Tuesday 11 July 2017

---4---




"എന്നിട്ടെന്തായി ?"

അയാൾ പറയുന്നതിലെ സുഖമോ അല്ലെങ്കിൽ കാഴ്ചകളോടും കഥകളോടുമുള്ള അഭിനിവേശമോ അയാളെക്കുറിച്ചു മുഴുവനറിയണമെന്നെനിക്കു തോന്നി .


"സർക്കാർ ആശുപത്രി മാലിന്യങ്ങൾ സംസ്കരിക്കാനുള്ള പ്ലാന്റിനെ നവീകരണ പ്രവർത്തനം തുടങ്ങാനത് കാരണമായി ,ഒപ്പം പുറത്തേക്ക് വലിച്ചെറിയപ്പെടാതിരിക്കാനും രോഗബാധയുണ്ടാവാതിരിക്കാൻ വേണ്ട മുൻകരുതലും കൈക്കൊണ്ടു ,മറ്റ്‌ ആശുപത്രിമാലിന്യങ്ങൾ എത്തുന്നത് പൂർണ്ണമായും തടയപ്പെട്ടു . പതിയെ ആ പ്രദേശം രോഗമുക്തമായി തുടങ്ങി .എങ്കിലും പലരുടെയും ഒത്തുകളിയോടെ മറ്റുള്ള മാലിന്യങ്ങളും എത്തിയിരുന്നെന്ന് തോന്നുന്നു ."


"അതെങ്ങനെ വരും "?

"കേരളമല്ല തമിഴ്‌നാട് , കേരളത്തിൽ നമുക്ക് തെറ്റുകളെ ചോദ്യം ചെയ്യാനുള്ള അവകാശം ലഭിക്കുന്നുണ്ടെങ്കിൽ തമിഴ്‌നാട് ഭരിക്കുന്നത് രാഷ്ട്രീയ പാർട്ടികളാണ് . സർക്കാർ തന്നെ രാഷ്ട്രീയമാണ് . പരസ്യമായിത്തന്നെ അവർ ഇല്ലീഗലായി പണമുണ്ടാക്കുന്നു , ഭരിക്കുന്നു , ആര് ചോദിക്കാൻ വരും ? " അതിൽ നിന്നും  വല്ലപ്പോഴും എറിഞ്ഞുകൊടുക്കുന്ന നക്കാപിച്ചയും വാങ്ങി വിശ്വാസമുള്ള സേവകരായി ജീവിക്കുകയാണ് അവിടെയുള്ളവർ ഇപ്പോഴും .

നിനക്കറിയാമോ വിദ്യ അവിടെയുള്ളവർ ജോലി ചെയ്യാൻ മടിക്കാത്തവരാണ് , പക്ഷെ പാവങ്ങളെപ്പോഴും പാവങ്ങളാണ് തന്നെ നിലനിൽക്കുന്നു . അവിടുത്തെ സർക്കാർ ചെയ്യുന്ന പദ്ധതികളിലും അധികം രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നു , ഏഴുകോടിയോട് അടുത്തുകിടക്കുന്ന ജനസംഖ്യയുള്ള നാട്ടിലെ സർക്കാർ ഖജനാവിൽ പണമില്ല , നമ്മളെപ്പോലെയല്ല  നികുതിവരവ് ഏറെ കുറവ് . ആരൊക്കെയോ പറയുന്നു , ഇവർ അത് അനുസരിക്കുന്നു . ഉൾനാടൻ ഗ്രാമങ്ങളുടെ അവസ്ഥയാണെങ്കിൽ പറയുകയും വേണ്ട . അങ്ങനെയുള്ളിടത്ത് എങ്ങനെ നിയമാനുസൃതമായി ഒരു പദ്ധതി വരും

ജനങ്ങൾ ഏറ്റവും കൂടുതൽ വിഡ്ഢികളാക്കപ്പെടുന്നത് അങ്ങനെയുള്ള ഇടങ്ങളിലാണ് . വിശ്വാസം കൂടിയതാണ് അതിനുള്ള പ്രധാന കാരണം . "
"




"ഇത്രേം പ്രശ്നമാണോ മെഡിക്കൽ വേസ്റ്റ് ?"


"എന്റെ കണക്കുകൂട്ടലിൽ ന്യൂക്ലീയർ വേസ്റ്റ് കഴിഞ്ഞാൽ പിന്നെ ഏറ്റവും ഭീകരം ആശുപത്രികളുടേതാണ് , എക്സ്പെയറി ഡേറ്റ് കഴിഞ്ഞമരുന്ന്കള് ചിലത് നിർജീവമായിപ്പോകും എന്നാൽ ഭൂരിഭാഗവും വിഷമായി മാറാറാണ് പതിവ് ,

അതിനൊപ്പം വ്രണങ്ങൾ തുടച്ചതും മുറിവുകെട്ടിയതുമായ വസ്തുക്കൾ ,പാതിയുപഗോഗിച്ച മരുന്നുകൾ ,ഓപ്പറേഷൻ വേസ്റ്റ് തുടങ്ങിയവ കുന്നുകൂട്ടിയിടുന്നതിൽ മഴപെയ്തതും , ഈച്ചയും കൊതുകളും എലികളും കയറിയിറങ്ങി ചേരിയിലേക്ക് കടക്കുന്നതിലൂടെ രോഗങ്ങളാണ് എത്തുന്നതെന്ന് തിരിച്ചറിയാൻ അഭ്യസ്തവിദ്യരായ അവർ മനസ്സിലാക്കുന്നുമില്ല . കാലവർഷം തെറ്റിപ്പെയ്ത വേനൽമഴയിൽ ഈ മാലിന്യങ്ങൾ ചേരിയിലേക്ക് ഒഴുകിയിറങ്ങി ."



"അയ്യോ .." എന്റെ ചിന്തകൾക്കപ്പുറം രോഗങ്ങളെക്കുറിച്ചറിഞ്ഞപ്പോൾ ഒരു ഞെട്ടലായിരുന്നു


"ഞെട്ടണ്ട കൂട്ടുകാരി ഇത്ര രൂക്ഷമല്ലെങ്കിലും നിന്റെ നാട്ടിലുമുണ്ട് ഇതേപ്രശ്നം , നെല്ലിമലയുടെ താഴ്‌വാരത്ത് ഇപ്പോഴും കുടിലുകെട്ടി താമസിക്കുന്ന മംഗലം ,കരിപ്പാറ ആദിവാസി കോളനികളിൽ ഇതേ പ്രശ്നമുണ്ട് ... "


"ഇവിടെയുമോ ...."?


"അതെ വിദ്യ , എതിർക്കാൻ ആവതില്ലാത്ത ഇടങ്ങളിൽ ദുരന്തങ്ങളും സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കും ....


ഗവണ്മെന്റ് ജോലിക്കായി മുറവിളികൂട്ടി ജോലികിട്ടിയപ്പോൾ സുഖവാസം നടത്തുന്ന സീനിയർ ഡോക്ടറുമാരുടെയും നഴ്‌സുമാരുടെയും കുറവുകാരണം നേരെ ഇൻജെക്ഷൻ വെയ്ക്കാൻപോലുമറിയാത്ത ഞങ്ങൾ ഒന്നാംവർഷ വിദ്യാർത്ഥികൾക്ക് ഇറങ്ങേണ്ടി വന്നു ."


"അപ്പോൾ ഇതൊന്നും ആരും ശ്രദ്ധിച്ചില്ലേ ?"


" ഏയ് ..... ഇലക്ഷൻ അടുത്തല്ലാത്തത് കൊണ്ടാവുമായിരിക്കും ...കുറച്ചുനാൾ മാധ്യമങ്ങൾ ഏറ്റെടുത്തു പിന്നെയത് അവരും വിട്ടു . "


"എന്താണ് ഇങ്ങനെ രൂപേഷ് ? "


"പണവും അധികാരവും ഉണ്ടാവുമ്പോൾ ആർത്തിയും കൂടും എന്നുകേട്ടിട്ടില്ലേ .....?

എല്ലും തോലും മാത്രം ബാക്കിയായ ശരീരങ്ങളിൽ എങ്ങനെയായിരുന്നു ഹെവി ഡോസ് മരുന്നുകൾ കുത്തികയറ്റിയതെന്ന് ഇന്നുമറിയില്ല .

ചിലരെ കാണുമ്പോൾ തോന്നും മരിക്കുന്നതാണ് ഭേതമെന്ന് ,ജീവനോടെ പുഴുവരിച്ച ശരീരങ്ങളെ അറപ്പുകാരണം തിരിഞ്ഞുനോക്കാതെ മാതൃകയായവരെയും അവിടെ കാണാൻ കഴിഞ്ഞു ,ആതുരസേവനത്തിന്റെ വികൃതമായ മറ്റൊരു മുഖം .

കുട്ടികളിലായിരുന്നു കൂടുതലായി ഇത്തരം രോഗങ്ങൾ കണ്ടെത്തപ്പെട്ടത് . ഒരുതവണമാത്രം ഉപയോഗിക്കാവു എന്ന് നിർബന്ധമുള്ള സിറിഞ്ചുകളുംഗ്ലൗസുകളും മറ്റും കൗതുകം കൊണ്ട് തേടിയെത്തുന്നവർ ഇവരായിരുന്നല്ലോ ..

 നൂറിലധികം പേര് മരണത്തിന് കീഴടങ്ങി , മാറാവ്യാധികൾ ചികിൽസിക്കാൻ അവസ്ഥയില്ലാത്ത സാധാരണക്കാരന് മോചനം പെട്ടെന്നൊന്നും സാധ്യമല്ല . "


"പിന്നീടെന്തുസംഭവിച്ചു ?"


"ആ കോലാഹലങ്ങൾ കെട്ടടങ്ങുമ്പോഴേക്കും ഞങ്ങൾ ഒരുകൂട്ടം വിദ്യാർത്ഥികളുടെ പിടിവാശികൾക്ക് വഴങ്ങി ഹോസ്പിറ്റലിൽ അന്നോളമുണ്ടായിരുന്ന രീതികൾക്കല്പം വ്യത്യാസം വന്നു .


പക്ഷെ ഞാനും ചില സുഹൃത്തുക്കളും ആരുടെയൊക്കെയോ ചതികാരണം പോലീസ് സ്റേഷനിലായി ...ഒന്നുംരണ്ടുമല്ല എട്ടുതവണ."


"അയ്യോ .... അപ്പോൾ കോഴ്സ് മുഴുവനാക്കാൻ കഴിഞ്ഞില്ലേ ? "


" എന്റച്ഛന്റെ പോക്കെറ്റിന് കനമുള്ളതോണ്ട് തട്ടിമുട്ടി പുറത്തെത്തിക്കൊണ്ടിരുന്നു . പക്ഷെ ഇതൊന്നും അമ്മയ്ക്കറിയില്ല ട്ടോ , "


"അച്ഛൻ പറയില്ലേ ?"


എനിക്കത്ഭുതമായി


"ഇല്ല . അതായിരുന്നു എന്റെയച്ഛൻ ...!"


തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...