Friday 10 June 2016


 - ഭാഗം 23- 24

സഹയാത്രികൻ
--------------------------

അവളുടെ മുഖം കാണുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത കൌതുകം തോന്നിത്തുടങ്ങി , ട്രെയിന അതിന്റെ വേഗത കൂട്ടുന്ന നേരമെല്ലാം അവളുടെ മനസ്സ് ശക്തമായി അവന്റെ സാന്നിധ്യത്തിനായി ആഗ്രഹിക്കുന്നുണ്ടാവും എന്നെനിക്കു തോന്നിത്തുടങ്ങി .

ഇനിചിലപ്പോൾ അവൾ അവന്റെ ആരെങ്കിലും ആയിരിക്കുമോ അല്ലെങ്കിൽ അങ്ങുധൂരെ ഈ ട്രെയിൻ യാത്ര തുടങ്ങിയത് മുതൽ രണ്ടു മൂന്നു ദിവസവും അവനെ മാത്രം കണ്ടുകൊണ്ടിരുന്നതാണോ അവൾ

അതുമല്ലെങ്കിൽ വരുംവഴിയിലെവിടെയോ ഹൃദയം കൈമാറിയിരുന്നോ... ഇല്ല അതിനു ചാൻസ് ഒട്ടുമില്ല അവന്റെ മുന്പത്തെ ഇരുത്തം ഞാൻ കണ്ടതാണ് ആാ കാര്യത്തിൽ ഒന്നും പറയാൻ കഴിയില്ല ,എന്തോ ആവട്ടെ

ഒറ്റപ്പാലത്ത് നിന്നും ട്രെയിൻ പുറപ്പെട്ട് തുടങ്ങിയിട്ട് നിമിഷങ്ങൾക്ക് അകം മറ്റൊരു ട്രെയിൻ ഞങ്ങളെ പാസ്‌ ചെയ്തു പോയി . ഒരു ട്രെയിനിൽ എത്ര മനുഷ്യരാണ് ...എപ്പോൾ വരുമ്പോഴും ആളുകളുണ്ടാകും ...

എല്ലാവരും തിരക്കിലാണ് ,,,എങ്ങൊട്ടെയ്ക്കൊയൊ പോകുന്നവർ..വരുന്നവർ..അവർക്ക് മറ്റുള്ളവരെ നോക്കാനോ അവരെ കുറിച്ച് ചിന്തിക്കാനോ നേരമില്ല ,അവർക്ക് തന്നെ ഏറെ വിഷമവും സങ്കടങ്ങളും ഉണ്ടായിരിക്കും

സീറ്റിലെ ഏറ്റവും അറ്റത്തായിരിക്കുന്ന രണ്ടു ചേച്ചിമാരും തമ്മിൽ കാര്യമായ എന്തോ ചർച്ചയിലാണ്... കൂടി വരുന്ന പച്ചക്കറി വില ...പാല് കിട്ടാത്ത അവസ്ഥ ... ഉച്ചയ്ക്ക് മുൻപേ രാവിലെ വെച്ച ചോറ് കേടാകുന്നത് ... അയലത്തെ പെണ്ണിന്റെ കല്യാണത്തിന് കൊടുത്ത സ്വർണ്ണം... ബന്ധുവിന്റെ സാരീ ... പിള്ളാരുടെ പഠിത്തം അങ്ങനെ നീണ്ടു പോയേക്കാം

ഇനി ചെറിയ പിള്ളാര് ആണെങ്കിൽ ക്രിസ്മസ് കഴിഞ്ഞു പോകുമ്പോൾ ചെയ്യേണ്ട ഹോം വർക്ക്, പുതിയ വീഡിയോ ഗെയിം , അല്ലെങ്കിൽ ഏതെങ്കിലും തല്ലിപ്പൊളി തമിഴ് സിനിമകൾ ... കഴിക്കാനുള്ള സങ്കടം തുടങ്ങിയവയാകം

മുതിർന്ന ആളുകളാണ് എങ്കിൽ പുതിയ ആളുകളുടെ "പഷ്കാരത്തെ" അല്പം കുറ്റപ്പെടുത്തി തങ്ങളുടെ കാലത്ത് ഇതൊന്നുമില്ലെ എന്ന തരത്തിൽ പഴയ ഓരോ കഥകൾ പറയുകയാവും ... ആദ്യമായി തിരൂരിൽ ട്രെയിൻ വന്നത് ... മിട്ടായി തെരുവിലെ തിരക്ക് കൂടിയത് അല്ലെങ്കിൽ മയ്യഴിയുടെ ഒഴുക്ക് കുറഞ്ഞത്‌ അതുമല്ലെങ്കിൽ കശുവണ്ടിക്ക് വിഷമരുന്നു അടിച്ചു തുടങ്ങിയത് മുതൽ

ചിലപ്പോൾ നിലമ്പൂർ തേക്കിന്റെയോ... കോഴിക്കോടൻ ഹൽവയുടെയോ...തലശ്ശേരി സർക്കസിന്റെയൊ ...ലിപിയില്ലാത്ത ഭാഷകൾ സംസാരിക്കുന്ന കാസർക്കോട് നമ്പൂതിരിമാരുടെയോ (തുളു ,കൊങ്കിണി ,സംസ്കൃതം ,ഹിന്ദുസ്ഥാനി ,മറാത്തി ,ഉറുദു,കന്നഡ തുടങ്ങിയ ഭാഷകൾ ) കഥകളാകും

ആ ചേട്ടന്മാരെ കാണുമ്പോൾ തന്നെ ഉത്തരവാദിത്തം തോന്നിക്കുന്നില്ലേ വിലയിടിയുന്ന നാണയ ഷെയർ മാർക്കറ്റും ...കുതിച്ചുയരുന്ന ഭൂമിയുടെ മൂല്യവും ... അവസാന കാലത്തേക്ക് ഏതു ഇൻവെസ്റ്റ്‌ മെന്റ് വേണമെന്നുള്ള ചിന്തയും ...ഹോം ലോൺ ന്റെ ഇ എം ഐ കുറവ് ഏതു ബാങ്കിലാണ് എന്നുമുള്ള ചർച്ചയാകും

മാറി നിന്ന് ഫോണിൽ തന്നെ കുത്തിക്കൊണ്ടിരുക്കുന്ന പിള്ളാരുടെ ഫോണിൽ കഥകളും ,കവിതകളും കൊണ്ട് നിറയുന്ന ഗ്രൂപ്പുകൾ ഉണ്ടാവും ...അനേകം സെല്ഫികൾ ഉണ്ടാകും ...മെയിൻ ബാലന്സ് ഇല്ലെങ്കിലും നെറ്റ് ഓഫർ ഉണ്ടാകും ..അകലത് ചാറ്റിൽ നാലഞ്ചു പെണ്പിള്ളാർ ഉണ്ടാകും ... പുതിയ ഫോണിനെ നോക്കി വാങ്ങാനുള്ള പദ്ധതി മനസ്സിലുണ്ടാകും ...

ദെ നമ്മടെ സുന്ദരി പെണ്ണിന്റെ മനസ്സിൽ പാതി വഴിക്ക് ഇറങ്ങിപ്പോയി പുഴയിൽ കാണാതായ ചെക്കനെ കുറിച്ചുള്ള വേവലാതിയാവാം....

ഞാൻ പിന്നെയും എന്റെ പരിപാടി ആരംഭിക്കാൻ തന്നെ തീരുമാനിച്ചു , സ്വപ്നയുടെ ഡയറി എടുത്ത് കയ്യിൽ വെച്ചപ്പോഴേക്കും മനസ്സ് പിന്നെയും കാണാ കാഴ്ചകളിൽ എത്തിയിരുന്നു എവിടെ നിന്നോ അവൻ പെട്ടെന്ന് കണ്മുന്നിൽ വന്നപ്പോൾ അറിയാതെ ഒന്ന് ഞെട്ടിപ്പോയി ..

ഒപ്പം വെറുതെയൊന്നു പുറത്തേക്ക് നോക്കി .........പുഴ കാഴ്ചയിൽ നിന്നും ഏറെ ദൂരെയായിരിക്കുന്നു... ഇവനിതെവിടെ നിന്നും പ്രത്യക്ഷപ്പെട്ടു എന്ന തിരിച്ചറിവ് ഉണ്ടാവാൻ അല്പം വൈകിയെനിക്ക് .. അവൻ തിരികെ വരില്ല എന്ന ഉറപ്പുണ്ടായിരുന്നു ഒപ്പം അവളുടെ മുഖം കാണുമ്പോൾ അല്ലാതെ അവനെ ഓർത്തിട്ടുമില്ല

ഞാൻ വെറുതെ അവളുടെ മുഖത്തേക്കൊന്നു നോക്കി ,,എങ്ങനെ ഞാനാ ഭാവത്തെ വിവരിക്കും പ്രണയം എത്രമേൽ മധുരമാണ് എന്ന് വിളിച്ചുപറയുന്ന ആ മിഴിയിലെ നനവ്‌ കാണുന്ന സുഖത്തെ ...

പക്ഷെ അവനതു കണ്ടോ നോക്കിയോ എന്നുപോലും ഞാൻ കണ്ടില്ല , ഇത്തവണയും മുകളിൽ പഴയതുപോലെ കയറിയിരിക്കും അന്ന് കരുതിയ എനിക്ക് തെറ്റി , എന്റെ മുന്നിലെ സീറ്റിൽ നിന്നും ബാഗെടുത്തു മടിയിൽ ചരിച്ചു വെച്ച് എനിക്കഭിമുഖമായി അവനിരുന്നു ,

അവളുടെ സ്ഥാനത്തിരുന്നു നോക്കിയാൽ വ്യക്തമായി അവനെയിപ്പോൾ കാണാം .... ചുവന്നു തുടുത്ത ആ മുഖം കണ്ടോണ്ടിരിക്കാൻ എനിക്കുമൊരു സുഖം തോന്നി തിരികെ പോയതെന്തോ തിരിച്ചു കിട്ടിയ സന്തൊഷമെന്തെ ഇവനറിയാതെ പോയത് ...., അവനപ്പോഴും ഫോണിൽ തിരക്ക് തന്നെയാണ് ....



സഹയാത്രികൻ -24
**********************

"എന്തെടാ ചെക്കാ നിനക്ക് കണ്ണില്ലേ ?" എന്ന് ചോദിക്കണമെന്ന്  തോന്നിയെങ്കിലും വേണ്ടെന്നു വച്ച് അവളെ ഒന്നുകൂടെ നോക്കി .... എനിക്ക് പുറത്തെ കാഴ്ചകൾ കാണണോ അകത്തെ മനുഷ്യരെ കാണണോ എന്നാ സംശയമായി .

ഇടയ്ക്കൊക്കെ പ്രൈവറ്റ് ബസ്സിൽ കയറുമ്പോൾ ഒറ്റ നോട്ടത്തിൽ നമുക്കിഷ്ട്ടപ്പെടുന്ന ചെല ചുന്ദരൻമാരുണ്ടാകും ,നമ്മൾ കയറുമ്പോൾ മുതൽ ഇറങ്ങുന്നത് വരെ ഒളിഞ്ഞും തെളിഞ്ഞും നോക്കിക്കൊണ്ടെയിരിക്കും ....ഇറങ്ങാൻ നേരം സ്റ്റെപ്പിന്റെ അടുത്ത് നിന്ന് അവസാനമായി നോക്കുമ്പോൾ ആ മുഖം കാണാൻ നല്ല രസമാണ് "പോവായോ " എന്നൊരു ഭാവം

അവിടെ മാത്രമല്ല കല്യാണവീടുകളിൽ സ്ഥിരം കാഴ്ചകളാണ് ഈ നിമിഷ പ്രണയങ്ങൾ ...സിനിമകളിലെ പോലെ രണ്ടും മൂന്നും ദിവസം ആഘോഷമില്ലാത്ത നമ്മടെ നാട്ടിൽ മിക്കപ്പോഴും ഉച്ചയോടെ പരിപാടി തീരും അതിനിടയ്ക്ക് എവിടെ നിന്നൊക്കെയോ പ്രത്യക്ഷപ്പെട്ട് കല്യാണം കഴിഞ്ഞു ,സദ്യയും കഴിച്ചു ,വെറ്റിലയും മുറുക്കി പിരിയുന്നതുവരെ കൂട്ടായുണ്ടാകും എന്നിട്ട് ഇനിയെന്ന് കാണും എന്നൊരു ചോദ്യം അവശേഷിപ്പിച്ച്പിരിയും ...



അവളെ കാണുമ്പോൾ എനിക്കെന്താണ് അതോർമ വന്നത് എന്നറിയില്ല .... ചിലപ്പോൾ അവന്റെ സാന്നിധ്യം അവളിൽ ഉണ്ടാക്കുന്ന ഓളങ്ങൾ കണ്ടിട്ടാകണം ..ട്രെയിൻ ഒറ്റപ്പാലം കഴിഞ്ഞിരുന്നു ...ഷോർണ്ണൂർ എത്തുന്നു ...


ഷൊർണ്ണൂർ എന്നുപറയുമ്പോൾ ഏതൊരു മലയാളിയും പോലെ ഞാനും ഏറെ ഇഷ്ട്ടപ്പെട്ടത്‌ "കൊച്ചിപ്പാലം " തന്നെയാണ് . ഇതിനോടകം എത്ര സിനിമകളിൽ അഭിനയിച്ചതാണ് കക്ഷി .. കാണാൻ നല്ല രസമാണ് പൊട്ടി പൊളിഞ്ഞ വൺ വേ പാലത്തിനു തൊട്ടടുത്തായി പുതിയ പാലവും ...കാടുമൂടിയ ഇടങ്ങൾ പൊതുവെ നമ്മൾ മലയാളികൾക്ക് വല്യ ഇഷ്ടമാണ് എന്നതിന്റെ സൂചന


പണ്ട് മലബാറും കൊച്ചിയും തമ്മിൽ ബന്ധിപ്പിക്കാൻ വേണ്ടി കൊച്ചി മഹാരാജാവ് പണി കഴിപ്പിച്ചതാണ്‌ എന്ന് പറയപ്പെടുന്നു .ഷൊർണ്ണോർനെയും (പാലക്കാട്‌ ) ചെറുതിരുത്തിയെയും(തൃശൂർ ) ബന്ധിക്കുന്നു , പക്ഷെ രണ്ടു വർഷം മുൻപ് ഗതാഗത യോഗ്യമല്ലാത്ത വിധം തകർന്നു ഭാരതപ്പുഴയിൽ വീഴുമ്പോൾ നൂറ്റിപ്പത് വർഷത്തെ പഴക്കമുണ്ടായിരുന്നു


എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ട്രെയിൻ അതുവഴി പോകാതെ ഷൊർണ്ണൂരിൽ നിന്നും വേറെ വഴിയിലൂടെയാണ് നീങ്ങിയതു,,റെയിൽവേ യോട് ചെറുതായി ദേഷ്യം തോന്നി അപ്പോൾ . ഇനി ചേലക്കര വടക്കാഞ്ചേരി ...തൃശൂർ അങ്ങനെ പോകും ... പാലക്കാട്‌ ഭാഗത്തെ യാത്രയിൽ രണ്ടു വഴിയോരവും നെൽപ്പാടങ്ങൾ ആയിരുന്നതിപ്പോൾ ഇഞ്ചിക്കും,വാഴയ്ക്കും,റബ്ബറിനും വഴിമാറിയിട്ടുണ്ട് ...


ഇനി പാടങ്ങളെ പ്രതീക്ഷിക്കണ്ട .... വഴിയരുകിൽ തരിസ്സാായ ഇടങ്ങളിൽ എത്തിച്ചേരുന്ന അഴുക്കുചാലുകൾ ...അവിടെ കൂടി കിടക്കുന്നു ...ഇതുപോലെ തന്നെ കൊച്ചിയിലും ...അഴുക്കുചാൽ പ്രവർത്തന സജ്ജമാണ് ...മറ്റുള്ള മിക്ക ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട് പക്ഷെ പാലക്കാട്‌ ചാലുകൾ ഉണ്ടെങ്കിലും അവയിലൂടെ വെള്ളം ഒഴുകുന്നത്‌ മഴക്കാലത്ത് മാത്രമാണ് ....


തൊഴിലുറപ്പ് പണിക്കാർക്ക് വർഷത്തിലൊരിക്കൽ വൃത്തിയാക്കാൻ ഉള്ള സ്ഥലമായി അതവിടെ കിടക്കുന്നു ... അതിനു കാരണം ആയെനിക്ക് തോന്നുന്നത് മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് സ്ഥല സൌകര്യം കൂടുതലുള്ളത് മാലിന്യങ്ങൾ അവിടെത്തന്നെ പരമാവധി ഡിസ്പോസ് ചെയ്യാൻ കഴിയുന്നു ,,


 ഘര മാലിന്യങ്ങൾ സ്വീകരിക്കാൻ മുടങ്ങാതെ മുനിസിപ്പാലിറ്റി വണ്ടിയുമെത്തും...ഒപ്പം സൌകര്യങ്ങൾ കുറഞ്ഞഗ്രാമ ജീവിതം ഒന്നുകിൽ ഈ ജനതയുടെ നന്മ അല്ലെങ്കിൽ ഈ ജനതയുടെ ശാപം .

അവൾ അവനെത്തന്നെ നോക്കിയിരിക്കുന്നു ,ഞാൻ അവളെയും അവൻ ഫോണിനെയും ...

അവിടെ കാര്യമായൊന്നും കാണാൻ ഇല്ലാത്തതുകൊണ്ട് ഞാൻ വീണ്ടും സ്വപ്നയുടെ ഡയറി എടുത്തു

"4/ ജനുവരി
*****************

ഇന്ന് ക്ലാസ്സിൽ നിന്നും വെറുതെ ശോകനാശിനിയിലേക്ക് നടക്കാൻ പോവാം എന്ന് ആരൊക്കെയോ തീരുമാനിച്ചു .... എനിക്ക് നടക്കാൻ എന്തോ വല്യ മടി തോന്നിയെങ്കിലും പിള്ളാരുടെ കൂടെ സൊറ പറഞ്ഞു അലഞ്ഞു തിരിയുന്ന സുഖം വേണ്ടെന്നു വെക്കാൻ തോന്നിയില്ല

പക്ഷെ ഈ പി എസ് സി ചോദ്യങ്ങളുമായി ഓരോരുത്തർ വരുന്നതാണ് സഹിക്കാൻ പറ്റാത്തത് . ഹരിത നടക്കാൻ തുടങ്ങിയതും ചോദിച്ചു "ബ്രൈലി ദിനം (braille   day )എന്നാണു എന്ന് ...?" ഈ തലവേദനയെടുക്കുന്നതരം  ചോദ്യങ്ങൾ,...ഇതൊക്കെ ആലോചിച്ചു വെക്കലല്ലേ നമുക്ക് പണി

അവള് തന്നെ ഉത്തരം പറഞ്ഞു ഇന്നാണ് എന്ന് ,ഒപ്പൽ ഐസക് ന്യൂട്ടൺ ന്റെയും ,,എവ് അർനൊലഡ് (eve  arnold - സാഹസികനായ പത്രപ്രവർത്തകൻ,ഫോട്ടോഗ്രാഫർ )ന്റെയും ഒക്കെ ജന്മദിനം ആണ് എന്ന് ,,,പിന്നെയൊരു ഇന്ത്യൻ പത്രക്കാരന്റെയും ,മറ്റേ ബ്രെയിൻ ലിപി കണ്ടെത്തിയ ആളുടെയും ഒക്കെ ജനമദിനം എന്ന് ...

പറയുന്നത് കേൾക്കുമ്പോൾ അന്തംവിട്ടുനോക്കികൊണ്ടിരുന്നു , ശരിക്കും പറഞ്ഞാൽ വീട്ടുകാരുടെ ജന്മദിനം പോലും ഓർക്കാത്തവരാന് ഇതൊക്കെ ....പതിവുപോലെ ക്ലാസ്സിൽ ടീച്ചർ വന്നു പുറത്ത് പോയവരോട് സ്റ്റാഫ് റൂമിൽ വരാൻ പറഞ്ഞു പുറത്തേക്ക് പോയിരുന്നു ...പതിവു തെറ്റിക്കാതെ  തന്നെ സ്റ്റാഫ്‌ റൂമിൽ പോയി ടീച്ചറുടെ വായിലിരിക്കുന്നതൊക്കെ കേട്ടപ്പോൾ നിറഞ്ഞ വയറും കൊണ്ട് ഇന്നും  ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു.


തുടരും

ഭാഗം 24 

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...