Monday 22 February 2016

പതിവുപോലെ ഞായറാഴ്ച ഒരു പണിയുമില്ലാതെ ടി വിയും കണ്ടിരിക്കുമ്പോഴാണ് വീരശൂര പരാക്രമികളായ എന്റെ ആങ്ങളമാർ എല്ലാം കൂടി ഒരുമിച്ചു വന്നത് ... 

രാവിലെ എവിടെയൊക്കെയോ കല്യണത്തിനൊക്കെ പോയി ഉച്ചയ്ക്ക് ഊണൊക്കെ കഴിച്ച് പതുക്കെ പാലക്കാട്‌ പോയൊന്നു കറങ്ങി പാതിരാത്രി വന്നു കയറണം എന്ന ചിന്തയിൽ തന്നെ ആവണം ആ വരവ് ..... 

അകത്ത് ആഴചയിലെ ക്ഷീണം മാറ്റാൻ എന്നോണം കിടന്നുറങ്ങുന്ന അനിയനെ വിളിക്കണമല്ലോ.....

പുതിയ മെമ്മറി കാർഡ്‌ കൃത്യസമയത്ത് എറർ കാണിച്ചതുകൊണ്ട് എങ്ങനെ ശെരിയക്കാം എന്ന് തലപുകഞ്ഞു ആലോചിച്ചു കൊണ്ടിരിക്കുന്ന എന്റെ കയ്യിൽ നിന്നും വിഘ്നേഷ് ഫോണ്‍ പിടുങ്ങി വാങ്ങിയത് ....

 എന്നിട്ട് അവന്റെ വലിയ ആളായുള്ള
ഉപദേശവും

 " ഡി ഈ പെണ്‍ പിള്ളാർ ഇങ്ങനെ നെറ്റും നോക്കിയിരിക്കരുത് "

"അതിനു ഞാൻ എപ്പോൾ നോക്കിയെന്ന പറയുന്നത് ?"

"പിന്നെ നിന്നെ എപ്പോൾ നോക്കുമ്പോഴും കാണാലോ " 

കുട്ടൂസാണ്... എരിതീയിൽ എണ്ണ ഒഴിക്കുന്നോ ഇവൻ , 

അപ്പുറത്ത് അച്ചാച്ചൻ ഇരിപ്പുണ്ട് ... 

അതും പോരാത്തതിന് മനോരമ പത്രത്തിലെ പുതിയ ഫീച്ചർ വായിച്ചതിന്റെ ഹാങ്ങ്‌ ഓവർ ഒക്കെ എല്ലാവരും തീർക്കുന്നത് എനിക്കിട്ട് കൊട്ടിയാണ് എന്നത് പരമമായ സത്യം

"ഇവളില്ലേ വന്നു കേറിയാൽ മുതൽ ഫോണിലാണ് കുട്ടൂസേട്ട'"
ആതു ആണ് ... 
ഇനി അവളുടെ വക ഇല്ലാതിരിക്കണ്ട എന്ന് കരുതിക്കാണും .... 

അന്താക്ഷരി കളിക്കാൻ കൂടി വരില്ല എന്ന് അവൾ ഇപ്പോഴും സങ്കടം പറയാറുണ്ട്‌ ... 

പണ്ടൊക്കെ ഈ പിള്ളാരുടെ കൂടെ കളിക്കാൻ പോയി പോയി എല്ലാ എണ്ണത്തിനെയും വഷളാക്കി വെച്ചിരിക്കുകയാണ് (വേറെ ആരുമല്ല ഞാൻ തന്നെ )

അല്ലെങ്കിലും മുൻപൊക്കെ എന്നും സമയം ആയിരുന്നു ...വെറുതെ സമയം കളയാൻ വേണ്ടി ഉറങ്ങി ഉറങ്ങി .... 

പിന്നെ ഈ പിള്ളാരെ ഉള്ളു ഒരു ആശ്വാസം ...പിന്നെ എപ്പോഴാണ് ഈ സ്മാർട്ട്‌ ഫോണിലേക്ക് മാറിയത് എന്ന് കൃത്യമായി പറയാൻ അറിയില്ല

ആദ്യമൊക്കെ വെറുതെ കയ്യിൽ വെച്ച് നടക്കുന്ന സുഖം ,,, 

പഴയ നോക്കിയാ ഫോണിലെ ഫോർവേഡ് മെസ്സേജിൽ നിന്നും വോയിസ്‌ കോളിൽ നിന്നും പിന്നെ വിവരസാങ്കേതിക വിദ്യയുടെ വിശാലമായ ലോകത്തെത്തിയപ്പോൾ 

സമയമില്ലാതെയായി........... 

നിന്ന് തിരിയാൻ സമയമില്ലാതായി...........

അൻപത്തൊൻപതു സെക്കന്റിൽ കോൾ കട്ട്‌ ചെയ്തിരുന്ന ,

120 അക്ഷരം കഴിയാതെ "ഒരു മെസ്സേജ് " ആക്കി അയച്ചിരുന്ന 

പരിമിതിയിൽ നിന്നും വിശാല സൌഹൃദത്തിന്റെ കാണാ കയങ്ങൾ വിരൽതുമ്പിൽ മാറി മാറി തെളിഞ്ഞുമുഖമറിയാത്ത പേരറിയാത്ത നേരരിയാത്ത ബന്ധങ്ങൾ എന്ന് വേണമെങ്കിൽ വിളിക്കാം ... 

സത്യം ആയിരിക്കും ചിലർ.. 

ചിലർ സത്യം പോലെയുള്ള അസത്യവും ...

പക്ഷെ ഒരു ഹായിൽ തുടങ്ങി ബായിൽ അവസാനിക്കുന്ന ആയുസ്സേ ഉള്ളു മിക്കതിനും ... 

അറിയാത്ത ആളുകളോട് സംസാരിക്കരുത് എന്ന് എത്രെ പറഞ്ഞു തന്നാലും പിന്നെയും വീണുപോകും ഒഴിഞ്ഞ സമയങ്ങളിൽ ആദ്യം മിണ്ടാൻ ഒരു കൂട്ടായ് പിന്നെ മനസാക്ഷി സൂക്ഷിപ്പുകാരായി...

പിന്നെ വിശുദ്ധ സ്നേഹമായി ... 

പിന്നെ അവിടുന്ന് തുടങ്ങുകയാവും " വലിയ തുടക്കങ്ങൾ " 

നല്ല ജീവിതമായും ചിലർക്ക് കിട്ടാറുണ്ട് ..

നല്ല സൌഹൃദങ്ങളും കിട്ടാറുണ്ട് 

പക്ഷെ പേടിയാണ്


കാരണം ഒരു മൗസ് ക്ലിക്കിൽ മാറിമറിയുന്ന ബന്ധങ്ങളാണ് ഇതെന്ന തോന്നലാവണം... 

പക്ഷെ എല്ലാവരും ഒരുപോലെ എന്നും അർത്ഥമില്ല 

സൌഹൃദങ്ങൾ എങ്ങനെ ഉണ്ടാവുന്നു എന്നല്ല എങ്ങനെ നിലനിർത്തുന്നു എന്നതിലാണ് കാര്യം ... 

അല്ലെങ്കിലും നാല് ചുവരിൽ തളയ്ക്കപ്പെട്ടു വളർന്ന തലമുറ പുതിയ ബന്ധങ്ങൾക്ക് പുറകെ പോയെന്നു വെച്ച് അത്ഭുതം തോന്നേണ്ടതില്ല

അയ്യോ പറഞ്ഞു പറഞ്ഞു കാട് കയറിയോ ... ?

അല്ലെങ്കിലും ഈ മുഖപുസ്തകത്തിന്റെ അനന്തമായ സാധ്യതകളെ കുറിച്ച് നന്നായി അറിയാം എങ്കിലും പിന്നെയും പിന്നെയും അതിനു മുന്നിൽ കുത്തിയിരുന്നു സമയം കളയുന്നതിലും ഒരു സുഖം ...

അല്ലെങ്കിൽ ഇന്ന് എന്നെ പോലെ പലരുടെയും ലോകം ഇതാണ് എന്ന് നിസംശയം പറയാം ...

പിന്നെ ചിലർ പറയും ഏതു നേരവും ഫോണിൽ ചാറ്റിംഗ് ഒക്കെ ആണ് എന്ന് അവർക്ക് അറിയില്ലാലോ പണ്ടെങ്ങോ മുടങ്ങിപ്പോയ വായനാശീലം നമ്മൾ ഇവിടെ ഈ താളുകളിൽ വളർത്തുകയാണ് എന്ന് ... 

അല്ലെങ്കിലും ഒരു കവിതയും കഥയും ഒക്കെ വായിച്ചു മനസ്സിലാക്കി കമന്റ്‌ കൊടുക്കാൻ എത്രെ കഷ്ട്ടപ്പെടുന്നു ... 

നമ്മടെ പ്രൊഫൈൽ ചിത്രം ഒന്ന് മാറ്റാൻ പോലും ..

കൂട്ടുകാരോട് ചാറ്റ് ചെയ്യാൻ പോലും സമയം കിട്ടാറില്ല എന്നതാണ് വാസ്തവം ,,,

അല്ലെങ്കിലും ഈ കാര്യങ്ങളൊന്നും ആരും അറിയുന്നില്ല നമ്മൾ ഫോണ്‍ എടുത്താൽ കാമുകൻ മാത്രമാണ് അങ്ങേ തലയിൽ എന്ന് ചിന്തിക്കുന്നവരുടെ ലോകമായിപ്പോയി ... 

"നീ എന്തിനാടി ഫെയ്സ്ബുക്കിൽ വെറുതെ ഫോട്ടോ ഇടുന്നത് ?"

"ഞാൻ അങ്ങനെയൊന്നും ഇടാറില്ല ..."

"പിന്നെ അവളുടെ എഡിറ്റിംഗ് വേറെ ...മര്യാദയ്ക്ക് കളഞ്ഞോ ... " വിഘ്നേഷ് ന്റെ വകയാണ് ...

എന്റെ കൂട്ടുകാരിയെ എന്റെ ചിത്രങ്ങൾക്ക് താഴെ ലൈക് അടിക്കുന്നത് കണ്ടു ഫോട്ടോ കാണിച്ചു തരാൻ പിന്നാലെ നടന്നവരാണ് ... 

അവളോട്‌ ഫോട്ടോ ഇടാൻ പറഞ്ഞു പഴിയെടുത്തതും ഇവരൊക്കെയാണ് ....

 അവളോട്‌ സൌഹൃദത്തിന്റെ വലിയ വലിയ പാഠങ്ങൾ പറഞ്ഞു കൊടുത്തവരാണ്,, 

പക്ഷെ സ്വന്തം പെങ്ങള് ഒരു ഫോട്ടോ ഇട്ടാൽ പ്രശ്നം ..

അന്യന്റെ പെങ്ങള്മാർക്കു എന്തും ആവാം 

"അതെന്താടി നിനക്ക് രാവും പകലും ഒന്നും ഒഴിവില്ലേ ഇപ്പോഴും ഓണ്‍ ലൈൻ ആണല്ലോ"?

"നമ്മളിവിടെ എത്രെ എം ബി കിട്ടിയാലും മതിയാവാതെ ഇരിക്കുമ്പോൾ എന്താടി ഇത്രേ കാശ് ചെലവാക്കി നിനക്ക് ഇത്രെ നോക്കാനുള്ളത് ?"

ശെരിയാണ് എല്ലാവരും പറയാറുണ്ട്‌ ഞാൻ ഏതു നേരവും ഓണ്‍ ലൈൻ ആണ് ,,

പക്ഷെ മിണ്ടാറില്ല എന്ന് കൂട്ടുകാർക്കും,

ആരുമായോ കണക്ഷൻ ആണ് എന്ന് വീട്ടുകാരും ...

സംഭവം വേറെ ഒന്നുമല്ല എന്റെ ഫോണിലെ " റെഡ് (ചുവപ്പ് ) " സ്വിച്ച് പോയതുകൊണ്ട് തല്ക്കാലം പിൻ വെച്ച് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു ..

പക്ഷെ ,,ഇപ്പോൾ എത്രെ പിൻ ഉപയോഗിച്ചാലും "കട്ട്‌ " ആവുന്നില്ല ,,
,അതോണ്ട് ഇപ്പോഴും നെറ്റ് ഓണ്‍ ആണ് ... 

അതൊന്നു പറഞ്ഞു മനസ്സിലാക്കുമ്പോഴേക്കും എന്റെ വായിലെ വെള്ളം വറ്റി ...

എന്റെ ദൈവമേ ഇവർക്കൊക്കെ എന്ത് ശ്രെദ്ധയാണ് എന്റെ കാര്യത്തിൽ ..

ഇതുപോലെ എല്ലാ പെണ്‍കുട്ടികളെയും നല്ല രീതിയിൽ കാണുന്ന ആൾക്കാർ ഉണ്ടായെങ്കിൽ പ്രോണ്‍ സൈറ്റുകളുടെ എണ്ണവും,പാവം പെണ്‍കുട്ടികളുടെ മാനവും പോകില്ലായിരുന്നു ...

അല്ലെങ്കിലും എന്തിനാ നമ്മൾ കൂടുതൽ പറയുന്നത് എത്രെ ഒക്കെ പറഞ്ഞാലും പിന്നെയും വീണു പോകുന്നവർ തന്നെ തിരിച്ചറിയട്ടെ ...

സാമാന്യ ബോധം  ഉള്ള എല്ലാവർക്കും ഇന്റർനെറ്റ്‌ന്റെ ദുരുപയോഗം അറിയാം പിന്നെയും എന്തിനാണ് കണ്ണടച്ച് ഇരുട്ടാക്കുന്നത് ??? 

ഈ നാലഞ്ചു വർഷത്തിടയ്ക്ക് ആകെ ഉള്ളത് ഇരുന്നൂറ്റി എഴുപത് കൂട്ടുകാർ അതിൽ പകുതിയും നേരിട്ട് അറിയുന്നവർ .. 

എന്നിട്ടും കുത്തിയിരുന്നു ഒരു ശുദ്ധികലശം കൂടി കഴിഞ്ഞപ്പോൾ ആ എണ്ണം വീണ്ടും കുറഞ്ഞു ... 

പിന്നെ എന്റെ എത്രെ ചന്തമുള്ള ഫോട്ടോസും കളഞ്ഞു ....

കുറച്ചു നീരസം തോന്നിയെങ്കിലും അതിലേറെ സമാധാനം ആണ് നമ്മളെ ശ്രെദ്ധിക്കാൻ ആളുണ്ടല്ലോ എന്ന സന്തോഷം ....

എന്ത് പറയാൻ ആണ് .... എല്ലാം കഴിഞ്ഞു സന്തോഷത്തോടെ അവരൊക്കെ സിനിമയ്ക്കും പോയി ഞാൻ ഫോണ്‍ ചാർജ് ചെയ്യാൻ വെച്ച് സുഖമായി ഉറങ്ങി ... 

ഇനി ഒരു അഡിക്ഷനും ഇല്ല എന്ന് ഉറപ്പിച്ച്..

പക്ഷെ പതിവുപോലെ ഉറക്കം എണീച്ചതും ആദ്യം നോക്കിയത് എത്രെ നോട്ടിഫിക്കെഷൻ വന്നു എന്നാണ്.....! 

എന്താാലെ ......??????


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...