Saturday 30 July 2016

ഭാഗം * 29  -  നാട്ടു വഴിയിലൂടെ

----------------------------------------------------

ജനുവരി 12
-----------------


ഒരിക്കലും ഈ ദിവസം അവസാനിക്കരുതേ എന്നായിരുന്നു ക്ലാസ് കഴിഞ്ഞു വരുന്ന വരെയും പ്രാർത്ഥന . നമുക്ക് ഏറെ പ്രിയപ്പെട്ട നിമിഷങ്ങൾക്ക് ദൈർഘ്യം വളരെയേറെ കുറവാണ് എന്ന് പറയുന്നത് സത്യമാണ് അല്ലെങ്കിൽ കോളേജിലെ കലാപരിപാടികൾ പെട്ടെന്ന് അടുത്തത്  പോലെ തോന്നില്ലാലോ .


അതെ ഈ കലാലയത്തിലെ ഓരോ നിമിഷങ്ങളും എണ്ണപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിനുള്ള തിരിച്ചറിവാണ് ഇ കലോത്സവത്തിന്റെ വരവിനു പിന്നിൽ മറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നിയ സന്ദേശം




ഏതാണ്ട് പത്തു ദിവസത്തോളമായി ഒപ്പന പഠിച്ചെടുക്കുന്നതിന്റെ തിരക്കിലായിരുന്നു എല്ലാവരും , ആദ്യ രണ്ടു മൂന്നു ദിവസം പറ്റിയ പാട്ടു തിരക്കി നടന്നു വെറുതെ കളഞ്ഞു , "നെറ്റിൽ " നിന്നും കണ്ടെടുക്കാനുള്ള (കട്ടെടുക്കാനുള്ള) ബുദ്ധി ആരിലും ഉദിച്ചതുമില്ല .



. ഇത്തവണ ഫൈനൽ ഇയർ ആയതുകൊണ്ടാണോ അതോ മറ്റു ഡിപ്പാർട്ടുമെന്റുകളുടെയും ജൂനിയർ പിള്ളാരുടെയും മുന്നിലും ആളാവാനാണോ എല്ലാവരും പങ്കെടുക്കാം എന്ന് ഉറപ്പു തന്നതെന്നു അറിയില്ല . പക്ഷെ ഞങ്ങളുടെ ക്ലാസ്സിനെ സംബന്ധിച്ചിടത്തോളം ഇത് പുതുമയാണ്



അല്ലെങ്കിൽ ഓരോ വർഷവും ഞാനും ശ്യാമയും ധന്യയും അജീഷും മനുവും  തുടങ്ങി വിരലിലെണ്ണാവുന്ന പിള്ളാരെ പങ്കെടുക്കുകയുള്ളൂ . അവസാന നിമിഷത്തെ തയ്യാറെടുപ്പു ആയതുകൊണ്ടാവും തിരുവാതിര കളിക്കുമ്പോൾ പലർക്കും കാലുവേദന പറഞ്ഞു മാറി നിൽക്കുന്നുണ്ടായിരുന്നു





ഇനി ചെറിയൊരു പ്രശ്നമുള്ളതു നാടകത്തിലാണ് , കുറച്ചു നേരം എല്ലാവരും അഭിനയിക്കും പിന്നെ ഇത് വേണ്ട തീരുമാനിക്കും പിന്നെയും അഭിനയിക്കും വേണ്ട തീരുമാനിക്കും ...
നാടകത്തിനു വേണ്ട സാധനങ്ങൾ പെട്ടെന്ന് ഉണ്ടാക്കാൻ കഴിയുന്നതായതുകൊണ്ടാണ് ഒരു സമാധാനം . ഇനീപ്പൊൾ അവസാന നിമിഷം പണി കിട്ടില്ലാലോ


അതെ ഞങ്ങളുടെ ക്ലാസും ഈ കലാലയത്തിന്റെ ഓരോ ഇടനാഴികളും ചിലങ്കയണിയാണ് കാത്തിരിക്കുകയാണ് , ഒരുമിച്ചുള്ളൊരു കയ്യടി എന്ന സമ്മാനത്തിനൊപ്പം മനസിലെന്നും മായാതെ കുറിച്ചിടാനായൊരു ഏടുണ്ടാക്കുവാൻ...


ഇത്തവണ ജീവിതത്തിൽ  അവസാനമായി മോണോ ആക്ട് ചെയ്യണം എന്നുണ്ട് . സാധാരണ പോലെ സ്റ്റേജിൽ കയറുന്നതിന്റെ ഏകദേശം ഒരു മണിക്കൂർ മുൻപ് വിഷയം തിരഞ്ഞു കണ്ടു പിടിച്ചു എന്തെങ്കിലും പേടിച്ചിട്ടു വേണം പോകാൻ ,, ഇല്ലെങ്കിൽ പണ്ടത്തെ കുറിഞ്ഞി പൂച്ചയ്ക്ക് കേട്ട കൂവല് പോലെ ആയിരിക്കില്ല ഇത് സ്ഥലം കോളേജ് ആണ്



പഠിക്കുന്നവരും ഉഴപ്പുന്നവരും അലമ്പുണ്ടാക്കാൻ മാത്രം വരുന്നവരും ഇത്തരമൊരു അവസരം കിട്ടിയാൽ കൂവി തോൽപ്പിക്കാൻ നടക്കുന്നവരും ഇനിവരുന്ന തലമുറകളുടെ ഇടയിലും എന്തിന് കോളേജ് മാഗസിനിൽ വരെ പാട്ടാക്കുന്ന കൂട്ടരാണ് ...വളരെ ശ്രദ്ധിച്ചേ മതിയാവൂ


പരിപാടി ദിവസത്തേക്കാൾ മാരകമാണ്‌ മാണ് , ഈ റിഹേഴ്‌സൽ  ദിവസങ്ങൾ ... എപ്പോൾ വേണമെങ്കിലും ഈ പേരും പറഞ്ഞു ഇറങ്ങാം , അറ്റെൻഡൻസ് പേടി വേണ്ട ... പിന്നെ ക്ലാസ് മുറികളിൽ നിന്നും പുറത്തിറങ്ങിയ സ്വതന്ത്രവും പരിധികൾ ഇല്ലാത്ത സന്തോഷവും സൗഹൃദവും പങ്കുവെക്കാം ...പിന്നെ വെറുതെ പുഴയോരത്തും ഗ്രൗണ്ടിലും നടവഴിയിലും ലൈബ്രറിയിലും ഹോസ്റ്റലുകളിലും കാന്റീനിലും കേറിയിറങ്ങാം ...


 പ്രാക്ടീസ് ചെയ്യുന്നതിന് പകരം അടുത്ത ആൾക്കാരെ കുറ്റം പറഞ്ഞും കളിച്ചും ..ഇത്തിരി തമ്മിൽ തല്ലിയും പരദൂഷണം പറഞ്ഞും പിന്നെ പിരിയുന്ന കാര്യമോർത്തു സങ്കടപ്പെട്ടുമിരിക്കാം ...ഇടയിൽ കൂടെ ചളിയടിക്കാനും ...


ശരിക്കും പറഞ്ഞാൽ രാവിലെ മുതൽ വൈകീട്ടുവരെ ഉത്സവം പോലെയാണെന്ന് പറയാം ...കുറച്ചു പിള്ളാരൊക്കെ നേരത്തെ പോകുമെങ്കിലും നമ്മളെപ്പോഴും അഞ്ചുമണിയോടെ ബസ് വരുന്ന വരെ സ്റ്റോപ്പിൽ കാവൽ നിന്നിട്ടേ പോകുള്ളൂ ... ധനുമാസം കാരണമാവാം ഇപ്പോൾ കോളേജ് കാണുവാനും  നല്ല ഭംഗിയാണ് പ്രതേകിച്ചു വൈകുന്നേരങ്ങളിൽ ....


പാടത്തിന്റെയരിൽ മാക്രികളുടെ കൂവലും ....കൂടുതേടിയെത്തുന്ന പക്ഷികളുടെ ശബ്ദങ്ങളും ...ഇടയ്ക്കു റോഡിനു ഇടയിലൂടെ അങ്ങോട്ടോ ഇങ്ങോട്ടോ ഓടിപ്പോകുന്ന കാട്ടുമുയലിന്റെയോ , കീരിയുടെയോ , പാമ്പിന്റെയോ ,മയിലിന്റെയോ വെപ്രാളം ...പിന്നെ തണുത്ത കാറ്റും ഇരുണ്ടു തുടങ്ങുന്ന അന്തരീക്ഷവും ....ഒപ്പം പഴുത്തു തുടങ്ങിയ  ഇലന്തിക്കായയുടെ മധുരവും പുളിയും ചേർന്ന മണവും .....


എന്റെ പ്രിയ ശോകനാശിനി തീരമേ ....


ഇവിടെ പഠിച്ചിറങ്ങുന്ന ആരും കവിഹൃദയരല്ലാതിരിക്കില്ല ....


കാരണം  നീ ഞങ്ങളെയെല്ലാം അത്രയേറെ മോഹിപ്പിക്കുന്നുണ്ട് ...



തുടരും ...

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...