ളം തളിച്ചിട്ടും ഉണരുന്ന ലക്ഷണമൊന്നുമില്ലായിരുന്നു ,കണ്ണുതുറക്കാനുള്ള ശേഷിപോലുംഅവൾക്കു നഷ്ടപ്പെട്ടിരുന്നു . പെട്ടെന്ന് ഗ്ലൂക്കോസ്എത്തിക്കാനുള്ള വഴിയുമില്ല .



  അടുക്കളയിൽ നിന്നും എടുത്തുവന്ന തണുത്ത കഞ്ഞിവെള്ളം സ്പൂണുകൊണ്ട് കോരിക്കൊടുത്തപ്പോൾ അവൾ ഒന്ന് തെളിഞ്ഞപോലെ തോന്നി . അതുമുഴുവൻ അവൾക്കുകൊടുത്തശേഷം കുപ്പിവെള്ളത്തിൽ മുക്കിയ ബെഡ്ഷീറ്റുകൊണ്ട് അവളുടെ മുഖത്തെ ചോരപ്പാടുകൾ തുടച്ചുകൊടുത്തു .


ഒരുകുപ്പിയുടെ അറ്റത്തുണ്ടായിരുന്ന അൽപം മദ്യം കൊണ്ട് മുറിവുകൾക്കുമീതെ വെച്ചൊപ്പുമ്പോൾ അവളിൽ ചെറിയ ഞെരക്കങ്ങൾ ഉണ്ടായിത്തുടങ്ങി .
അവളെ തല്ക്കാലം വിട്ടുഞാൻ ശെമ്പകത്തിന്റെ അടുത്തെത്തുമ്പോൾ അവൾ ഞെട്ടിവിറച്ചു നിൽക്കുകയായിരുന്നു .


"അണ്ണാ മീനാക്ഷി "


രാവിലെ കറുപ്പന്റെ മടിയിലിരുന്ന് കൊഞ്ചിയ പെൺകുട്ടി ചോരയിൽ കുളിച്ചു കിടക്കുന്നു .
ശെമ്പകത്തെ മറികടന്ന് ആ കുഞ്ഞിനെ വാരിയെടുക്കുമ്പോൾ മരവിച്ച ശരീരത്തിന്റെ തണുപ്പേറ്റ് ഞാൻ തളർന്നുപോയി .


"അണ്ണാ എന്താ മീനമ്മയ്ക്ക് "


"മീനമ്മയിനി നമുക്കിടയിലില്ല "


എന്നവളോട് പറയുമ്പോൾ എന്റെശബ്ദവും കരച്ചിലായി മാറിയിരുന്നു "




"മനു ഏട്ടാ ........"


അദ്ദേഹത്തിന്റെ വാക്കുകളിൽ വിടർന്നുവന്ന ചിത്രമോർത്തപ്പോൾ അറിയാതെഞാൻ വിളിച്ചുപോയി .



"കരളുറപ്പില്ലാത്ത ആർക്കും കാണാനാവില്ല വിദ്യാ . പിഞ്ചുദേഹം മുഴുവൻ നഖക്ഷതങ്ങളിൽ നിന്നും ശാരീരികബബന്ധത്തിൽ നിന്നുമേറ്റ രക്തംകൊണ്ട് അവൾക്ക് ഉടുപ്പുതുന്നിയപോലെ .... അതിനിടയ്ക്ക് സീതയുടെ ശബ്ദം കേട്ടു ഞാൻ മീനാക്ഷിയെ ശെമ്പകത്തിനടുത്തു കിടത്തി പോയി .



"വേദനിക്കുന്നു ഡോക്ടർ അണ്ണാ "


 എന്ന അവളുടെ വാക്കുകളിലും അവിടെക്കണ്ട കാഴ്ചകളിലും ഞാൻ തളർന്നിരുന്നു . മീനമ്മയെ വാരിപ്പിടിച്ചു ശെമ്പകവും എത്തിയിരുന്നു


"അണ്ണാ പോകാം "


ഞാനൊന്നും പറയാതെ സീതയെ ബെഡ്ഷീറ്റിനാൽ പൊതിഞ്ഞു അവളുടെ പുറകിലായി നടന്നു , മുൻപുണ്ടാവാത്ത രൂക്ഷമായ രക്തത്തിന്റെമണം എന്തെന്ന് സംശയം തോന്നിയെങ്കിലും മീനാക്ഷിയുടെയോ സീതയുടെയോ ശരീരത്തിലെ മുറിവിൽ മുറിവിൽ നിന്നും പൊടിഞ്ഞതാണെന്ന് കരുതി .


 ആദിവാസികളുടെ ആയുർവേദമരുന്നുകൾ സീതയെ രക്ഷിക്കുമെന്ന ഉറച്ചവിശ്വാസം എനിക്കുണ്ടായിരുന്നു ഒപ്പം ഈ പ്രശ്നത്തിനൊരു പരിഹാരം വേണമെന്നും .


മുതുമലയിലെ ജീവനക്കാരനായ എനിക്ക് വയനാട്ടിലെ പ്രശ്നത്തിനായി എങ്ങനെ പ്രവർത്തിക്കാം എന്നതിന്റെ ചെറിയ പ്ലാനിങ്ങായിരുന്നു മനസ്സിൽ
മണ്ണെണ്ണവിളക്ക് എവിടെവെച്ചെന്ന് കൃത്യമായറിയാത്തതുകൊണ്ട് തിരിച്ചുപോക്കിൽ ഈ കുഞ്ഞുങ്ങളുടെ ഭാരവും വഹിച്ചുള്ളയാത്ര ഞങ്ങൾക്ക് ദുര്ഘടമായിരുന്നു .


പുലർച്ചെ ശെമ്പകത്തിന്റെ വിവാഹമാണ് എന്നാൽ മീനാക്ഷി മരണപ്പെട്ടതറിഞ്ഞാൽ അതുനടക്കില്ല , ശെമ്പകത്തിനു തുടർന്നുള്ളജീവിതത്തിൽ ഇതുപോലൊരുപട്ടിയും വേട്ടയാടപ്പെടാതിരിക്കാൻ താലിയുടെ സുരക്ഷാ കൂടിയേതീരൂ .


"അണ്ണാ എന്താ ആലോചിക്കുന്നത് ?"


"ഏയ് ഒന്നുമില്ല മോളെ .... പെണ്ണിനെ ഒറ്റയ്ക്കുകിട്ടിയാൽ ഇങ്ങനെ പെരുമാറുന്നവരുണ്ടാകുമോ "?


"അണ്ണാ നിങ്ങളോടു എപ്പടി സൊല്ലണമെന്നു എനിക്കറിയില്ല , ഒരു രാത്രി അഞ്ചുപേർ ചേർന്ന് ...... ശ്വാസംമുട്ടി ചത്തുപോകുമോ ഞാനെന്ന് തോന്നിപ്പോയി ... ശരീരം മുഴുവൻ കീറിമുറിക്കുന്ന വേദനയായിരുന്നു , ഒന്നിനും കഴിയാത്ത പെണ്ണിന് അവളുടെ മാനം പോലും സ്വന്തമല്ല അണ്ണാ .....

 അവനാണ് എല്ലാത്തിനും കാരണം .....അവനാണ് കോളനിപ്പെണ്ണുങ്ങളെ തേടിപ്പിടിക്കുന്നവൻ ...എന്റെ മീനമ്മയ്‌ക്കെന്തു പ്രായമുണ്ടാവും അണ്ണാ അവന്മാരുടെ മക്കളുടെയത്രെയും വരുമോ ....എന്നിട്ടും ....സീതയ്ക്ക് പതിനാലുവയസ്സുമാത്രം അവൾക്കിനിയൊരു ജീവിതമുണ്ടോ അണ്ണാ ....

അവളെകെട്ടാൻ വരുന്നവന് കൊടുക്കാൻ കുടിക്കാർ എത്രസമ്പാദിച്ചിരിക്കും ... കറുപ്പനെപോലെ ഉള്ള ആണുങ്ങൾ കുറവാണ് അണ്ണാ ... അന്നവിടെനിന്നും പുറത്തുവരുമ്പോൾ ജീവിക്കണം എന്നുള്ള പൂതിയൊക്കെ പോയിരുന്നെനിക്ക്
എങ്ങനെയാ പിടിച്ചുനിന്നെന്ന് ഇപ്പോഴുമറിയില്ല , സത്യം പറഞ്ഞാലിങ്ങനൊരു കല്യാണം പോലും വേണമെന്ന് തോന്നുന്നില്ല അണ്ണാ .."



"മോളെ നമുക്ക് നാളെത്തന്നെ പോലീസിൽ പരാതിപ്പെടാം ,എല്ലാം നിയമത്തിന്റെ വഴിയേ നടക്കട്ടെ , തമിഴ്നാട് പോലല്ല ഇവിടെയുള്ളവർ കുറച്ചുകൂടി പഠിപ്പും വിവരവുമുള്ളവരാണ് "



"അതുവെറും തോന്നലാണ് അവരുവരുമ്പോൾ ആണുങ്ങളെ തല്ലിച്ചതക്കുകയും പെണ്ണുങ്ങളെ കൂട്ടമാനഭംഗം ചെയ്യുകയും ചെയ്യും.
അവനുള്ള ശിക്ഷ ഞാൻ കൊടുത്തുകഴിഞ്ഞു അണ്ണാ ,ഇപ്പോഴവൻ ജീവനോടെയില്ല .


 കൊല്ലില്ലായിരുന്നു മുന്പാണെങ്കിൽ പക്ഷേ മീനമ്മയുടെ മരണത്തിന് മറുപടികൊടുക്കാതിരിക്കാൻ എനിക്കായില്ല . ഇനിയൊരു പെൺകുട്ടിയെയും അവൻ തൊടില്ല . "



ഇരുട്ടിലവളുടെ മുഖം കണ്ടില്ലെങ്കിലും ആ വാക്കുകളിൽ ഞാൻ അറിയുന്നുണ്ടായിരുന്നു പെണ്ണിന്റെ വീര്യം !


പെണ്ണെ,
സൃഷ്ടിയും സ്ഥിതിയും സംഹാരവും നീതന്നെ...!



തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...