Friday 24 June 2016

ഇതൊരു കഥയാണ് സാധാരണക്കാരുടെ കഥ ....
നീണ്ടു നീണ്ടു പോകുമ്പോൾ വിരസമായ കാഴ്ചകളെന്നു തള്ളിക്കളയുന്ന നിങ്ങൾക്ക് മനസ്സിലാവാത്ത ഒരുപിടി ജീവിതങ്ങളുടെ കഥ .....
ചിലപ്പോൾ സൂപ്പർഹിറ്റ്‌ സിനിമകൾ മാത്രം ആഘോഷിക്കുന്ന നിങ്ങൾക്കിതൊന്നും മനസ്സിലായെന്നു വരില്ല ... ഇന്നും നടന്നുകൊണ്ടിരിക്കുന്ന കഥയാണ് .......
കഥയിൽ സ്ഥലമില്ലെങ്കിലും കാഴ്ചയിൽ പാലക്കാടൻ അതിർത്തി ഗ്രാമങ്ങളിലെ മലയാളം - തമിഴ് സംസ്കാരങ്ങളുടെ സ്വഭാവമുള്ള ഗ്രാമം ...
ഈ കഥയ്ക്ക്‌ ഇതുപോലുള്ള ലൊക്കേഷൻ തിരഞ്ഞു കണ്ടുപിടിച്ചവർക്ക് ആദ്യ അഭിനന്ദനങ്ങൾ ...!
ചുടു കിഴക്കൻ കാറ്റും നിരന്നു നിൽക്കുന്ന കരിമ്പനകളും ഉള്ള നാട്ടിലെ സാധാരണ ഓടിട്ട വീടും അകത്തളവും ,മുറികളും ,അടുക്കളയും ഏറെ പരിചയമുള്ളവ പോലെ തോന്നിപ്പിച്ചു .
വീടിനുമുന്നിൽ നിവർത്തിയിട്ടിരിക്കുന്ന പിരിയൻ കട്ടിൽ ചുമച്ച് ബീഡി വലിച്ചിരിക്കുന്ന മുത്തച്ഛൻ, അടയ്ക്കാ കുത്തിക്കൊണ്ടിക്കുന്ന ,അരി ചേരി കൊണ്ടിരിക്കുന്ന മുത്തശ്ശി ..
കട്ടൻ ചായ എല്ലാവർക്കും കൊണ്ട് ചെന്ന് കൊടുക്കുനൻ ആ കൊച്ചു വീട്ടിലെ പണികളെല്ലാം ചെയ്യുന്ന സാധാരണ വീട്ടമ്മ , റോൾഡ് ഗോൾഡ്‌ കമ്മലും ,മഞ്ഞച്ചരടും , പഴകിയ സാരിയും..
അതുപോലെ നമ്മുടെ നായികയ്ക്ക് പാവാടയും ജാക്കറ്റും പിന്നെ എണ്ണമയമുള്ള മുഴവും തലമുടിയും ...അവളുടെ കൂട്ടുകാരികൾക്കും രൂപം ഇത് തന്നെ ,...
സത്യം പറഞ്ഞാൽ നിങ്ങളിൽ പലരും കണ്ടിട്ട് പോലുമില്ലാത്ത എത്രയോ പേരുണ്ട് ഇങ്ങനെ ...ഈ വേഷത്തിൽ ... വീട്ടിലെ സ്നേഹ സമ്പന്നനായ ഗ്രിഹനാഥൻ ഭരതൻ...
ഇതവരുടെ കഥയാണ് ... അച്ഛനും അമ്മയും ഇല്ലാത്ത കല (ഭാമ ) എന്ന പതിനാല് വയസ്സുകാരി പെൺകുട്ടിയുടെ ജീവിതമാണിത്
അവളും മുത്തശ്ശിയും മുത്തശ്ശനും ഏറെ വയസ്സിന് മൂത്ത സഹോദരി നീലയും , ഭർത്താവ് ഭരതനും അടങ്ങുന്ന സന്തുഷ്ട കുടുംബം .
പത്താം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയും അവളുടെ കുട്ടിത്തവും എങ്ങും ഇരിക്കാതെ ഓടിച്ചാടി നടക്കുന്ന നിഷ്കളങ്കതയും ഒപ്പം അവളെ മകളെ പോലെ നോക്കുന്ന സഹോദരിയും ഭർത്താവും...
വിവാഹം കഴിഞ്ഞു ഏറെ നാളായിട്ടും മക്കളില്ലാത്ത സങ്കടവുമായി കഴിയുന്ന അവർ ഒരുപാട് ചികിത്സയും വഴിപാടും നടത്തുന്നുണ്ട് എങ്കിലും എല്ലാം വിഫലമാകുകയും നീലയ്ക്ക് (സജിത മടത്തിൽ) കുട്ടികൾ ഉണ്ടാവില്ലെന്ന് ബോധ്യപ്പെടുകയും ചെയ്യുന്നു .
ആദ്യം തന്നെ കുട്ടികൾ ഇല്ലാത്ത വിഷമത്തെ അവതരിപ്പിക്കുമ്പോൾ ഓരോ ദാമ്പത്യത്തിലും കുഞ്ഞുങ്ങൾ എത്ര പ്രധാനപ്പെട്ടതാണ് എന്ന് മനസ്സിലാവുന്നുണ്ട്
ഇതിനിടയ്ക്ക് പ്രായപൂർത്തിയാവുന്ന കല , അത് കണ്ടു അച്ഛന്റെ കടമ പോലെ പദസ്വരം വാങ്ങിക്കൊടുക്കുന്ന ഭരതനും നമ്മുടെ മുന്നിൽ പിന്നീട് തീരാ വേദനയായി മാറുന്നുണ്ട് . പുത്തൻ വെള്ളിക്കൊലുസ്സു കിട്ടുമ്പോഴുള്ള സന്തോഷവും ഋതുമതിയായ അത്ഭുതവും തന്മയത്തോടെ അവതരിപ്പിച്ചിരിക്കുന്നു
കുട്ടികളുണ്ടാവില്ല എന്നറിയുന്നതോടെ തകർന്ന് പോകുന്ന നീലയുടെ മനസ്സ് പ്രതിഫലിപ്പിക്കാൻ സജിതയ്ക്ക് നന്നായി കഴിഞ്ഞു ,
ഏതൊരു പെണ്ണിന്റെയും ഭാഗ്യം എന്നത് അമ്മ ആവാനുള്ള കഴിവാണ് എന്നും, അതില്ലാത്തവർ ഒന്നിനും കൊള്ലാത്തവർ ആണെന്നുമുള്ള തിരിച്ചറിവ് ഉണ്ടാവുന്നത് നമ്മെ ഒരുപാട് വേദനിപ്പിക്കും ..അല്ലെങ്കിലും അത് ആ അവസ്ഥ ഏതു പെണ്ണിനും സഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ്
പതിവ് തെറ്റി അന്ന് സ്കൂളിൽ പോകുമ്പോൾ ടിഫ്ഫനിൽ ചോറ് ആക്കിക്കൊടുക്കാത്തത് കണ്ട് അത്ഭുതപ്പെടുന്ന കല ചേച്ചിയുടെ അവസ്ഥയും ചേട്ടന്റെ മദ്യപാനിയിലെക്കുള്ള മാറ്റവും ഒപ്പം കുടുംബത്തിന്റെ തകർച്ചയും മനസ്സിലാക്കുന്നു .
രണ്ടാം വിവാഹത്തിനുള്ള ഭരതന്റെ എല്ലാവരെയും പോലുള്ള അഭിപ്രായത്തിന് നീല കണ്ടെത്തുന്നത് "കലയെ " ആണ് . മകളായി കണ്ട പെൺകുട്ടിയെ അങ്ങനെ കാണാൻ സാധ്യമല്ലെന്ന് പറഞ്ഞ് പുറത്തിറങ്ങി മരച്ചോട്ടിൽ ഇരുന്നു കരയുന്ന ഭരതൻ (നന്ദു ) മികവുറ്റ അഭിനയം കാഴ്ച വെച്ചിരിക്കുന്നു
ചേച്ചിയുടെ സങ്കടം കണ്ട് സമ്മതിക്കേണ്ടി വരുന്ന അനിയത്തിയും ...പേരക്കുട്ടിയെ ഇങ്ങനെയൊന്നിനു വിട്ടുകൊടുക്കുക എന്നറിയുമ്പോൾ വേദനിക്കുന്ന ,പൊട്ടിതെറിക്കുന്ന മുത്തശ്ശിയും മുത്തശനും എല്ലാം അറിഞ്ഞിട്ടും കുഞ്ഞു എന്നുള്ള മോഹത്തിന് വേണ്ടി കുടുംബം നഷ്ട്ടമാവാതിരിക്കാൻ ഉള്ള നീലയുടെ ശ്രമവും ,,
,തന്റെ ഭർത്താവിനെ മറ്റൊരുത്തി നോക്കുന്നത് പോലും ഇഷ്ട്ടമാല്ലാത്ത പെണ്ണ് എല്ലാത്തിനും മുൻ കയ്യെടുക്കുന്ന രംഗങ്ങൾ ഏറെ ഹൃദയസ്പർശിയാണ് .ഒപ്പം ഓരോരുത്തരുടെ മനോവികാരങ്ങളും നമ്മെ ഏറെ വിഷമിപ്പിക്കും
ഭരതന്റെ മുറിയിലേക്ക് കലയെ ഉടുത്തു ഒരുക്കി വിടുന്നതും ....ഇടയ്ക്ക് കരഞ്ഞു കൊണ്ട് ഉലഞ്ഞ സാരിയും മുടിയുമായി അവൾ പേടിച്ചു തിരിച്ചെത്തുമ്പോഴും പിന്നെയും കരയാതെ ശത്രുവിനെ പോലെ അവളെ വീടും മുറിയിൽ ചെന്നാക്കി വാതിലടയ്ക്കുന്ന നീല ...
പിറ്റേന്ന് എല്ലാം നശിച്ചവളെ പോലെ ഇറങ്ങി വരുന്ന കലയെ നോക്കി എല്ലാം മനസ്സിൽ അടക്കിപ്പിടിച്ച് കട്ടിലിലേക്ക് ഭർത്താവിനുള്ള ചായയുമായി പോവുന്ന നീല തലേ ദിവസം രാത്രിയിൽ കലയുടെ കന്യകാത്വം നഷ്ട്ടപ്പെട്ടതായി മനസ്സിലാക്കുന്നു ...
പ്രായമാവാത്ത പെൺകുട്ടിയുടെ ഗർഭധാരണത്തെ കുറിച്ച് ഡോക്ടർ ആശങ്കപ്പെടുമ്പോൾ സന്തോഷിക്കുന്ന കുടുംബവും ...ഇനി സ്കൂളിലേക്ക് വരുന്നില്ലെന്ന് പറയുന്ന കലയും ..... അതിനു ശേഷമുള്ള ഭരതന്റെ ആകസ്മികമായ മരണവും ആ കുടുംബത്തെ തകർത്തുന്നു
ഇടയ്ക്കുവെച്ചു ഭരതനോട് ചെറിയ വെറുപ്പ്‌ തോന്നുന്ന കല അയാളെ പഴയ പോലെ ചേട്ടന്റെ സ്ഥാനത്ത് തന്നെ കണ്ട് നോക്കുകയാണ് ...
ഒരുവർഷത്തിന് ശേഷം പഴയതുപോലെ അവളെ സ്കൂളിലേക്ക് അയക്കാൻ ശ്രമിക്കുന്ന നീലയും ...ചേച്ചിയുടെ തീരുമാനത്തെയും നന്നായി പഠിക്കുമായിരുന്ന ആ പഴയ കാലവും മാനിച്ച് പഠിക്കാൻ തീരുമാനിക്കുന്നു
ഭരതൻ മരിച്ചുകിടക്കുമ്പോൾ രണ്ടു ഭാര്യമാരുടെയും പൊട്ടും വളയും അഴിക്കുക എന്ന ചടങ്ങ് നിർവഹിക്കുന്ന സ്വതവേ ദേഷ്യക്കാരിയും കലഹിയുമായ വേഷം അഭിനയ മികവുകൊണ്ട് കുളപ്പുള്ളി ലീല അനശ്വരമാക്കി .ഒപ്പം തന്നെ എടുത്തു പറയേണ്ട അഭിനയം കൊച്ചു പ്രേമന്റെയാണ് ഭരതന്റെ സുഹൃത്തായി
കൊച്ചു പെൺകുട്ടി കളിക്കുന്നത് നോക്കി നിൽക്കുന്ന കലയും , പഠിക്കുമ്പോൾ അകത്തു നിന്നുള്ള കുഞ്ഞിന്റെ കരച്ചിൽ ശ്രദ്ധ തിരിക്കുന്ന മാതാവിന്റെ അവസ്ഥയും ...ഒപ്പം മുലപ്പാൽ നനഞ്ഞ വസ്ത്രവും ....കൊച്ചു പെൺകുട്ടിയും അവൾ അമ്മയാവുന്ന തിരിച്ചറിവും നമ്മളെ വേദനിപ്പിക്കുന്നു ...
കുഞ്ഞിനെ കയ്യിൽ വച്ച് പഠിക്കുന്ന പെൺകുട്ടി നമ്മുടെ മുന്നിൽ ചോധ്യചിഹനമാക്കി കഥ അവസാനിക്കുന്നു ....!
അമ്മയാവാനുള്ള പെണ്ണിന്റെയും അച്ഛനാവാനുള്ള ആണിന്റെയും മോഹത്തെ സാധാരണക്കാരുടെ ജീവിതത്തിലൂടെ കാണിച്ചു തരുന്നു ഒപ്പം രമേശ്‌ നാരായണന്റെ വരികൾ അവരുടെ സങ്കടവും സന്തോഷവും ഗാനത്തിലാക്കിയപ്പോൾ ആ ചിത്രങ്ങൾക്കും അവർ കണ്ടതും പരിചയിചതുമായ സ്ഥലങ്ങൾ മാത്രം . അതി ഭവുകത്വമില്ലാത്താ തിരക്കഥയും മികച്ച അഭിനേതാക്കാളും...അഭിനയ സാധ്യതയുള്ള കഥയും
ഇത് നടന്ന കഥയാണ് ..നടക്കപ്പെട്ടുകൊണ്ടിരിക്കുന്നത് .... ഇതിൽ പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ നശിപ്പിക്കുന്നത് തെറ്റാണ് എന്നിരിക്കെ തന്നെ സിനിമയ്ക്ക് ശേഷം "ദുരന്തചിത്രം " എന്നല്ലാതെ ഏതു കഥാപാത്രത്തെയും വിമർശിക്കാൻ സാധിക്കാതെ വരുന്നു .
ഇവിടെ മനുഷ്യത്വവും മാനുഷിക വികാരങ്ങളും തമ്മിലുള്ള സംഘർഷമാണ് സംവിധായകൻ തന്മയത്തത്തോടെ അവതരിപ്പിക്കുന്നത്‌, ഒപ്പം ചുറ്റുപാടുകളും സാഹചര്യങ്ങളും കൊണ്ട് തെറ്റിനെ തെറ്റാല്ലാതെയാക്കുന്ന കഥ .
ചിത്രം : ഒറ്റ മന്ദാരം
കഥ :തിരക്കഥ : സംഭാഷണം : അജയ് മുത്താന
സംവിധാനം : വിനോദ് മങ്കര

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...