Tuesday 11 July 2017

5
---------------




"രണ്ടാനച്ഛൻ എന്ന് ഓർക്കാൻ പോലുമെനിക്ക് ഇഷ്ടമല്ല കാരണം ഓർമ്മവെച്ചുതുടങ്ങിയപ്പോൾ മുതൽ ആ വിരലിൽ തൂങ്ങിയാണ് ലോകം കണ്ടത്

സ്‌കൂളിലൊക്കെ പഠിക്കുമ്പോൾ മിക്കകുട്ടികളുടെയും വിലാസത്തിൽ "കെയർ ഓഫ് " എന്നെയുണ്ടാവൂ ,ആ സമയത്തൊന്നും ഞാനതിന് പ്രാധാന്യം കൊടുത്തില്ല .

പക്ഷേ കോളേജിൽ വെച്ച് സ്വന്തം അച്ഛനല്ല അതെന്നുള്ള തിരിച്ചറിവ് ശക്തമായി എന്നെ സ്വാധീനിച്ചു . എന്റെയച്ഛൻ എന്റെകൂടെ എന്നും വേണമായിരുന്നു , ആ അച്ഛന്റെ മകനായി അറിയപ്പെടാനായിരുന്നു എനിക്കിഷ്ടവും ."


"എന്നിട്ട് "?


" എല്ലാവരും എതിർത്തിട്ടും ഞാനത് നേടിയെടുത്തു . അല്ലെങ്കിൽ അച്ഛനല്ലെന്നറിഞ്ഞും ആ പിതൃത്വത്തിനുവേണ്ടി ഞാനെന്നുമാഗ്രഹിച്ചിരുന്നു . അങ്ങനെ "മനു കെയർ ഓഫ് വാസുദേവൻ "മനു വാസുദേവനായി " .


"അതാരാ മനുവാസുദേവൻ ?"


"ഞാൻ .... "


"അപ്പോൾ രൂപേഷോ ?"


എനിക്കെങ്ങാനും തെറ്റുപറ്റിയോ എന്നുപിന്നെയും ഓർത്തുനോക്കി ,സാധ്യതയില്ല . പക്ഷേ..
എന്റെ സംശയഭാവം കണ്ടിട്ടാവാം അയാൾ തുടർന്നു


" രൂപേഷ് എന്നുള്ളത് കാലാന്തരത്തിലെനിക്ക് സ്വീകരിക്കേണ്ടി വന്നതാണ് , ഒരുപക്ഷെ മനുവാസുദേവന്റെ കുടുംബമിപ്പോഴും സമാധാനത്തോടെ കഴിയുന്നതിന് ഈ പെരുമാറ്റം കുറച്ചൊന്നുമല്ല സഹായിച്ചത് ... "


"പ്രശ്നമുണ്ടാവോ കുടുംബത്തിനും ?"


"പിന്നല്ലാതെ .... ഇരകളെക്കുറിച്ചു മാത്രമേ പുറംലോകമറിയൂ വിദ്യ അവരുടെ ആശ്രിതരെക്കുറിച്ചു ആര് ചിന്തിക്കാനാണ് ,ഇരകൾ ശരിക്കും ആശ്രിതരാണ് . ഒന്നുമില്ലെങ്കിലും അച്ഛൻ ഇരയായി വീണപ്പോൾ കണ്ണീര് തോരും മുൻപേ നാടുവിടേണ്ടിവന്നതല്ലെ എന്റെ കുടുംബത്തിന് "



"എന്നിട്ട് മെഡിസിൻ പഠനം പൂർത്തിയായോ ?"


"പൂർത്തിയാക്കിയെന്ന് പറയുന്നതാവും ശരി. പലതവണ ഓരോ കാര്യങ്ങൾക്ക് അവരെന്നെ ജയിലിലാക്കിക്കൊണ്ടിരുന്നു . അപ്പോഴും പഠനത്തിന്റെ ട്രൈനിങ്ങിനായി ഞാൻ പുറത്താണെന്ന് അമ്മയോടച്ഛൻ കള്ളം പറഞ്ഞു "


"അതെന്താ നിങ്ങളോടുമാത്രം ഇത്രദേഷ്യം ?"


"ഉന്നതാധികാരത്തിലിരിക്കുന്ന ഒരാളുടെ മോനായിരുന്നു നാലുവർഷമായി കോളേജ് യൂണിയൻ ചെയർമാൻ ,അവന്റെ താന്തോന്നിത്തരം അവസാനിപ്പിക്കുവാൻ വേണ്ടിയാവണം ആദ്യവർഷം തന്നെ ആരൊക്കെയോ ചേർന്നെന്നെ മത്സരാർഥിയാക്കി ,

അന്നുമുതൽ കോളേജിലെ ശത്രുക്കളുടെ എണ്ണവുംകൂടി . പക്ഷേ അവന് പണത്തിലൂടെയും അധികാരത്തിലൂടെയും കയ്യിലെടുക്കാൻ കഴിഞ്ഞിരുന്ന ഒട്ടുമിക്ക വിദ്യാർത്ഥികളും വൻ ഭൂരിപക്ഷത്തോടെ എന്നെ വിജയിപ്പിച്ചു ."



"കൊള്ളാലോ ... കൺഗ്രാറ്സ് "


"ഹ ഹ സമാധാനപൂർണമായ എന്റെ ജീവിതം അവിടുന്നങ്ങോട്ട് തീരാ പ്രശ്നങ്ങളുടെ ഇടയിലായി."


" അയ്യോ അതെന്താ ?"


"എന്നോടെതിർത്തു നിന്നവൻ ചില്ലറക്കാരനായിരുന്നില്ല . കോളേജിലെ ഒട്ടുമിക്ക യൂണിയൻ പരിപാടികളും അവർ അലങ്കോലമാക്കി , അവർതന്നെ കാരണങ്ങൾ സൃഷ്ടിച്ചു സമരങ്ങളുടെ രൂപത്തിലും മറ്റും ക്ലാസുകൾ തടസ്സപ്പെടുത്തി ..


സമാധാനപരമായ പഠനം അങ്ങനെ ഞങ്ങൾക്ക് സ്വപ്നം മാത്രമായി , അടുത്ത അധ്യയനവർഷം അവനവിടെനിന്നു പോയെങ്കിലും താഴ്ന്ന ക്‌ളാസ്സുകളിലെ ശിങ്കിടികൾ ഞങ്ങൾക്ക് വെല്ലുവിളിയുണ്ടാക്കി കൊണ്ടിരുന്നു . "


" മാനേജ്‍മെന്റോ മറ്റ്‌ അധികാരികളോ ഇടപെട്ടില്ലേ ? "


"മ് ...നല്ല കഥയായി , അവരൊക്കെ നന്നായെങ്കിൽ ഇമ്മാതിരി തോന്നിയവസങ്ങൾ അവിടെയുണ്ടാവില്ലായിരുന്നല്ലോ വിദ്യ . ആശാന് അക്ഷരമൊന്നു പിഴക്കുമ്പോൾ ശിക്ഷ്യർക്കു അമ്പത്തൊന്നും പിഴക്കുമെന്നാണല്ലോ .."


"ഉം "


"എതിർക്കുന്ന ഒന്നുരണ്ടുപേരും ഉണ്ടായിരുന്നു ,എങ്കിലും കൂടുതലും കൈനനയാതെ മീൻപിടിക്കുന്നവരാണ് .. ഉത്തരവാദിത്തമില്ലാത്ത അപ്പോത്തിക്കിരിമാരെ സമൂഹത്തിന് വർഷാവർഷം അവിടെനിന്നും കിട്ടു ന്നുണ്ട് വിദ്യ "


"ഉം "


"പോലീസ് സ്റ്റേഷനിൽ നിന്നും പ്രേതെക അനുമതിയോടെ അവസാനവർഷ പരീക്ഷയെഴുതി ,പാസ്സായി ... അത്ഭുതമെന്നു പറയട്ടെ ഒന്നാം റാങ്കുനേടിയ പെൺകുട്ടി മുഷിഞ്ഞ വേഷത്തോടെവരുന്ന രോഗികളെ കണ്ടാൽത്തന്നെ അലർജി വരുന്നവളാണ് .... ആതുരസേവനവും പണത്തിനും അധികാരത്തിനും സ്ഥാനമാനങ്ങൾക്കും അടിമപ്പെട്ടിരിക്കുന്നു വിദ്യ ."



"ഉം ശരിയാണ് എനിക്കുമത് അനുഭവമുണ്ട് "


"റിസൾട്ട് വന്നശേഷവും ഒരുവർഷത്തോളം ജയിലിൽ തന്നെയായിരുന്നു . ഞാൻ ചെയ്തെന്നു പറയുന്ന കുറ്റങ്ങളൊന്നും എനിക്ക് മാത്രമെന്തോ അന്യായമായി തോന്നിയതുമില്ല .

അവിടെയുള്ള സമയത്ത് ഒരുപാട് പുസ്തകങ്ങൾ കിട്ടുമായിരുന്നു ,പത്രംവായിക്കാൻ കഴിയുമായിരുന്നു ,അതിനൊപ്പം നിരപരാധികളും സാഹചര്യങ്ങൾ കുറ്റക്കാരാക്കിയവരും ആയിരുന്നധികവും , നമ്മളീ സിനിമകളിലും കഥകളിലും ശീലിച്ച ക്രിമിനലുകൾ കുറവായിരുന്നു .


നിയമങ്ങളെ തെറ്റിച്ചു ആഴ്ചയിൽ രണ്ടുതവണ എന്നതിനുപകരം മാസത്തിലൊരിക്കൽ വരുന്ന സീനിയർ ഡോക്ടർ ആയതുകൊണ്ട് പതിയെ പതിയെ ഞാൻ പഠിച്ചതൊക്കെ അവിടെ ഉപയോഗിക്കാനും അതുവഴി പ്രതികളുടെയും പോലീസുകാരുടെയും പ്രിയപ്പെട്ടവനായിമാറി .

അങ്ങനെയാണ് ഞാൻ കറുപ്പനെ പരിചയപ്പെടുന്നത്"


തുടരും 

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...