Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 18
-----------------



"വിവാഹവും മരണവും കഴിഞ്ഞു അധികമാവും മുൻപേ അവരെന്തിനാണ് തിരികെയെത്തിയത് "?



  "ഫോറെസ്റ് ഡിവിഷൻ ഓഫീസായതുകൊണ്ട് സി സി ടി വി ക്യാമറ ഉണ്ടായിരുന്നത് അപ്പോഴത്തെ പരവേശത്തിൽ ഞാൻ ശ്രദ്ധിക്കാതെ പോയി .


റേഞ്ച് ഓഫിസറുടെ മരണത്തിന് ശേഷം വന്ന പത്രത്തിൽ തിരുനെല്ലി റേഞ്ച് ഫോറെസ്റ് ആക്രമണം: മാവോയിറ്റുകൾ റേഞ്ച് ഓഫിസറെ വധിച്ചു .


ഇടയ്ക്കിടെ മാവോയിസ്റ് ആക്രമണങ്ങൾ ഈ സ്ഥലത്ത്‌ പതിവാണെന്ന് മറ്റ്‌ ഉദ്യോഹസ്ഥൻ പറഞ്ഞു ,ആദിവാസികളെ ചോദ്യം ചെയ്യും എന്നിങ്ങനെയുള്ള വാർത്തയായിരുന്നത് .


സീതയ്ക്കുവേണ്ടി പ്രൈമറി മെഡിസിൻസ് എന്തെങ്കിലും കിട്ടുമോയെന്നറിയാനായിരുന്നു ആ മുറിയിൽ ഞാൻ പോയത് . അവിടത്തെ ക്യാമറയിലെ തെളിവുമാത്രം വെച്ചാണ് പ്രതി ഞാനെന്ന മാവോയിസ്റ് ആണെന്നവർ കണ്ടെത്തിയത് ."



"അയ്യോ ..... എന്നിട്ട് "

ഇക്കാലത്ത് ഒന്നിലും തലയിടാതെ സ്വന്തംകാര്യം മാത്രം നോക്കുന്നതാണ് നല്ലതെന്ന് എനിക്കൊന്നുകൂടി വ്യക്തമായി .



"കേരളത്തിലെ മിക്ക പത്രങ്ങളിലും ഇത് ആദ്യപുറത്തുതന്നെ അച്ചടിച്ചുവന്നു . എന്റെ ഛായാചിത്രങ്ങൾ മലയാളികൾ കണ്ടുതുടങ്ങി . ടെലിവിഷനിൽ കുറച്ചുകാലത്തേക്കുള്ള ലൈവ് വാർത്തകളായി . എന്നെപ്പിടിക്കാനായി ആദിവാസി ഭൂമിയിൽ രാപകലില്ലാതെ ആളുകൾ കയറിയിങ്ങി .


 വനത്തിലേക്ക് പുതിയ അന്വഷണ സംഘമെത്തി . മരിച്ചയാളുടെ കുടുംബത്തിന് സർക്കാർ ധനസഹായവും ഭാര്യയ്ക്ക് ജോലിയും ,പഠനത്തിനുശേഷം മക്കൾക്കും ജോലികൊടുക്കുമെന്ന ഉറപ്പും നൽകി . "



"ഉം "


 എനിക്കൊന്നും പറയാനുണ്ടായില്ല , അദ്ദേഹം പറയുന്നതെല്ലാം നൂറുശതമാനം ശരിയുമായിരുന്നു


"പക്ഷേ എനിക്കിപ്പോഴും മനസ്സിലാകാത്ത ഒരുകാര്യമുണ്ട് വിദ്യാ ഇത്രെയേറെ ചിന്താശേഷിയും വിദ്യാസമ്പന്നരും ആയിട്ടും ആദിവാസിക്കുടിയിലെ അരക്ഷിതാവസ്ഥകൾ ഇത്രയും മാധ്യമങ്ങളിലൂടെ പൊതുജനമധ്യത്തിൽ എത്തിയിട്ടും ഒരാളും അതേക്കുറിച്ചു ചിന്തിച്ചുപോലുമില്ലാലോ ?



എന്താണ് നിങ്ങളെല്ലാം കൂടി തുറന്ന ഒറ്റപ്പെടുത്തൽ ആണോ നടത്തുന്നത് ? ഇതായിരുന്നോ പ്രബുദ്ധ കേരളം ?


ഒന്നുമില്ലെങ്കിലും ഒരുമുറിയിൽ മാത്രമെങ്ങനെയാണ് സി സി ടി വി, മുൻപിലെ ദിവസങ്ങളിലെ ചിത്രങ്ങൾ എവിടെപ്പോയി എന്നെങ്കിലും ചോദിക്കാനാരും വരാതെ പോയതെന്താണ് ? വല്യ വിദ്വാന്മാരായതുകൊണ്ട് മൗനം പാലിക്കുകയാണല്ലേ ?


ഇത്രയും പെൺകുട്ടികളുടെ മാനമപഹരിക്കപ്പെട്ടതും ആണുങ്ങളെ തല്ലിച്ചതച്ചതും ഗസ്റ്റുകൾ എന്നപേരിലെത്തിയവർ കുടിച്ചുകൂത്താടിയതും അവിടെയായിരുന്നല്ലോ ?


അന്യനെ നോക്കി പരിഹസിക്കാനല്ലാതെ സ്വയം മാന്യനാകാൻ പഠിച്ചവരുടെയെണ്ണം ഏറ്റവും കുറവ് കേരളത്തിലാണ് വിദ്യാ , ഇങ്ങനെ ഈ നാടിനെ അടച്ചാക്ഷേപിക്കാൻ കാരണമുണ്ട് മറ്റ്‌ ഇടങ്ങളെവെച്ചും ഉയർന്നതലത്തിലുള്ള ജീവിത സൗകര്യങ്ങളും വിദ്യാഭ്യാസവും "



"ഉം "

അപ്പോഴുമെനിക്ക് ഉത്തരമുണ്ടായില്ല



" കറുപ്പനും ഭാര്യയും വന്നത് ശരിക്കും വലിയ ഷോക്കായിരുന്നു എനിക്ക് ,എന്നെക്കുറിച്ചുള്ള വാർത്തയിലധികം അവിടെയുള്ളവരെ തല്ലിചതച്ചിട്ടും ഒരാളും എന്നെക്കുറിച്ചൊരു വാക്കുപോലും പറഞ്ഞില്ലെന്നതാണ് . അവരുടെ കണ്ണിൽ പെട്ടാൽ ജീവനോടിരിക്കില്ല എന്നുതോന്നിയതുകൊണ്ട് സീതയ്ക്കൊരു രക്ഷാസ്ഥാനം അന്വഷിച്ചു വന്നവരായിരുന്നു അവർ . "



"എന്തൊരു ലോകമാണല്ലേ "


"ഉം . അർഹിക്കുന്നവർക്ക് ആവശ്യങ്ങൾ ചോദിക്കാൻ അവസരമില്ലാത്തിടത്തോളം കഷ്ടം തന്നെയാണ് വിദ്യാ . ഒരാഴ്ചയോളം എന്റെകൂടെ താമസിച്ചാണ് ശെമ്പകം കാട്ടിലേക്ക് മടങ്ങിയത് .


 അതിനിടയിൽ എനിക്ക് അവളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞ കുറെ കാര്യങ്ങളുണ്ട് . അവയിലധികവും ഊരിലെ അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യതയില്ലായ്മയാണ് .


റേഷനരിയെ പൂർണ്ണമായും ചോറുവെക്കാൻ ആശ്രയിക്കുന്ന ഒട്ടുമുക്കാൽ ഭാഗത്തിനും കിട്ടുന്നത് മാസത്തേക്ക് രണ്ടോമൂന്നോ കിലോമാത്രം ,പഞ്ചസാരയും ഗോതമ്പുമൊന്നും അവിടെയെത്താറേയില്ല .


വൈദുതിയില്ലാത്ത കുടുംബങ്ങൾക്ക് ഉള്ളതിന്റെ കാൽഭാഗം പോലും മണ്ണെണ്ണ കിട്ടുന്നില്ല .അതിനെല്ലാമുപരി ഇവർക്ക് സൗജന്യമായി ഇവയൊന്നും ലഭിക്കാറുമില്ലെന്നതാണ് .എന്നാൽ റെക്കോർഡുകളിൽ നിയമമനുസരിച്ചുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു .


സ്ഥിരമായുള്ള പട്ടിണിമരണങ്ങൾ കാണുമ്പോഴെങ്കിലും ഇതൊന്ന് ക്രോസ്സ് ചെക്ക് ചെയ്യാൻ ആരും മുതിരാത്തതെന്താണ് "?




തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...