Thursday 25 February 2016

ഇന്നത്തെ ഇര ആയിക്കിട്ടിയത് എം . ടി യുടെ കാലം എന്ന നോവലാണ്‌ , ഹരീസ് ഇക്ക അയച്ചു തന്നത് . ഊണൊക്കെ കഴിച്ച് പതിവുപോലെ വായിച്ചുകൊണ്ടിരുന്നപ്പോൾ എപ്പോഴോ ഉറങ്ങിപ്പോയി . പിന്നെ ഉണർന്നത് ആ വിളി കേട്ടാണ് 



"വിദ്യെ ....വിദ്യെ ...."

ചെറിയൊരു തണുപ്പുണ്ട് പുറത്തു അതുകൊണ്ടുതന്നെ പുതച്ചു മൂടിക്കിടക്കുന്ന സുഖം നശിപ്പിച്ചത് എനിക്കിഷ്ട്ടമായില്ല  .

"ഉം ...."

"വിദ്യെ ഒന്ന് എഴുന്നേൽക്കൂ നമുക്കൽപ്പം സംസാരിച്ചിരിക്കാം "

ഞാൻ കണ്ണ് തിരുമ്മിക്കൊണ്ട് എഴുന്നേറ്റു ,എങ്കിലും മുൻപത്തെ രാത്രിയിലെ പോലെ കണ്ണ് തുറക്കാൻ കിട്ടുന്നില്ല . അത് കണ്ടിട്ടാവണം വീണ്ടും ആ ശബ്ദം 


"നിനക്ക് എന്നെ മനസ്സിലായില്ലേ ഞാൻ ദൈവമാണ് , കഴിഞ്ഞ ആഴ്ച വന്നില്ലേ ?"

എനിക്കപ്പോഴാണ് ആളെ മനസിലായത് ... "ഓ ..നീയായിരുന്നോ ...ഇന്നെന്ത ഈ വഴി ? ഞാൻ പുതിയതായി ഒന്നും നിന്നെ കുറ്റം പറഞ്ഞില്ലാലോ ..പ്രശ്നങ്ങൾ ഒക്കെ അന്നേ പറഞ്ഞു തീർത്തതാണ്"

"ഏയ് ...അതൊന്നുമില്ല ഈ വഴി പോയപ്പോൾ നിന്നെയും കണ്ടേക്കാം എന്ന് തോന്നി അതാ കയറിയത് ..."

"ഉം ..."

"പിന്നെന്തുണ്ട്‌ വിദ്യെ വിശേഷം ?"

"എനിക്കെന്തു പറയാനാണ് തട്ടിയും മുട്ടിയും അങ്ങനെ പോകുന്നു ...ടാർഗറ്റ് ഒന്നുമായില്ല ,ചിലപ്പോൾ ജോലി പോയി കൂടായ്കയില്ല ... മുഴുവൻ തിരക്കാണ് ഇപ്പോൾ ...പക്ഷെ കാര്യമായി പണിയുമില്ല...നിനക്കോ ? "

"ഓ ....ഒന്നും പറയണ്ട കുംഭം തുടങ്ങിയില്ലേ ഇനി ഇപ്പോൾ മീനം നല്ല തിരക്കാവും പിന്നെ വിഷുവേല കഴിഞ്ഞാൽ സീസൺ കഴിഞ്ഞു ,പിന്നെ  സുനാമി കഴിഞ്ഞു ശാന്തമായ കടലുപോലെ ആണ് ...ആരെങ്കിലും വന്നാൽ വന്നു പോയ പോയി ...വല്ല ചോറൂണോ,പെറന്നാളോ ആയി വല്ലവരും വരും ഇടവം ഒക്കെയെത്തിയാൽ കല്യാണങ്ങളും കുറവാകും പിന്നെ ചിങ്ങം ആവണം "

"എന്തായാലും ഇപ്പോൾ നിനക്ക് നല്ല തിരക്കാണല്ലോ .... ഇനിപ്പോൾ പരാതിയുടെയും പരിഭവത്തിന്റെയും എണ്ണം കൂടും ...എന്നിട്ടും നീയെന്തിനാ എന്നെ കാണാൻ വന്നിരിക്കുന്നെ "

"അതല്ല വിദ്യെ ,,,,,എനിക്കും കേട്ട് കേട്ട് മടുപ്പായി ...ഡെയിലി നമ്മൾ എത്ര കേൾക്കും...നമുക്കും വല്ല എന്റർറ്റൈൻമെന്റ് ഒക്കെ വേണ്ടടോ .."

"അത് നേരാണ് ..... പക്ഷെ നമ്മടെ ഉത്സവത്തിന് എനിക്ക് ലീവ് കിട്ടുമോ എന്ന് സംശയമാണ് ,സാരമില്ല ഞാൻ പിറന്നാളിന് നേരെത്തെ വന്നിട്ട് പോകാം "

"ഹാവൂ നിനക്കിപ്പോഴെങ്കിലും ആ വഴി വരണം എന്ന് തോന്നിയല്ലോ ...പണ്ടൊക്കെ സ്ഥിരം വരുന്ന ആളല്ലേ ....?"

"അത് എന്റെ മണ്ടത്തരം എന്ന് എനിക്ക് ഇപ്പോഴല്ലേ മനസ്സിലായത്‌ , എത്ര ദിവസം ഞാൻ വ്രതം എടുത്തു ...എത്ര ചൊവ്വാഴ്ച നിന്നെ കാണാൻ വന്നു ,പിന്നെ നിന്റെ കൂട്ടുകാരൻ പാമ്പിന്(നാഗ ദൈവം ) എത്രെ വള കൊണ്ട് കൊടുത്ത് ...."

"ഹ ഹ ഹ .... എന്നിട്ട് "

"എന്നിട്ടൊന്നുമില്ല ,നിനക്കിതെ ഒരു പണിയായിട്ടുണ്ട് ഇപ്പോൾ എന്നെ ഉറക്കത്തിൽ നിന്ന് വിളിച്ചു എഴുന്നെൽപ്പിക്കൽ"

"അത് നിന്നൊരു സംസാരിക്കാൻ വേണ്ടിയല്ലേ ..."

"പിന്നെ നിനക്ക് രാവിലെ മുതൽ വൈകുന്നേരം വരെ വെറുതെ ഇരുന്നാൽ മതി ,മനുഷ്യനിവിടെ നൂറു കാര്യങ്ങളാണ് ...അതിനിടയിൽ കിട്ടുന്ന നേരത്ത് സുഖമായി ഒന്ന് ഉറങ്ങുംബോഴേക്കും വന്നു വിളിച്ചോളും ...അല്ല ദൈവമേ ഞാൻ അറിയാൻ പാടില്ലാഞ്ഞിട്ട്‌ ചോദിക്കുകയാണ് നിനക്ക് ഉറക്കമൊന്നുമില്ല?"

"ശരി ഇനി ഞാൻ വരില്ല നീ ബാക്കി പറ ...."

"എന്നിട്ട് നിന്റെ പൂജാരിമാർ എന്നും അതെടുത്ത് അപ്പറത്തെ പറമ്പിൽ വലിച്ചെറിയും ,,അതുമാത്രം അല്ല നിന്റെ കേടായ ഡ്രസ്സ്‌ ...പൂമാലകൾ ...എന്ന് വേണ്ട ഒരുവിധം ഉള്ള സാധനങ്ങൾ ഒക്കെ കളയും...മാലിന്യ സംസ്കരണത്തെ   കുറിച്ച് അയാള് ഒന്നും പഠിച്ചിട്ടില്ലേ ?"

"ഇല്ലന്നെ ..നമ്മടെ വേദത്തിൽ അതൊന്നും പറയുന്നില്ല ,അതെഴുതുന്ന സമയത്ത് ഇതുപോലെ പ്ലാസ്റ്റിക്‌ വള ഒന്നും ഇല്ലായിരുന്നല്ലോ ..."

"ആഹ ...അത് നേരാണ് ... എങ്കിലും ഉത്സവത്തിന്റെ അന്ന് എല്ലായിടവും വൃത്തിയാക്കും ..പിന്നെയും അതുപോലെ കുപ്പയിട്ട് തുടങ്ങും ഇതൊരു ചാക്രിയ പ്രക്രിയയായി മാറുകയാണ് "

"ഉം ...ശരിയാണ് ....പിന്നെ അന്നൊക്കെ നിനക്ക് വലിയ ഭക്തിയായിട്ട് പെട്ടെന്ന് എന്തെ വേണ്ട എന്ന് തോന്നാൻ കാരണം ?"

"അതൊന്നുമില്ല ചെറുതായിരിക്കുമ്പോൾ നമ്മളെ ഓരോ അന്ധവിശ്വാസങ്ങൾ പറഞ്ഞു പഠിപ്പിച്ചു വെച്ചിരിക്കുകയല്ലേ .പ്രതേകിച്ചു എന്റെ അച്ഛമ്മയ്ക്ക് ഇതെന്നെ പണി ...ഇരുട്ട് വീണ് തുടങ്ങിയാൽ   മനുഷ്യന് പുറത്തിറങ്ങി നടക്കാനേ പേടിയാണ് "

"എന്നിട്ട് "

"എന്റെ കൂട്ടുകാരോട് ഇതേ കുറിച്ച് പറഞ്ഞപ്പോൾ അവരാണ് പറഞ്ഞത് കത്തിയെടുത്ത് തലയണയുടെ അടിയിൽ വെച്ചാൽ മതി ഇരുംബുകണ്ടാൽ പ്രേതം പോകും ന്ന്... പിന്നെ ചൊവ്വാഴ്ചയോ ,വെള്ളിയാഴ്ചയോ അമ്പലത്തിൽ പോകണം എന്നും അതാണത്രേ നിന്റെ ദിവസങ്ങൾ"

"അത് വെറുതെയാണ് ട്ടോ ...എനിക്ക് എല്ലാ ദിവസവും ഒരുപോലെ തന്നെയാ ...നിന്നെ പറ്റിച്ചതാ.....!!!!!!!!!"

"അതെനിക്ക് മനസ്സിലായി അതല്ല പിന്നെ വല്ലപ്പോഴും വരാൻ തൊടങ്ങിയേ...."

"അപ്പോൾ നീ കോളേജിൽ പഠിക്കുന്ന സമയത്ത് പെട്ടെന്ന് ഓടി വന്നു തൊഴുതി പോകുന്നതോ ...?"

"അയ്യോ അത് ഞാൻ കുറി ഇടാൻ വരുന്നതല്ലേ ..നിന്റെ അടുത്താവുമ്പോൾ കണ്ണാടിയും ഉണ്ട് ... വെറുതെ വന്നിട്ട് പോയാൽ കാണുന്നവർ എന്ത് വിചാരിക്കും അതിനാ..."

"ഹും ..."

"ദൈവമേ ....നീ പോയോ ..."?

"ഇല്ല ഇവിടെയുണ്ട് .... നീ ഇങ്ങനെയാണ് എന്ന് ഞാൻ പ്രതീക്ഷിച്ചില്ല ... ഇനി നിന്നെ കാണാൻ വരില്ല ഞാൻ ...നീ സുഖമായി ഉറങ്ങിക്കോ ....ഞാൻ പോണു ..."

"അയ്യേ ...ഇതെന്താ ഇങ്ങനെ പിണങ്ങുന്നെ.... ഞാൻ കാര്യത്തിൽ പറഞ്ഞതല്ലേ ... നിനക്ക് തോന്നുന്നുണ്ടോ ഓടി വന്ന് നിന്റെ മുന്നിൽ എന്തൊക്കെയോ പറഞ്ഞു പോകുന്നവർ ആത്മാർഥമായി വരുന്നു എന്ന് "?

"അതില്ല ...പക്ഷെ നീ ഇങ്ങനെ പറഞ്ഞപ്പോൾ ഒരു വിഷമം "

"എന്റെ പൊന്നു ദൈവമേ ... നീ ആളുകളെ തിരിച്ചറിയാൻ പഠിക്കണം ആദ്യം ...നിനക്ക് കൂടുതൽ കാശ് തന്നു കൂടുതൽ വഴിപാടു കഴിച്ച് പോകുന്നവരെ വെച്ച് ചിലപ്പോൾ തെരുവിൽ അലയുന്നവർ നിന്നെ വിളിക്കും ...ആത്മാർഥമായി തന്നെ "

"ഉം .."

"ഓരോരുത്തർ തെറ്റുകൾ ചെയ്തു വന്ന് പ്രാർത്ഥിച്ചാൽ നീ മാപ്പ് കൊടുക്കുമോ ?

"ഇല്ല "

"മാതാപിതാക്കളെയും മക്കളെയും നോക്കാത്തവർ...അടുത്തവനെ ദ്രോഹിക്കുന്നവർ ... കൂടോത്രം ചെയ്യുന്നവർ...മന്ത്രവാദികൾ ... പിന്നെ കൊറേ നുണയൻ രാഷ്ട്രീയക്കാർ ഒക്കെ  പെട്ടെന്നൊരു ദിവസം പ്രായശ്ചിത്തം തോന്നി  വന്നാൽ നീ അവര് പറയുന്നത് മുഴുവൻ വിശ്വസിക്കുമോ ?

"ഇല്ല "

"നിന്റെ പേരിൽ കാണിച്ചു കൂട്ടുന്ന വേണ്ടാതീനങ്ങൾക്ക് നീ കൂട്ട് നിൽക്കുമോ?"

"എന്നുവെച്ചാൽ നീ എന്താണ് ഉദ്ദേശിക്കുന്നത് "

"വേറെ ഒന്നുമല്ല ... നിനക്ക് പൂജ  ചെയ്യുന്നത് കുഴപ്പമില്ല പക്ഷെ നിനക്കെന്തിനാണ് മൃഗ ബലി ..

നിനക്കെന്തിനാണ് വിവാഹം കഴിക്കാത്ത പെൺകുട്ടികൾ ..

നിന്റെ മുന്നിൽ അന്യ മതസ്ഥർ വന്നാൽ എങ്ങനെയാണ് ദൈവമേ നിന്റെ പവിത്രത പോവുക ...

ഇതാണ് ദൈവമേ നീയും ഞാനും പെണ്ണായിട്ടും ആർത്തവം എന്ന പേര് പറഞ്ഞ്നിന്റെ മുന്നിൽ എനിക്ക് വരാതിരിക്കാനുള്ള മതിലുകൾ തീർത്തത്...

എനിക്ക് ആദ്യമായൊരു കുഞ്ഞുണ്ടായാലും നിന്നെ കാണിക്കാൻ വരാൻ എനിക്ക് കഴിയില്ല ...ബോധം ഉറക്കാത്ത അത് നിന്റെ പരിസരത്തെ കളങ്ക പെടുത്തിയാലോ ....

നിനക്കെന്തിനാണ് കോടിക്കണക്കിന് സമ്പത്ത് ..

നിനക്കെന്തിനാണ് ദൈവമേ ഭക്ഷണം ....അതില്ലാതെ ഇവിടെ എത്രപേരുണ്ട് എന്നറിയാമോ ...."

"ഉം ..ശരിയാണ് വിദ്യെ പക്ഷ ഒന്നും ഞാൻ വേണം പറഞ്ഞിട്ടല്ല അവർ തരുന്നു ...എനിക്കൊന്നും പറയാനും കഴിയുന്നില്ല "

"നീയിങ്ങനെ മിണ്ടാതിരുന്നോ ...നിന്നെ ഞാൻ ഇനി പെട്ടെന്ന് ഒന്നും കാണാനും വരുന്നില്ല നിന്റെ പ്രസാദം വാങ്ങാനുള്ള പൈസയൊന്നും ഇരിപ്പില്ല എന്റെ കയ്യിൽ.. ഉള്ളതുകൊണ്ട് നിനക്കൊരു നെയ്‌ വിളക്ക് കത്തിക്കണം എന്നുണ്ട് പക്ഷെ ഞങ്ങൾ താഴ്ന്ന ജാതിക്കാർക്ക് അതൊന്നും പറ്റില്ലാലോ ....നിന്റെ കാൽപാദത്തിൽ ഒന്ന് തൊടണം എന്ന് തോന്നിയിട്ടുണ്ട് എന്നിൽ ജീവനുണ്ടായിട്ടും നീ ശിലയായിട്ടും നിനക്കാണ് വില കൂടുതൽ ..."

"ഉം "

"നീ കുറച്ചുപേരെ മാത്രം രക്ഷിക്കുന്ന പരിപാടി അവസാനിപ്പിക്കണം ..എല്ലാം തുല്യമായി ഭാഗിക്കണം ...നിന്നെ കാണാൻ ഉള്ള അവസരവും ...ശുദ്ധിയും അശുദ്ധിയും ഒക്കെ മനസ്സിലല്ലേ ശരീരത്തിലല്ല..എല്ലാ മനുഷ്യരും ഒരുപോലെ തന്നെ എന്നിട്ടും ഇങ്ങനെയാ ..."

"നീ കമ്മൂണിസ്റ്റ് ആണല്ലേ ...നിരീശ്വര വാദി ?"

"എനിക്ക് കമ്മൂണിസ്റ്റ് പ്രത്യയ്യശാസ്ത്രങ്ങളോട് പ്രതിപത്തി ഉണ്ടെന്നത് ശരിയാണ് പക്ഷെ നിരീശ്വര വാദി അല്ലെന്നു ഞാൻ പറഞ്ഞതല്ലേ ...

ഇനി അഥവാ ഞാൻ ആണ്  എങ്കിലും ഈശ്വര വിശ്വാസികളെ വെച്ചും നിനക്ക് വേണ്ടി തിരയുന്നത് ഞാനായിരിക്കും ,,,നിന്റെ ഓരോ ചലനങ്ങളും ,,,വാക്കുകളും ...രീതികളും ..ആശയങ്ങളും ...ചിന്തകളും ..നന്മകളും സൂക്ഷ്മമായി പരിശോദിക്കുക ഞാനായിരിക്കില്ലേ ....? 

അവർ വന്ന് പിന്തുടർച്ച പോലെ പ്രാർത്ഥിക്കുമ്പോൾ ഞാൻ നോക്കുക നിന്റെ കാതിന്റെ ക്ഷമതയെ ആയിരിക്കും ...

അവർ കണ്ണടച്ച് പറഞ്ഞ് പോകുമ്പോൾ ഞാൻ കണ്ണുതുറന്ന് നോക്കുന്നത് നീ ആരെയൊക്കെ കാണുന്നു എന്നാണ്... 

നിനക്കുവേണ്ടി അവർ എല്ലാം തന്നിട്ട് പോകുമ്പോൾ ഞാൻ തേടുന്നത് നീ എന്ത് കൊടുക്കുന്നു എന്നാണ് ...

കൊടുത്തത് മാത്രം തിരികെ തരുന്ന ഞങ്ങടെ കമ്പനിയുടെ രീതിയാണോ നീയും പിന്തുടരുന്നത് എന്നെനിക്കു സംശയമുണ്ട്‌ ....

പിന്നെ കമ്മൂണിസം എന്ന് പറയാൻ യോഗ്യതയില്ലാത്ത ചിലർ ...ഇന്ത്യൻ നാഷണൽ  കോൺഗ്രെസ്സ് എന്തിനു വേണ്ടി എന്നറിയാത്തവർ അതിന്റെയൊക്കെ ആശയങ്ങളെ നിരാകരിച്ചു സ്വാർത്ഥ താല്പര്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ ആ പാതയാണ് പിന്തുടരുന്നത് എന്ന് പറയാൻ എന്റെ അഭിമാനം എന്നെ സമ്മതിക്കുന്നില്ല ദൈവമേ "

പെട്ടെന്നാണ് വാതിലിൽ തട്ടുന്ന  ശബ്ദം കേട്ടത് ...

"വിദ്യെ നേരം വെളുത്തു ..ഞാൻ പോകുന്നു ട്ടോ ..."!!!!!!!

എന്തെന്നറിയില്ല രാവിലെ ദൈവത്തോട് സംസാരിച്ചപ്പോൾ ഇത്തിരി സന്തോഷം തോന്നിപ്പോയി ,,എനിക്ക് പറയാൻ ഉള്ളതൊക്കെ സമാധാനമായി കേൾക്കുന്ന ആൾ ദൈവമേ ഉള്ളൂ എന്നെനിക്കറിയാം ...

" സൊത്തൂ...... നിനക്കിന്നു പോവണ്ടേ ...സമയമായി " വാതിലിൽ രണ്ടടി കൂടി അടിക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ ഞെട്ടിയുണർന്നു..ദൈവം വിളിച്ചപ്പോൾ വേഗം ഉണർന്നു  എങ്കിലും വീട്ടുകാർ വിളിച്ചാൽ പതുക്കെയാ ........പകലിന്റെ അസഹിഷ്ണുതയിലേക്ക് ...!!!!!!!!

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...