Monday 22 February 2016

കുന്നോളം സ്വപ്നം കണ്ടാലേ കുന്നിക്കുരുവോളം ഫലിക്കൂ എന്ന് പറഞ്ഞു പഠിപ്പിച്ചത് ആരോ എന്തോ.... 

ശെരിക്കും പറഞ്ഞാൽ ഒരു ആയിരം സ്വപ്നം കാണുമ്പോൾ അതിലൊന്ന് നടന്നാൽ നടന്നു ... 

സ്വപ്നങ്ങളും അർത്ഥങ്ങളും മഹാഗ്രന്ഥങ്ങളിലെ ജീവിതസത്യങ്ങളും ഒക്കെ തലയിൽ വെച്ച് കൊണ്ടാണ് ആദ്യമായി ജേർണലിസം ക്ലാസ്സിന്റെ പടി കയറുന്നത് ... 


വരുന്നവരും പോകുന്നവരും തിരിഞ്ഞു നോക്കാതെ കിടന്നിരുന്ന ആര്ക്കും വേണ്ടാത്ത വിഷയമെന്ന് മുദ്രകുത്തപ്പെട്ടവിഷയം തേടിപ്പിടിച്ചു കണ്ടു പിടിച്ചത് എന്റെ അഹങ്കാരം കൊണ്ടെന്നും മണ്ടത്തരം കൊണ്ടെന്നും പറയുന്നവരോട് എനിക്ക് പുച്ഛം ആണ് ,,,

ഇഷ്ട വിഷയം പഠിക്കാൻ അയക്കാതെ കഷ്ട്ടപ്പെട്ടു കുത്തിയിരുന്നു പണ്ട് മുതലേ തോറ്റു തോറ്റു വന്ന കണക്ക് വീണ്ടും ആധികാരികമായി പഠിച്ച്  വല്ല കടയിലും കണക്കപ്പിള്ള ആയിക്കോടെ എന്ന സാധാരണ മലയാളിയുടെ മനസ്സുമായി കൊമേഴ്സ് പഠിക്കാൻ നിർബന്ധിച്ചവർ ഒരു വശത്ത്‌ ...

ലോകത്തിൽ ഞാനേറ്റവും വെറുക്കുന്ന കെമിസ്ട്രിയും ഫിസിക്സും ഒരിക്കലും തലയ്ക്കു കേറാത്ത വേഗതയും ,വിസ്തീർണ്ണവും,ചുറ്റളവും അതിലേറെ പോളിനോമിയലും രണ്ടു വർഷം കൂടി തുടർന്നൂടെ എന്ന് വാദിച്ചു കൊണ്ട് ലോകത്തിലെ നല്ല മാർക്കോടെ പാസ്സായ പിള്ളാരൊക്കെ പ്ലസ്‌ ടു നു സയൻസ് മാത്രെമെ എടുക്കൂ എന്ന് കണ്ടു പിടിച്ച വലിയ മനുഷ്യർ ഒരു വശത്ത്‌ ....

ഇന്നത്തെക്കാലത്ത് നല്ല ജോലി കിട്ടാൻ ഐ ടി ഐ യോ പോളി ടെക്നിക്കോ വേണം എന്ന് പറഞ്ഞവരും കുറവല്ല സർഗവാസനകളെ മെഷീനുകളിൽ ഇട്ട് തീർക്കാൻ ഉള്ളതല്ലെന്നു അറിയാത്തവരും കുറവല്ല ...

എല്ലാം പോട്ടെ പി എസ് സി ക്ക് എങ്കിലും ഉപകാരം ആവും ഹുമനിറ്റീസ് പഠിച്ചാൽ എന്ന് വാദിച്ചവരും കുറവല്ല ... അവരുടെ മുന്നിലൊന്നും നിന്ന് കൊടുക്കാതെ ക്ലാസ് തുടങ്ങി ആദ്യ ദിവസം മുതൽ അവസാന ബെഞ്ചിൽ ഉറക്കം തൂങ്ങിയിരുന്ന എന്നെ പഠിപ്പിച്ചു ഒരു നിലയിലായ പ്രിയപ്പെട്ട അധ്യാപകർക്ക്..

പ്രേതെകിച്ചു എന്നും പ്രാക്റ്റിക്കൽ റെക്കോർഡ്‌ എഴുതാത്തതിന് ലാബിൽ കയറ്റാതെ രണ്ടു പിരീഡുകൾ ഒരുമിച്ചു പുറത്തു നിർത്തിയ... എന്നും ടീച്ചർ ക്ലാസ് എടുക്കുമ്പോൾ സുഖമായി കിടന്നുറങ്ങി ..അല്ലെങ്കിൽ എന്തെങ്കിലും മണ്ടത്തരങ്ങൾ മാത്രം വിളിച്ചു പറഞ്ഞും ഒരു ദാക്ഷിണ്യവും ഇല്ലാതെ തല്ലും തന്നിട്ടും ഇന്റെർണൽ ഏറ്റവും കുറച്ച് തന്ന മഞ്ജു ടീച്ചർക്ക് ആദ്യത്തെ നന്ദി ...

എപ്പോഴെങ്കിലും എന്നെ ഓർക്കുകയാണ് എങ്കിൽ മറക്കണ്ട " operating system is system software that manages computer hardware and software resources and provides common services for computer programs. The operating system is a component of the system software in a computer system .

അഞ്ഞൂറ് തവണ ഇമ്പോസിഷൻ തന്നത് മറക്കില്ല ജീവിതത്തിൽ ....അന്നത്തോടെ ക്ലാസ് സമയത്ത് സംസാരിച്ചാൽ ഇങ്ങനിരിക്കും എന്ന് ബോധ്യമായെങ്കിലും ഫ്രീ പിരീടിലെ സംസാരവും നിഷേധിച്ച് ഒരു വാക്കിനു അഞ്ചു രൂപ വെച്ച് ഫൈൻ ഏർപ്പാടാക്കിയ രാഖീ ടീച്ചറെ ഓർമയുണ്ടല്ലോ അല്ലെ എന്നും മുടങ്ങാതെ കാണിക്കയിട്ടിരുന്ന എന്നെ ...

ഞങ്ങളെയൊക്കെ ഞെട്ടിച്ചു കൊണ്ട് പോസ്റ്റ്‌ ഗ്രാജുയെഷൻ പിള്ളാരുടെ ലെവലിൽ എക്സിബിഷൻ നടത്തിപ്പിച്ചു രണ്ടു ദിവസം കൊണ്ട് നമ്മടെ ക്ലാസ്സിനെ സ്കൂളിലെ തല്ലിപ്പൊളി പിള്ളാർ എന്നതിൽ നിന്ന് ജില്ലയിലെ തന്നെ ഹീറോസ് ആക്കി മാറ്റിയ മലയാള മനോരമയിലെ അന്നത്തെ വാർത്ത ..ഓർത്താൽ കണ്ണ് നിറയും ടീച്ചറെ ഒരു ദിവസം പോലും സമാധാനം തരാതെ ഞങ്ങളെത്രേ ദ്രോഹിച്ചു .. എത്രെ തവണ പിണങ്ങിപ്പോയി ....

എന്നിട്ടും ടീച്ചർ ഞങ്ങളെ വിട്ടു കൊടുത്തില്ല വേറെ ആർക്കും രണ്ടു വർഷം അത്രെയും സഹിച്ചു കൂടെ നിർത്തി ...നന്ദിയിൽ ഒതുങ്ങുന്നതല്ല ...ഓർമിക്കുമ്പോൾ ചിരിയാണോ കരച്ചിലാണോ അറിയില്ല എങ്കിലും ഓരോ കുട്ടിയേയും ഒരുപോലെ പ്രോത്സാഹിപ്പിച്ചു ... 


ഒരുപക്ഷെ അന്നത്തെ ഞങ്ങളുടെ ഉയർന്ന മാർക്കിന് കാരണം കുത്തിയിരുത്തി പഠിപ്പിച്ച പാഠങ്ങൾ തന്നെ ..അല്ലെങ്കിലും ടെക്സ്റ്റ്‌ ബുക്ക്‌ പോലും ഇല്ലാതെ ഈ തല തെറിച്ച പിള്ളാരെ പഠിപ്പിച്ചതിനു നാഷണൽ അവാർഡ്‌ തന്നാലും മതിയാവില്ല

അയ്യോ നമ്മടെ നസീർ സാറിനെ മറന്നിട്ടില്ല ട്ടോ ... എന്തെങ്കിലും എഴുതിക്കൊണ്ട് വരുമോ എനിക്ക് മാർക്ക്‌ ഇടാനാ ,,നിങ്ങൾക്ക് ജയിക്കണ്ടേ എന്ന് ആദ്യമായി പ്രശംസിച്ച സ്കൂളിലെ ഗ്ലാമർ താരം കൂടിയായ ഞങ്ങടെ സ്വന്തം നസീർ സാർ ... 


കലോത്സവങ്ങളിൽ പോകാൻ ഏറെ പ്രോത്സാഹിപ്പിച്ചതും സാറിന്റെ വാക്കുകൾ ആണെങ്കിലും ആ ദിവസം ക്ലാസ്സിൽ കയറെണ്ടാലോ എന്ന വക്ര ബുദ്ധി ആയിപ്പോയി മാഷെ എന്റെ ...

പക്ഷെ പോയതിനൊക്കെ സമ്മാനം കൊണ്ട് വന്നപ്പോഴും ജില്ലയിൽ വെച്ച് ചെറിയ പോരായ്മകളിൽ സമ്മാനം ലഭിക്കാതെ വന്നപ്പോഴും സാരമില്ലടോ അവസരങ്ങൾ ഇനിയുമുണ്ട് കോളേജിൽ നോക്കാം എന്ന് സമാധാനിപ്പിച്ച സർ ... അപ്പോഴും എന്റെ മനസ്സിൽ വീട്ടുകാര് അറിയരുതേ എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ആൾക്ക് അറിയില്ലാലോ ...

സെർട്ടിഫിക്കറ്റ് വാങ്ങാൻ പോയപ്പോഴും പുസ്തകങ്ങളോടുള്ള എന്റെ തീരാത്ത അഭിനിവേശം അറിയാവുന്നത് കൊണ്ടാവാം വലിയ സ്വപ്‌നങ്ങൾ കാണാനും വെറും ലാസ്റ്റ് ഗ്രേഡ് ജോലിയിൽ ഒതുങ്ങരുത് എന്നും കോളേജ് ലൈബ്രറി പരമാവധി ഉപയോഗിക്കണം എന്നും വിപ്ലവത്തിന് പിന്നിൽ പോയാലും സ്വപ്‌നങ്ങൾ കളയരുത് എന്നും നാളെ ആഗ്രഹം പോലെ പത്രപ്രവർത്തക ആവണം എന്നൊക്കെ ഉപദേശിച്ചു വിടുമ്പോഴും communicative english ൽ എന്താ ബി പ്ലസ്‌ എന്ന് ചോദിക്കാത്തത് ഭാഗ്യം ...

പക്ഷെ യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ഒരാള് മാത്രം ചോദിച്ചു എന്താണ് വിദ്യ sociology മാത്രം സി പ്ലസ്‌ പിന്നെ എല്ലാം നല്ല മാർക്ക്‌ ഉണ്ടല്ലോ ... ക്ലാസ്സിൽ ഡെയിലി വായടിക്കുംബോഴേ ഞാൻ നോട്ട് ചെയ്തതാണ് ... 


താൻ ഇമ്പ്രൂവ്മെന്റ് നു കൊടുക്കണം എന്നൊക്കെ ഉപദേശിച്ചു വിട്ടെങ്കിലും പിന്നെയും പരീക്ഷയെഴുതാൻ ഉള്ള മടികൊണ്ടും ... ഡിഗ്രി ജേർണലിസം പഠിക്കാൻ പോവാൻ കഴിയില്ല എന്ന നിരാശകൊണ്ടും വേണ്ടെന്നു വെച്ചു...

പുറത്തിറങ്ങുമ്പോൾ ജേക്കബ്‌ സാർ പിള്ളാരോട് പറയുന്നത് കേട്ടപ്പോഴാണ് കൂടുതൽ വിഷമം തോന്നിയത് "നോ മർമറിംഗ് ".... ഏറ്റവും കൂടുതൽ ഞങ്ങൾ പഴിയെടുത്തത് സാറിനെ ആണ് എന്നതിൽ തർക്കമില്ല..... ആ സാറ് തന്നെ ആണ് ഞങ്ങടെ ക്ലാസ്സിനെ കൂടുതൽ സപ്പോർട്ട് ചെയ്തതും ഞങ്ങൾ കൂടുതൽ ഓമനപ്പേരിട്ട് വിളിച്ചതും

ജയശ്രീ ടീച്ചറെ കണ്ടെങ്കിലും ഞങ്ങൾക്ക് പ്രിയപ്പെട്ട മലയാളം ടീച്ചർ എന്നും ഞങ്ങടെ സോയ ടീച്ചർ ആയതുകൊണ്ട് അധികമൊന്നും പറയാതെ തിരികെ വന്നു .... സ്ഥിരതയില്ലാതെ മാറി മാറി വന്ന ഇംഗ്ലീഷ് ടീച്ചർമാരിലെ ഞങ്ങടെ കാലഘട്ടത്തിലെ അവസാന കണ്ണി "ഗിരിജ ടീച്ചറോട് " ഒരു ശെരിയും പറഞ്ഞു ...(ടീച്ചർ കരുതിക്കാണും മണ്ടത്തരം മാത്രം എഴുതിയിട്ട് അവളുടെ ഒരു ശെരി )

സ്റ്റാഫ്‌ റൂമിന് സൈഡിൽ കൃഷ്ണൻ സാറും അജിത ടീച്ചറും സംസാരിച്ചു നിൽപ്പുണ്ടായിരുന്നു ഇറങ്ങി വരാൻ നേരത്ത് ... മറ്റാർക്കും കിട്ടാത്ത ഉന്നത വിജയം ഭൂലോക തല്ലിപ്പൊളികൾ എന്ന് എല്ലാവരും വിശ്വസിച്ചിരുന്ന ഞങ്ങൾ ഉണ്ടാക്കുമെന്ന് ആരും വിശ്വസിചിരിക്കില്ല ..... അന്ന് അഭിമാനത്തോടെ അവസാന കടപ്പാടും ഒരു നിറഞ്ഞ ചിരിയിലും ഗുഡ് ആഫ്റ്റർനൂണിലും അവസാനിപ്പിച്ചു പടിയിറങ്ങി .....

അവിടെ അന്ന് കുറെ പത്ര പ്രവർത്തകർ കൂടി പടിയിറങ്ങി ,,പിന്നീട് ഓരോ വർഷവും വന്നുകാണും വിശ്വമാധ്യമ ലോകത്തിലെ നെടും തൂണുകൾ ആവേണ്ട പലരും ..... പിണക്കങ്ങളും ഇണക്കങ്ങളും നിറമുള്ള ഓട്ടോഗ്രാഫ് ബുക്കിൽ അവസാനിപ്പിച്ച് അവസാന കൂടി കാഴ്ചയ്ക്കോ ഓര്മ പുതുക്കാൻ ആഗ്രഹമുണ്ട് എന്ന അർത്ഥത്തിലോ ആവണം "w c അയക്കാൻ മറക്കരുത് " എന്ന് എല്ലാ പേജിലും ഉണ്ടായിരുന്നു ......





No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...