Wednesday 1 June 2016

ഭാഗം 20 - & 21


 നിളയൊഴുകും വഴി

***********


ആനമല മുതൽ അറബിക്കടൽ വരെ ഇരുനൂറ്റി ഒൻപത് കിലോമീറ്റർ സഞ്ചരിക്കുന്ന പുഴ ചിലപ്പോൾ പേടിപ്പിക്കുന്നതായും മറ്റു ചിലപ്പോൾ ദയനീയമായും ചിലയിടത്ത് ഏറെ മനോഹരമായും കണ്ടു വരുന്നു


"പെട്ടെന്ന് നിറയുകയും പെട്ടെന്ന് കുറയുകയും " എന്ന പാലക്കാടൻ പ്രയോഗം നിളയെ ഉദ്ദേശിച്ച് ഉണ്ടായതാണോ എന്ന് തോന്നിപ്പോകും .


 "കണ്ണാടിപ്പുഴ - ചിറ്റൂർപ്പുഴ-ശോകനാശിനി -ഉപ്പാർ " എന്ന പേരിൽ അറിയപ്പെടുന്ന പുഴയുടെ വലിയൊരു ഭാഗമാണ് ശരിക്കും  ആനമലയിൽ നിന്നും ഉത്ഭവിക്കുന്നത് മറ്റുള്ളവയൊക്കെ പാതിവഴിയിൽ പലയിടങ്ങളിൽ നിന്നുമായി വന്നു ഇവയോടോത്ത്  ചേർന്നവയാണ്‌.


ഭാരതപ്പുഴ ചിറ്റൂരിൽ എത്തുമ്പോൾ "ശോകനാശിനി " ആയതിനു പിന്നിൽ വലിയൊരു കഥയുണ്ട് . നമ്മുടെ ഭാഷാ പിതാമഹനായ " എഴുത്തച്ഛൻ " തന്റെ ജീവിതത്തിലെ പ്രധാന ഭാഗം ചിലവിട്ടത് ഈ പുഴയുടെ തീരത്താണ് ,

പുഴയെ ആശ്രയിച്ചുള്ള "നെല്ലറയുടെ  നാടെന്ന  പാലക്കാടിന്റെ നെല്ലറയായ ചിറ്റൂരിലെ " സാധാരണക്കാരുടെ ജീവിതത്തിലും ഒപ്പം ആത്മീയ ആനന്ദം തേടിയ അദ്ദേഹത്തിന്റെ ശോകത്തെ ശമിപ്പിക്കാനും പുഴയുടെ സാന്നിധ്യത്തിന് കഴിഞ്ഞു എന്നതുകൊണ്ടാണ് . ചിറ്റൂർ തത്തമംഗലം കൊടുമ്പ്‌  ഭാഗങ്ങളിൽ "ശോകനാശിനി " ആയി മാറിയത് .

മലയാള സാഹിത്യത്തിലെ സുപ്രധാന കൃതി  എന്ന് വിശേഷിപ്പിക്കപ്പെടുന്ന "അദ്ധ്യാത്മരാമായണം കിളിപ്പാട്ട് " ഉൾപ്പെടെ ഉള്ളവ എഴുതപ്പെട്ടതും ഇവിടെ വെച്ചാണ് എന്ന് ഐതീഹ്യമുണ്ട് . മുപ്പതോളം അക്ഷരങ്ങൾ ഉള്ള "വട്ടെഴുത്തിൽ " നിന്നും മലയാളത്തിനായി ഇന്നത്തെ രീതിയിലുള്ള അൻപത്തിയൊന്നു അക്ഷരങ്ങൾ വെച്ചുള്ള ലിപി അദ്ദേഹത്തിന്റെ സംഭാവനയാണ് .

അദ്ദേഹത്തിനു മുൻപും മലയാള കവികൾ ഉണ്ടായിരുന്നു എങ്കിലും "ജനകീയനായ കവിയായി അറിയപ്പെട്ടത് അദ്ദേഹം മാത്രം . സാധാരണക്കാർക്കും പെട്ടെന്ന് ഗ്രഹിക്കുന്ന മലയാളത്തെ വേർതിരിച്ച് എടുത്തെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം കൂടുതലായി ആ കൃതികളിലും കാണപ്പെടുന്നുണ്ട് .

പറഞ്ഞാൽ തീരാത്ത വിശേഷങ്ങൾ എന്നെ വെച്ചും നന്നായി നിങ്ങൾക്ക് അറിയാമെന്നിരിക്കെ അതിലേക്കു കടക്കുന്നില്ല , ശോകനാശിനിയെ അറിഞ്ഞില്ലെങ്കിലും കാണണം എങ്കിൽ "ഔട്ട്‌ ഓഫ് സിലബസ് ,""നിന്റെ സ്വന്തം മൊയ്തീൻ " എന്ന സിനിമകൾ കണ്ടാലും മതി .


ഇനി , വാളയാർ തടാകത്തിൽ നിന്നും ഉത്ഭവിക്കുന്ന നദിയോട് ഒപ്പം കോയമ്പത്തൂരിൽ നിന്നും കൊഴിഞ്ഞാബാറ വഴി വരുന്ന ചെറിയ പുഴയും (കോരയാർ- വരട്ടാർ എന്നീ പേരുകളിൽ അറിയപ്പെടുന്നു  ) കൂടെ ചേർന്ന് പുതുശ്ശേരിയിൽ വച്ച് ഒന്നിച്ചു കൽപാത്തിപ്പുഴ എന്ന പേരിൽ ഒഴുകി തുടങ്ങുന്നു .


ചരിത്ര പ്രസിദ്ധമായ കൽപാത്തി ശിവക്ഷേത്രം ഈ പുഴയുടെ തീരത്താണ് ,ഏഴ്  നൂറ്റാണ്ടുകൾ പഴക്കമുള്ള കൽപാത്തി രഥോൽസവം കാലങ്ങൾക്ക് ശേഷവും അതിന്റെ പ്രൌഡിയൊട്ടും കുറയാതെ തുലാമാസത്തിലെ അവസാന പത്തു ദിവസങ്ങളിൽ ആഘോഷിച്ചു വരുന്നു .


മറ്റു ഇടങ്ങളിൽ നിന്നും വ്യത്യസ്തമായി വേദ - പാരായണവും ഒപ്പം അഗ്രഹാര പ്രദക്ഷിണവും, എ . ഡി ആയിരത്തി നാനൂറ്റി ഇരുപത്തി അഞ്ചിൽ (1425) നിർമിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന "ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രം വാരണാസിയിലെ "കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കൊണ്ടായിരക്കണം " കാശിയിൽ പകുതി കൽപാത്തി " എന്ന് അറിയപ്പെട്ടിരുന്നത് .


തമിഴ്നാടിൽ നിന്നും കുടിയേറി പാർത്ത തമിഴ് ബ്രാഹ്മണരുടെ ആദ്യ കേന്ദ്രം കൽപാത്തി ആണ് . അതുകൊണ്ട് തന്നെ ആവണം  പിന്നീട് ഇവിടുത്തെ സാധാരണക്കാരുടെ സംസാരത്തിൽ പോലും തമിഴ് ചുവ കലർന്ന് വന്നത് .


പാലക്കാട്‌ ടൌണിൽ നിന്നും ഏറെ അകലെയല്ലാത്ത ഈ അഗ്രഹാരം സംസ്കൃതസംഗീതത്തിലും , വാദ്യ കലകളിലും , വേദങ്ങളിലും , ഉപനിഷത്തുക്കളിലും ഏറെ അറിവ് സംബാധിച്ചവരുടെ ഇടമായും അതെ സമയം മറു വശത്ത്‌ മണ്ണും ചെളിയും മണക്കുന്ന സാധാരണക്കാരന്റെ സ്ഥലമായതും .


കൽപാത്തിയിലെ സംഗീത പാരമ്പര്യത്തിന്റെ തുടർച്ച ഇന്ന് "ചെമ്പൈ സംഗീത കോളേജിൽ " കൂടെ തുടരുന്നു . കേരളത്തിലെ അഗ്രഹാരങ്ങളിൽ വ്യത്യസ്തത കൊണ്ട് സമ്പന്നമായ വീട്ടു മുറ്റങ്ങളിൽ അരിമാവിലെഴുതിയ കോലങ്ങൾ വരവേൽക്കുന്ന ഇന്നും മുഴുവനായും കൈവിട്ടു പോകാത്ത പഴയകാല സംസ്കാരത്തിന്റെ പ്രതാപം കാണാം


പാലക്കാട്‌ നഗരത്തിന്റെ ദാഹം തീർക്കുന്നതിലും ഒപ്പം മലമ്പുഴയിലേക്കുള്ള പ്രധാന ജലവിതരണം നടക്കുന്നതും ഈ പുഴ പ്രധാന പങ്ക് വഹിക്കുന്നു .


പിന്നീട് ഈ രണ്ടു  പുഴകളും  പറളിയിൽ എത്തുമ്പോൾ ഒരുമിച്ചു ഒഴുകി തുടങ്ങുന്നു .

കൂടല്ലൂരിൽ വച്ച് ഒന്നാവുന്ന ചുള്ളിയാറിൽ നിന്നും കൊല്ലെങ്കോട് വഴി വരുന്ന പുഴകൾ  പഴമ്പാലക്കോട് വച്ച് മംഗലം പുഴയോട് ചേരുകയും ഗായത്രിപുഴയായി ഒഴുകുകയും മായന്നൂരിൽ വച്ച് ഭാരതപ്പുഴയോട് ചേരുകയും പിന്നീട് അവ ഒരുമിച്ച് ഒഴുകുകയും

കൂടല്ലൂർ(തൃത്താലയ്ക്ക് സമീപം  ) വച്ച് കുന്തിപ്പുഴയുമായി ചേർന്ന് "ഇമ്മിണി വല്യൊരു പുഴയായി ഒഴുകുകയും ചെയ്യുന്നു . പിന്നെയത് അറബിക്കടലിന്റെ സമീപത്തു ചമ്രവട്ടത്ത് വച്ച് പൊന്നാനി പുഴയുമായി ചേരുന്നു ...ശേഷം ഈ സംസ്കാരവും പുണ്യവും അറബി കടലിലേക്ക്‌ ......

പറയാൻ മറന്നൊരു കാര്യം നിള കോട്ടായിക്ക്  സമീപം എത്തുമ്പോൾ കർണ്ണാടക സംഗീതത്തിലെ കുലപതി "ചെമ്പൈ വൈദ്യ നാഥ ഭാഗവതരുടെ " പേരുകൂടെ ചേർക്കണം എന്നതാണ് ....

കുന്തിപ്പുഴ എന്ന് പറയുമ്പോൾ പശ്ചിമഘട്ട മലനിരകളിൽ "അട്ടപ്പാടിയിൽ നിന്നും ഉത്ഭവിക്കുന്ന പുഴയുടെ കൂടെ കല്ലടിക്കോടൻ മലനിരകളിലൂടെ ഒഴുകി വരുന്ന പുഴയും കൂടെ കരിമ്പുഴ വച്ച് ഒന്നാവുകയും പിന്നീടത്‌

ആദിമനിവാസികളുടെ അഥവാ അട്ടപ്പാടിയിലെ പാവപ്പെട്ട ജനങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞ് സൈലന്റ് വാലി (നിശബ്ദ താഴ്വരയിലൂടെ ) യിലൂടെ ഒഴുകിയെത്തുമ്പോൾ ഏറെ ശുദ്ധമായ ജലവും   , പിന്നീട്  കല്ലടിക്കോടിന്റെ ചരിത്രവും പേറി നാടകത്തിനും ,കഥകളിക്കും പേര് കേട്ട ചെർപ്പുളശ്ശേരി വഴി വെള്ളിനെഴിയിലൂടെ (ഇപ്പോൾ കലാഗ്രാമം ആയി അംഗീകരിച്ചു ) ആട്ടവിളക്കിന്റെ   കഥ പറഞ്ഞ് ശ്രീകൃഷ്ണപുരം - തൂത - ഏലംകുളം - പുലാമന്തോൾ - തിരുവേഗപ്പുറ ക്ഷേത്രത്തിനു സമീപത്തു കൂടെയും ഒഴുകിയാണ് കൂടല്ലൂരിൽ എത്തുന്നത്

ഭാരതപ്പുഴ പട്ടാമ്പിയിൽ എത്തുമ്പോൾ ഓർക്കേണ്ട മറ്റൊന്ന് കൂടെയുണ്ട് ഇവിടെ പെരിങ്ങോടിന് അടുത്തു ആമാക്കാവിനു സമീപത്തായി എഴുത്തച്ഛന്റെ പരമ്പര താമസിച്ചു പോരുന്നു എന്നുള്ള സത്യവും ....

ഒപ്പം തന്നെ എടുത്തു പറയേണ്ട ഒന്നാണ് പാലക്കാട്‌ ജില്ലയിൽ  തൃശ്ശൂർനോട് ചേർന്ന്   പിന്നെ  ഏറെ അകലെ അല്ലാതെ മലപ്പുറം ജില്ലയ്ക്കും സമീപമുള്ള  തൃത്താല , പടിഞ്ഞാറ് വശത്തുകൂടെ ആറ് കിലോമീറ്ററിൽ അധികം നിളാനദി ഒഴുകുന്നുണ്ട് , നദിയുടെ ഏറ്റവും കൂടുതൽ മനോഹരവും ഏറെ സംസ്കാര സമ്പന്നവും ആയ സ്ഥലമാണ് ഇതെന്നും പറയാം

"പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്ന പന്ത്രണ്ടു മക്കളും ഉണ്ടായത് ഈ പുഴയോരത്തു തന്നെയാണ് ,,ഇപ്പോഴും ഇവിടെ അതിനെ ഓർമപ്പെടുത്തി ക്ഷേത്രങ്ങളും കാണാം ... ഈ ചരിത്രം പരിശോധിക്കുമ്പോൾ അടുത്തു തന്നെ "രായിനെല്ലൂർ " മലയും ..പിന്നെ ദൂരവും സമയവും കണക്കാക്കുമ്പോൾ മറ്റുള്ള ഓരോരുത്തരും ഇവിടെ തന്നെയാണ് ... ആ ഒരു ചരിത്രവും  പുഴയ്ക്കു സ്വന്തം

കുറ്റിപ്പുറം റെയിൽവേ സ്റെഷനിൽ നിന്നും ഒരുപാട് ദൂരമില്ല "നിരുന്നാവായ നാവാ മുകുന്ദ ക്ഷേത്രത്തിലേക്ക് ..ഇത് പാലക്കാട് അല്ലെങ്കിലും കേരള ചരിത്രത്തിലെ സുപ്രധാന ഭാഗമാണ് . കാലങ്ങൾക്ക് മുൻപ് മുതൽ കേരളത്തിൽ നടന്നു പോന്നിരുന്ന ഒരുമാസത്തോളം നീണ്ടു നില്ക്കുന്ന പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ അരങ്ങേറിയിരുന്ന ഉത്സവമാണ് മാമാങ്കം .

ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം നാന്നൂറ് വർഷക്കാലം  വള്ളുവനാടിന്റെയും (പാലക്കാട്‌ ലെ ഒരു ഭാഗം ) കോഴിക്കോടിന്റെയും അധിപന്മാർക്ക് വേണ്ടി ഈ മണപ്പുറത്ത് അങ്കം വെട്ടി മരിച്ചു വീണ യോദ്ധാക്കൾ ..പുഴയെ ചുവപ്പിച്ചവർ ...

ഭാഗ്യമോ നിർഭാഗ്യമോ ഇന്നത്‌ ചടങ്ങ് മാത്രമായി ഒതുങ്ങിയത് ....

തുടരും ......

 പുഴയൊഴുകും വഴി ...
******************************


പുഴയിലേക്ക് നോക്കി നിൽക്കുമ്പോൾ എന്തെന്നില്ലാത്ത കൌതുകം തോന്നി .. കണ്ണെടുക്കാനാവാതെ ശാന്തമായി പുഴയോടൊപ്പം ഒഴുകാൻ ഞാനും ഇടയ്ക്കെപ്പോഴോ കൊതിച്ചു പോയി ....


അല്ലെങ്കിലും  പ്രകൃതിയ്ക്ക് മാത്രമുള്ള വശ്യസൌന്ദര്യം എപ്പോഴും നമ്മളെ അതിന്റെ അടിമയാക്കിക്കൊണ്ടിരിക്കും എത്ര കണ്ടാലും മതിവരാതെ നദിയിലെ കുഞ്ഞോളമായി മാറിയെങ്കിലൊ എന്ന് തോന്നിപ്പോകും


ഈ ധനുമാസത്തിലെ തണുപ്പും... പൊതുവെ മഴക്കുറവു കാരണം അടിയൊഴുക്കും, വെള്ളത്തിന്റെ അളവും കുറഞ്ഞ പുഴയും....ഇനിയെന്നാണ് പഴം പാട്ടിൽ പാടിക്കേട്ടു പതിഞ്ഞു പോയതുപോലെ "കല്ലടിക്കോടൻ മല കറുക്കുന്നതും കുറ്റിപ്പുറം നിറയുന്നതും ..."അതൊരു കാഴ്ച തന്നെയാണ് നിളയ്ക്ക് മാത്രം സ്വന്തമായ കാഴ്ച



അങ്ങിങ്ങായി തെളിഞ്ഞു കാണാവുന്ന  മണൽപരപ്പുകളും കാട് കയറിത്തുടങ്ങിയ പുഴയരികും ...അതിനിടയിലും വെട്ടി വൃത്തിയാക്കി വാഴ നാട്ടു പിടിപ്പിച്ചിരിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി . കാട് വെട്ടി തെളിച്ച് കൃഷി ചെയ്ത കാർഷിക സംസ്കാരമല്ലേ നമ്മുടേത്‌ ഇപ്പോൾപുഴയിറങ്ങിയത്തിൽ എന്ത് അത്ഭുതം


ഏറെ അല്ലാതെ ഒരു വശത്ത്‌ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങളും ...കുറച്ചുകൂടെ അപ്പുറത്ത് നദിയിലേക്ക് തള്ളി നിൽക്കുന്ന ഫ്ലാറ്റ് സമുച്ചയവും ...അകലെ അകലെ ആയി പിന്നെയും ഉണ്ടായിരുന്നു അതുപോലെ കുറച്ച് നദിയിലേക്ക് ഇറങ്ങിയ കെട്ടിടങ്ങൾ


മറുവശത്ത്‌ പാലത്തിന്റെ അടുത്തായി മണൽ ലോറികൾ ...കുറെ ആളുകൾ...ചാക്കിൽ നിറച്ചതും കുന്നു കൂട്ടിയതുമായ പുഴമണൽ ....മണ്ണിന്റെ മാറ് പിളർന്ന് ആഴങ്ങളിലേക്ക് ഇറങ്ങുന്ന ജെ സി ബി കൈകൾ..


മോട്ടർ കൊണ്ട് മണലും മണ്ണും കല്ലും പുഴയിലെ തന്നെ വെള്ളമടിച്ച് വേർതിരിക്കുന്നു... നിമിഷങ്ങളുടെ ദൂരത്തിൽ പുഴകയറി പോകുന്ന ടിപ്പറുകളും ടോറസ്സുകളും .... പിന്നെ എല്ലാവർക്കും അറിയതും സർക്കാർ ഇനിയും കണ്ണടയ്ക്കുന്നതുമായ ഒരു വിഷയമുണ്ട്‌ . ഈ ടോറസ് ന് എല്ലാം ടിപ്പർ ന്റെ പാസ്‌ തന്നെയാണ് നല്കേണ്ടത് , പക്ഷെ ടിപ്പെറിന്റെ ഇരട്ടി ലോഡ് കയറ്റാനും കഴിയും ...


എന്നിട്ടും എന്തുകൊണ്ടാണ് എന്നറിയില്ല നടപടികൾ ഉണ്ടാവുന്നില്ല , എത്ര ഇടത്ത് മണൽ വാരൽ തടഞ്ഞതാണ് എങ്കിലും പിന്നെയും ആവർത്തിക്കപ്പെടുന്നു അധികൃതരിൽ ചിലരും മൌനമായി ഇതിനു കൂട്ട് നിൽക്കുന്നു ,കൈമടക്കിനോ, കൈബലത്തിനോ പേടിക്കുന്നത്  എന്നെ അറിയേണ്ടതുള്ളൂ .


എന്നാലും ഒരു കാര്യം സത്യമാണ് ഈ വണ്ടി ഓടിക്കുന്നവരുടെയോ മണൽ വാരുന്നവരുടെയോ കുടുംബം ഒരു ദിവസം അവർ പണിക്ക് പോകാതിരുന്നാൽ പട്ടിണിയാവുന്നു... ഇത്ര മണൽ കൊള്ള നടന്നിട്ടും രക്ഷപ്പെടുന്നില്ല .


പക്ഷെ റോഡിൽ മരണവേഗത്തിൽ വണ്ടിയോടിച്ചു ജീവൻ പോയവർ ഒരുപാടാണ്‌ ....ആ വണ്ടികൾ ഇടിച്ചു ജീവൻ പോയവരും ... മണൽ വാരിയ കുഴികളിൽ വീണു ജീവൻ നഷ്ട്ടപ്പെട്ടവരും മഴക്കാലത്തെ സ്ഥിരം കാഴ്ചയാണ് എത്ര നീന്തൽ അറിഞ്ഞാലും ഒഴുക്കിനൊപ്പം നീന്താൻ ആവാതെ കുഴികളിൽ വീണുപോകും  ....


പുഴയിൽ വെള്ളം കയറുമ്പോൾ ഈ കുഴികളിലേക്ക് മണ്ണിടിഞ്ഞു വീണ് പുഴയുടെ സ്വാഭാവിക ഒഴുക്കിനെയും - വീതിയും - പരപ്പിനെയും ബാധിക്കുന്നതും ശരിയാണ് ...നീരുറവകൾ പെട്ടെന്ന് വറ്റി പോകുന്നതും ശരിയാണ് ....

ഇക്കഴിഞ്ഞ മഴയിലും ഭാരതപ്പുഴയിൽ കുരുതി കൊടുക്കപ്പെട്ട ജീവന്റെ എണ്ണം പതിമൂന്നോ പതിനാലോ ആണ് ... ഇത് ഓരോ വർഷം ആവർത്തിക്കപ്പെടുമ്പോൾ ചെറിയൊരു പേടിയുമുണ്ട് പുഴയെ ....


മനുഷ്യന്റെ ജീവന്  മാത്രമല്ല ഭീഷണി  പുഴയിലെ വെള്ളം തിരിച്ചു വിടുന്നതും മണലെടുക്കുന്നതും കൊണ്ട് സമീപത്തുള്ള കിണറുകളിലെയും,കുളങ്ങളിലേയും ,പാടങ്ങളിലെയും ജലാംശത്തിന്റെ അളവ് ക്രമാധീതമായി കുറയുന്നു .

(കെട്ടിടം പണിക്ക് ഒഴിച്ച് കൂട്ടാനാവാത്ത ഒന്നാണ് മണൽ , അത് പുഴയിലേത് ആവുമ്പോൾ ഇഷ്ട്ടക്കാര് കൂടും ...പണം എത്ര ചെലവായാലും കാര്യമില്ല നല്ല സാധനം വേണമെന്ന് വാശി പിടിക്കുന്നവർക്ക് ഇത്തരം  അനധികൃത മണലെടുപ്പ് ഒരു പരിധിവരെ അനുഗ്രഹമാണ് .)



ഇന്ന് നഗര - ഗ്രാമ വ്യത്യാസമില്ലാതെ ഉള്ള ശുദ്ധജല വിതരണത്തെ വലിയൊരളവിൽ ബാധിക്കുന്നു .ഇത്ര വലിയ പുഴയുണ്ടായിട്ടു കൂടി ഒറ്റപ്പാലം ഭാഗത്ത് വേനലിന് ഒപ്പം വെള്ളം കിട്ടാതെ വലഞ്ഞതും വലിയൊരു ഉദാഹരണമാണ് . ഇതുമാത്രമല്ല ഭാരതപ്പുഴയെ ആശ്രയിച്ച്   പലയിടത്തുമുള്ള കൃഷി ഒന്നടങ്കം നശിച്ചു പോയതും ...


വിളകൾ കരിഞ്ഞു ഉണങ്ങിയതും എന്തിനേറെ പറയുന്നു കാർഷിക കേരളത്തിൽ കര്ഷക ആത്മഹത്യകളുടെ എണ്ണം കൂടുതൽ ഉണ്ടായിരുന്നതും പാലക്കാടു തന്നെയെന്നത് നിഷേധിക്കാൻ ആവാത്ത സത്യമാണ് ....


പത്രങ്ങളിൽ എത്രമാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു എന്നറിയില്ല പക്ഷെ അടുത്ത  വീട്ടിലെ ആള് പെട്ടെന്ന് മരിക്കുമ്പോൾ കാരണം സ്വാഭാവികമായും അറിയാതിരിക്കില്ലാലോ ....

ഇതിനൊന്നും പ്രാധാന്യം ഇല്ലാത്തത് കൊണ്ട് ചരമക്കോളത്തിൽ പോലും സ്ഥാനം കിട്ടാതെ പോകുന്നു ഒപ്പം ആ ബാധ്യത ഏറ്റെടുക്കേണ്ടി വരുന്ന നിസ്സഹാരായ മറ്റു കുടുംബാംഗങ്ങൾ ...ചിലയിടത്ത് പിഞ്ചു കുഞ്ഞുങ്ങൾ അടക്കം ആത്മഹത്യ ചെയ്യുന്നതിനും ചുറ്റിത്തിരിഞ്ഞു നോക്കിയാൽ ഇങ്ങനെ ചിലത് കാണാം ...കടബാധ്യതയും ,ബ്ലേഡ് പലിശയും തുടങ്ങിയവ


കടം കയറി നാടും വീടും വിടേണ്ടി വന്നവർ.... എത്ര ആധാരങ്ങൾ തിരിച്ചെടുക്കാൻ ആളില്ലാതെ ലേലം ചെയ്യുന്ന വാർത്തയുമായി പത്രത്തിൽ ഉണ്ടായിരുന്നു ? അതിൽ ഏതെല്ലാം കാർഷിക വായ്പ ആണെന്ന് ചിന്തിച്ചാൽ തന്നെ മതിയാകും ....

പക്ഷെ ഓരോ വേനലിനും പുഴയെ ഓർക്കാറുണ്ട് എല്ലാവരും ...മഴയിൽ നിറയുമ്പോൾ ആ സൌന്ദര്യം  കാണാനായി വരുന്നവരുമേറെ... വറ്റി വരണ്ട് നീർച്ചാൽ എന്ന് പോലും പറയാൻ കഴിയാത്ത വിധം ഓരോ വർഷവും ചെരുതാാവുന്ന പുഴ ...അല്ലെങ്കിൽ നമ്മുടെ കർമഫലമായി മെലിഞ്ഞു ഉണങ്ങിയ പുഴ

എത്രത്തോളം നമ്മളിതിന് പ്രാധാന്യം കൊടുക്കാൻ മടിക്കുന്നുവോ അത്രത്തോളം നിള നമുക്കന്യമാവുകയാണ് ,,,പുഴയുടെ അരികിൽ വളർന്ന് വന്ന സംസ്കാരം മാത്രമല്ല പുഴയെ ആശ്രയിച്ചുള്ള എല്ലാം .....


എങ്കിലും പുഴ വറ്റിപ്പോവാൻ ഉള്ള കാരണങ്ങളിൽ ഒരു ഭാഗം ഇവിടുത്തെ പ്രകൃതി തന്നെയാണ് , മഴ പെയ്യുമ്പോൾ പെട്ടെന്ന് പുഴ നിറയുന്നു , മഴ പോകുമ്പോൾ ഈ  വെള്ളം ഇവിടുത്തെ ചൂടും ജലദൌർലഭ്യവും കാരണം പെട്ടെന്ന് കുറയുന്നു , കടൽ വരെയൊഴുകാൻ വിടാതെ പാതിയിലെ ഒഴുക്ക് നിൽക്കുന്നു,ഒപ്പം വേനലിൽ വറ്റി പോകുന്ന അരുവികളും കാരണം തന്നെ .


പക്ഷെ  കുറച്ചു മഴ കൂടുതൽ വന്നാൽ നാശനഷ്ടങ്ങളും കൂടും വെള്ളം ഒഴുകി പോകാനുള്ള കാരണങ്ങള കുറവുള്ളത് കൊണ്ട് മണ്ണിലേക്ക് ഇറങ്ങി പോകേണ്ട സാവകാശം വേണമല്ലോ ....ഇതിനു കഴിയാതെ വരുമ്പോൾ വർഷംതോറും കൃഷിനാശം ഉണ്ടാവുന്നു


മേൽ മണ്ണിൽ ജലാംശം കുറവാണ് എങ്കിലും ഭൂഗർഭജലനിരപ്പ്‌ കൂടുതലുള്ളത് പാലക്കാട്‌ തന്നെ . അതുകൊണ്ടല്ലേ ജലലഭ്യതയുള്ള ഇത്ര ജില്ലകൾ ഉണ്ടായിട്ടും കൊക്കക്കോളയും ,പെപ്സിയും വന്ന് ഇവിടെത്തന്നെ പ്ലാന്റ് സ്ഥാപിച്ചത് ...അതുകൊണ്ടല്ലേ കേരളത്തിലെ ആദ്യ ബോർവെൽ നെന്മാറയിൽ ഉണ്ടായത് ...അതുകൊണ്ടല്ലേ പതിനാലു അണക്കെട്ടുകൾ പാലക്കാട്‌ ഉണ്ടായത് ..അതുകൊണ്ടല്ലേ കൂടുതൽ കൃഷി ചെയ്യാൻ സാധിച്ചത് ...

ഈ പ്രകൃതി എന്ന് വെച്ചാൽ വല്യ സംഭവമാണ് .... നമുക്ക് വേണ്ടതെല്ലാം അത് നല്കിയിട്ടുണ്ട് ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നതേയുള്ളൂ .... ഈ പുഴയെ ഓർക്കുമ്പോൾ പേടി തോന്നാനുള്ള കാരണം


 കുറച്ചു കാലം കഴിയുമ്പോൾ പുഴ തന്റെ സ്ഥലം മുഴുവൻ തിരിച്ചെടുക്കുമെന്നും അത് പുഴയോരത്തുള്ള ,കയ്യേറ്റപ്പെട്ട എല്ലാത്തിനെയും നശിപ്പിച്ചു കൊണ്ടാവും എന്നും നാം തിരിച്ചറിയാനും വൈകുന്നു ...ചെറുതാവുമ്പോൾ അനാവശ്യ സ്ഥലമെന്നു കരുതി നമ്മൾ അധീനപ്പെടുത്തുന്നത് എല്ലാം കൊണ്ട് പോകും ജലപ്രവാഹം ഒരിക്കൽ


ഒന്നുമില്ലെങ്കിലും രണ്ടായിരത്തിപതിമൂന്ന് ജൂൺ പതിനാറിന്(15/6/2013 രാത്രി ) ഉത്തരാഗണ്ടിൽ കണ്ടത് നമ്മൾ മറന്നിട്ടില്ല എന്ന് വിശ്വസിക്കാം . നദിയുടെ മാത്രമല്ല എല്ലാ കാര്യത്തിലും അങ്ങനെയാണ് ... അതുപോലൊരു ആഘാതം താങ്ങാൻ കൂടെ തയ്യാറായെങ്കിൽ മാത്രമേ ഇതിനെല്ലാം കൂട്ട് നിൽക്കാവൂ


പ്രകൃതി എല്ലാത്തിനോടും പ്രതികരിക്കും അത് നമുക്ക് പ്രശ്നമായി ഭവിക്കുന്നത് നാം അതിന്റെ അത്രമാത്രം ആശ്രയിക്കുംബോഴാണ്... ഇതുപോലൊരു വെള്ളപ്പൊക്കത്തിനു ഒരുപാട് കാലമൊന്നും കാത്തിരിക്കേണ്ടതില്ല കാരണം പ്രകൃതി നിയമം അത് ചാക്രികമായി തുടർന്ന് കൊണ്ടിരിക്കും അതിനെ തോല്പ്പിക്കാനുള്ള നമ്മുടെ ശ്രമമെല്ലാം വിഫലമാക്കി ....അന്ന് നാം നേടിയതൊന്നും കൂടെ ഉണ്ടാവില്ല


"ഹലോ ....." പുഴയുടെ ഭംഗിയെ ആസ്വദിക്കാൻ സമ്മതിക്കാതെ പിന്നെയും വിളി , ഞാൻ തിരിഞ്ഞു നോക്കിയില്ല . പിന്നെയും വിളി കേട്ടു

"ഹലോ ...എന്താ നോക്കുന്നത് ....?" തിരിഞ്ഞു നോക്കുമ്പോൾ മുൻപ് ബർത്തിൽ കിടന്നിരുന്നു എന്നോട് ബാഗ് എടുപ്പിച്ചവൻ . വെറുതെ മുഖത്തേക്ക് ഒന്ന് നോക്കി എന്റെ ജോലി തുടർന്നു ...

എന്തെന്നറിയില്ല പുഴയിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല ... തണുപ്പത്ത് ഷാൾ കുറച്ചുകൂടെ പുതച്ചുനിന്നു , അകലെ എങ്ങുനിന്നോ ചെറിയ വെളിച്ചം വന്നു തുടങ്ങിയിരുന്നു ..


ഈ കാലത്ത് പൊതുവെ പകൽ കുറവായതുകൊണ്ട് അത്രനേരം കിടന്നുറങ്ങിക്കോട്ടേ എന്ന് പ്രകൃതി നിശ്ചയിച്ചപ്പോൾ ഇരുപത്തിനാല് മണിക്കൂറായി തിരിച്ചു ഓരോ ദിവസം തിട്ടപ്പെടുത്തിയവരോട് ദേഷ്യം തോന്നി


ഇടയ്ക്ക് വച്ച് തിരിഞ്ഞു നോക്കുമ്പോൾ അവൻ തിരക്കിട്ട് പുഴയ്ക്കരുകിൽ സെൽഫി എടുക്കുന്ന തിരക്കാണ് , ഞാൻ നോക്കിയത് കണ്ടപ്പോൾ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു


"ഒരു ഫോട്ടോ എടുത്തു തരുമോ ..?"


തുടരും

 ഭാഗം 21

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...