Thursday 14 July 2016

എല്ലാ നാട്ടിലും എല്ലാ കാലത്തും ഓരോ കള്ളുഷാപ്പ്  ഉണ്ടായിരുന്നു എന്ന് മുകുന്ദന്റെ "ദൈവത്തിന്റെ വികൃതികളിൽ " ചേർത്തെഴുതി ചരിത്രം പറഞ്ഞു തുടങ്ങാം ...

മനുഷ്യൻ ഉണ്ടായി സമൂഹമായി ജീവിച്ചു തുടങ്ങിയ കാലം മുതൽ .....

ഏയ് ..അങ്ങനെ വേണ്ടല്ലേ ...

ഞാൻ ജനിച്ചു ഓർമവെച്ചു തുടങ്ങിയ കാലം മുതൽ ഒരു വല്യ സ്ഥാനം നാട്ടിലെ "കള്ളുഷാപ്പിനുണ്ട് ". (ഞാൻ മാത്രല്ല ട്ടോ ) .


ഞങ്ങളുടെ നാട്ടിലെ മിക്ക ആളുകളുടെയും (പുരുഷപ്രജകൾ ട്ടോ ) ആവാസവ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യമാണ് ഷാപ്പിലെ കള്ളും,കറിയും അല്പം നാട്ടുവർത്തമാനവും .

അക്കാലത്തു ഞങ്ങളുടെ നാട്ടിലെ മിക്ക വീടുകളും ഓല മേഞ്ഞതായിരുന്നു ,അല്ലെങ്കിൽ ഓടിട്ട വീട്ടിലും ഓല മേയാനൊരു അടുക്കള ചാളയോ,വിറകുപുരയോ ,തൊഴുത്തോ ഉണ്ടാവും .(ഇന്ന് ഇപ്പറഞ്ഞ സംഭവങ്ങളൊക്കെ വംശനാശം സംഭവിച്ചു ഇല്ലാതെയായി )


വിഷൂന് മഴയെത്തുമെന്നതിനാൽ അതിനു മുൻപേ ഈ ഓലപ്പുരകൾ മേയലും , വേലികെട്ടലും ,വിറകു കീറലും ഒക്കെയായി തിരക്കായിരിക്കും ഓരോ വീടുകളും , ആ സമയത്ത് പണിക്കു വരുന്ന അപ്പാപ്പന്മാരാണ് ആദ്യമായി "കള്ളുകുടിയേക്കുറിച്ചു "എന്നിലൊരു അവബോധം ഉണ്ടാക്കിപ്പിച്ചത് .

ചങ്കരൻഅപ്പാപ്പൻ  ആണേലും കോവാലൻവല്യപ്പൻ  ആണേലും ഗോയിന്ദൻ ആണേലും കളളൻ കൃഷ്ണൻ ആണേലും ആറുഅപ്പൻ ആണേലും പണിതുടങ്ങി കുറച്ചു നേരം കഴിഞ്ഞതും ഷാപ്പിലേക്കു  ഒന്നോടിപ്പോയി തല കാണിച്ചിട്ട് വരും

അക്കൊല്ലവും പതിവുപോലെ വീട് പുതുക്കി ഓലമേയാന് വന്നത് ചങ്കരൻ അപ്പാപ്പനായിരുന്നു . അപ്പാപ്പൻ എന്നുവെച്ചാൽ എന്റെ അച്ഛാച്ചന്റെ സുഹൃത്തും ,അച്ഛനും അമ്മയും ഒക്കെ ചെറിയപ്പാ വിളിക്കുന്നത് കൊണ്ടു ഞങ്ങളുടെ തലമുറയ്ക്ക് അപ്പാപ്പനായി .

അപ്പാപ്പൻ രാവിലെ തന്നെ അല്പം കുടിച്ചിട്ടാണ് വന്നത് . എങ്കിലും ആരോടുമിതുവരെ മോശമായി പേരുമാറിയിട്ടില്ല... നാട്ടിലെ സ്ത്രീകളെല്ലാം പുള്ളീടെ മരുമക്കൾ ആണെന്ന പലപ്പോഴും പറയുക ..ഞങ്ങളൊക്കെ കൊച്ചുമക്കളും

ജോലിക്കിടയിലും നല്ല ഇമ്പമുള്ള കഥകൾ പറഞ്ഞു തരുന്നത് കൊണ്ടും കള്ളു കുടിച്ചു വരുമ്പോൾ ഇടയ്ക്കൊക്കെ കടലയോ ,മിച്ചറോ ,കപ്പയോ  കൊണ്ടു തരുന്നതുകൊണ്ടുമുള്ള എന്റെ മനസ്സിലെ അദ്ദേഹത്തോടുള്ള സ്നേഹം ജോലി കഴിഞ്ഞു അദ്ദേഹം പോകുന്നത് വരെ പുറകെ നടക്കാൻ എന്നെ പ്രേരിപ്പിച്ചു .

എല്ലാവരോടും വലിയൊരു ആത്മബന്ധം പുലർത്തിയിരുന്ന അപ്പാപ്പനെ ഞങ്ങൾക്കെല്ലാം വല്യ ഇഷ്ടവുമായിരുന്നു . ഏകദേശം ഉച്ചവരെ അദ്ദേഹം പണിചെയ്തു . അതിനു ശേഷം സാധാരണ വിശ്രമിക്കാറില്ലാത്ത അപ്പാപ്പൻ തളർച്ച തോന്നുന്നെന്ന് പറഞ്ഞു വീടിന്റെ ഉമ്മറത്തെ തിണ്ണയിൽ ഇരുന്നു

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...