Thursday 22 September 2016

"സതീശാ എന്നെയും കൂടെയൊന്ന് കൊണ്ടുപോവോ ...?" തളർന്നുതുടങ്ങിയ സ്വരത്തിൽ അയാൾ മകനോട് വീണ്ടും അപേക്ഷിച്ചു

"അച്ഛാ ഞങ്ങളൊക്കെ ഇന്നുതന്നെ മടങ്ങും ,പിന്നെ അച്ഛനെ തിരികെക്കൊണ്ടുവിടാൻ ആരുമില്ലാലോ ..?" അഞ്ചുവർഷത്തെ എഗ്രിമെന്റ് പുതുക്കാനുള്ള പണമെണ്ണുന്നതിനിടയ്ക്ക് അയാൾ പറഞ്ഞൊപ്പിച്ചു

"അവസാനമായി ആ വീട്ടിലൊരു ദിവസം ...... ഇനി നിന്നെ ഇതൊന്നും പറഞ്ഞു ബുദ്ധിമുട്ടിപ്പിക്കില്ലാലോ " അയാൾ പിന്നെയും യാചിച്ചു

"ഉം ..... പക്ഷെ നാളെ ഞാൻ ഡ്രൈവറെ അയക്കും , തിരികെ വന്നോളണം "

അത്രനേരത്തെ യാചന ഫലം കണ്ടപ്പോൾ അയാളുടെമുഖം വികസിച്ചു , അഞ്ചു വർഷത്തിന് ശേഷം ആദ്യമായാണ് വൃദ്ധസദനത്തിന്റെ മതിലിനപ്പുറത്തേക്ക് , അതും സ്വന്തം വീട്ടിലേക്കൊരു മടക്കം . തിമിരം ബാധിച്ചു തുടങ്ങിയ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു . മകൻ കൗണ്ടറിൽ പണമടക്കാൻ തുടങ്ങുന്ന നേരം അയാൾ ശോഷിച്ച കാലുകളാൽ കഴിയുന്ന വേഗത്തിൽ തനിക്കായി മാറ്റിവെച്ച മുറിയിലേക്കു നടന്നു

നടക്കുന്നതിനിടയിൽ അയാൾ പലതവണ കണ്ണുതുടച്ചു , ഇവിടേയ്ക്ക് വന്നതിനു ശേഷം ആരും കാണാതിരുന്ന അയാളുടെ കെട്ടിക്കിടന്ന ദുഃഖങ്ങളുടെ അണപൊട്ടിയൊഴുകിയ പോലെ . അവിടെത്തെ മറ്റു അന്തേവാസികളോട് നിറഞ്ഞു ചിരിച്ചു മുന്നോട്ടു നടക്കുന്നതിനിടയിൽ പറഞ്ഞുകൊണ്ടേയിരുന്നു

" ഞാനേ എന്റെ വീട്ടിലേക്കു പോവാണ്" ....

ചിലർ തങ്ങൾക്കു വന്നുചേരാത്ത നിർഭാഗ്യത്തെ പഴിച്ചുകൊണ്ടും മറ്റുചിലർ അസൂയയോടും ചിലർ "അവനെങ്കിലും തിരികെപോക്കു" സാധിച്ച സന്തോഷത്തിലും മറുപടികൾ നൽകിക്കൊണ്ടിരുന്നു .

അയാൾ മുറിയിലെത്തി,കഴിഞ്ഞ മാസം ഏതോ സമ്പന്നന്റെ വിവാഹത്തിന് എല്ലാവർക്കും വിതരണം ചെയ്യുമ്പോൾ കിട്ടിയ മുണ്ടും ഷർട്ടും അടങ്ങിയ കവർ കയ്യിലെടുത്തു ...

ഒരുപാട് നാളേയ്ക്ക് ശേഷം ആദ്യമായി പുതുവസ്ത്രം അണിയുകയാണ്... ഇതിനിടയ്ക്ക് വാതിലിനു പുറത്തു കൂടിയ സഹവാസികളെ നോക്കി പുഞ്ചിരിക്കാനും അവരോടു മറുപടി പറയാനും മറന്നില്ല

"ഇതാണോ ഇട്ടിട്ടു പോകുന്നത് ..?

"അതെ .... എനിക്ക് നന്നായി ചേരുമെന്ന് പത്തൊൻപത്തിലെ ബാലേട്ടൻ പറഞ്ഞല്ലോ "

"കഴിഞ്ഞ ആഴ്ച യുവജനസംഘത്തിന്റെ ആൾക്കാർ കൊണ്ട് തന്ന ഷർട്ടും മുണ്ടും ഇതിലും നല്ലതാ ശേഖരാ ..." അയാളുടെ അടുത്ത കൂട്ടുകാരൻ വേലായുധൻ അഭിപ്രായപ്പെട്ടു

"അത് അന്ന് മഹിളാസമാജത്തിന്റെ പരിപാടിക്ക് ഇട്ടതല്ലേ ... വീട്ടിലേക്കു പോകുമ്പോൾ പുതിയതെന്നെ ഇടണം "

"അപ്പോൾ സ്‌കൂളിലെ വാർഷികത്തിന് പിള്ളാര് തന്നതോ ...?

"അത് ഞാൻ സ്ഥിരം ഇടുന്നതല്ലേ ...പിള്ള മനസ്സിൽ കള്ളമില്ല...അതുങ്ങള് മനസ്സ് നിറഞ്ഞു തന്നത് എന്നും ഇട്ടു ...ന്റെ പേരക്കുട്ട്യോളെ പോലെ " അതുപറയുമ്പോൾ അഞ്ചുവര്ഷത്തിനിടയ്ക്കു കാണാത്ത പേരകുട്ടികളുടെ ഓർമയിൽ ആ ശബ്ദമിടറി

"അപ്പൊ ശങ്കരൻ നായരുടെ മോളുടെ കല്യാണത്തിന് തന്നതോ ...?"

"അത് അന്ന് വന്ന ഓർഫനേജിലെ പിള്ളാർക്ക് കുപ്പായം തുന്നാൻ കൊടുത്തു..."

"അപ്പൊ ആകെക്കൂടി ഇതെന്നെ ഉള്ളൂ അല്ലെ ...?"

"ഉം ... നമുക്കെങ്ങും പോകാനില്ലാത്തോണ്ട് എന്തിനാ ബാല പുത്തൻ തുണി എടുത്തു വെക്കുന്നത് ..."

അന്യരുടെ ഉദാരമനസ്കതയിലും മക്കളടയ്ക്കുന്ന വാർഷിക ഡിപ്പോസിറ്റിലും വൃദ്ധസദനത്തിലെ താമസവും സൗകര്യങ്ങളും ഉറപ്പിക്കുന്ന അയാളുടെ കണ്ണുകൾ തുളുമ്പി ... അല്ലെങ്കിലും ഇവിടെയുള്ളവർ ഇങ്ങനെയാണ് മോഡേൺ ആയിപ്പറയുമ്പോൾ "ടൂ സെന്സിറ്റിവ് .." പക്ഷെ ഒരുപാട് പ്രതീക്ഷകളോടെ വളർത്തിയ മക്കളെ സനാഥരാക്കിയ ശേഷം അനാഥമാക്കപ്പെട്ടവർക്ക് പരിചിത ഭാഷ കണ്ണീരിന്റെ തന്നെയല്ലേ ..?

"ഇനിയിങ്ങോട്ടു ഉണ്ടാവോ ശേഖരാ ...?" ബാലന് തന്റെ ചെങ്ങായിയെ പിരിയുന്ന വിഷമം

"നാളെന്നെ മടങ്ങും ...മടങ്ങേണ്ട എന്നാണ് നമുക്ക് ..പക്ഷെ മടങ്ങണം ..." അതിനിടയ്ക്ക് അയാൾ വസ്ത്രം മാറ്റി പുറത്തേക്കിറങ്ങിയിരുന്നു , മുറിയുടെ വാതിൽ വെറുതെ ഓടാമ്പലിട്ടു വെച്ചു

"പൂട്ടണോ...?"

"എന്തിന്.... വിലയില്ലാത്ത ജന്മങ്ങളുടെ അടുത്തു വിലമതിക്കാനാവാത്ത ഒന്നുമില്ലെന്ന്‌ കള്ളൻമാർക്കറിയാം "

"ഇന്നും ഏതോ സിൽമാനടന്റെ കല്യാണം ഉണ്ട് ... ഉച്ചയ്ക്ക് രണ്ടൂട്ടം പായസവും കൂട്ടിയത് ഊണ് ...പുത്തൻ തുണി തരാതിരിക്കില്ല... നീയ്യ്‌ കഴിക്കാൻ നിൽക്കാനുണ്ടോ ....നിനക്കല്ലേ സദ്യയോട് കമ്പം ...."

"വീട്ടിലേക്ക് പോവാണ് എന്നുറപ്പായപ്പോൾ വിശപ്പും ദാഹവുമൊന്നുമില്ല ... ആ ഉമ്മറക്കോലായിൽ ഒരു ദിവസം കൂടി ....."

"ഉം ...."

"അല്ലെങ്കിലും നീയ്യ്‌ പൊക്കോ .... അവര് അറപ്പിച്ചു ചോറുവാരി തരണതും , തുണിതരണതും ഒക്കെ ഫോട്ടം പിടിച്ചു ടി വിയില് വരും .... നാട്ടുകാര് കാണും ....നീയെങ്കിലും പൊക്കോ ...നിന്റെ മക്കൾക്കെങ്കിലും ടി വി യില് അത് കാണുമ്പോ നാണക്കേടാവാതിരിക്കട്ടെ ...." ബാലൻ വിതുമ്പലിന്റെ വക്കത്തെത്തിയിരുന്നു , അല്ലെങ്കിലും ഇവിടുള്ള അന്തേവാസികൾ ദുർബല ആരോഗ്യവും ശരീരവും ഉള്ളവരായിരുന്നു

സഹവാസികളോട് യാത്ര പറഞ്ഞു മകൻ ഏർപ്പാട് ചെയ്ത ടാക്സിയിൽ കയറുമ്പോൾ അയാൾക്കൊരു കുട്ടിയുടെ മനസ്സായിരുന്നു . വളരെ നാളുകൾക്കു ശേഷം അയാൾ അറിയാതെ ചിരിച്ചുകൊണ്ടിരുന്നു പലതവണ

"സാറ് സതീശൻ സാറിന്റെ ആരാ ...?"

അപ്പനെന്നു പറയാൻ തുടങ്ങുമ്പോഴേക്കും അയാളുടെ അടുത്ത ചോദ്യം വന്നു . കുറച്ചു കാലം മുന്പാണെങ്കിൽ കൂലിക്കാരന്റെ അഹങ്കാരത്തിനു തക്ക മറുപടി അയാൾ പറഞ്ഞേനെ

"അല്ല .... ഇതിപ്പോ പൊളിക്കാൻ പോകുന്ന തറവാട്ടു വീട്ടിലേക്ക് സാറിന്റെ കാറിൽ കയറ്റാതെ ടാക്സിയിൽ കയറ്റി വിടണത് കണ്ടതുണ്ട് ചോദിച്ചതാ ...."

അയാളുടെ മറുപടി കേട്ടപ്പോൾ വൃദ്ധന്റെ കണ്ണ് പെട്ടെന്ന് വീണ്ടും നിറഞ്ഞു , ഡ്രൈവർ കാണാതെ അയാളത് തുടച്ചുകൊണ്ട് സന്തോഷം കലർത്തിയ വാക്കുകളിൽ മറുപടി കൊടുത്തു

"ഒരകന്ന ബന്ധത്തിലെയാണ് ..."

പിന്നെ അവർക്കിടയിൽ സംഭാഷണങ്ങളുണ്ടായില്ല , അയാൾ സീറ്റിലേക്ക് ചാരിയിരുന്നു , മടിയിലെ പ്ലാസ്റ്റിക് കവർ നെഞ്ചോടു ചേർത്തുപിടിച്ചു പതിയെ കണ്ണുകളടച്ചു

"സച്ചു വല്യ ആളായാൽ അപ്പന് ചോറ് താരോ "

"അപ്പൻ എനിക്ക് ചോറ് തരുന്നില്ലാലോ ...അമ്മയല്ലേ തരുന്നത് അപ്പോൾ അപ്പന് സച്ചു വലുതായാൽ ചോറ് തരില്ല "

"അപ്പന് വീടുണ്ടാക്കി താരോ ?"

"ഇല്ല..... അപ്പൻ എനിച്ചു ചെറിയ മുറിയല്ലേ തന്നത് അപ്പനും അതെ തരൂ ...."

"മോൻ അപ്പനെ നോക്കുമോ ...."

"ഇല്ല ...എന്നെ അമ്മയല്ലേ നോക്കുന്നത് ...അമ്മയെ മാത്രം നോക്കൂ "

മകന്റെ ബാല്യകാലത്തിലെ മറുപടികൾകേട്ട് അന്നൊരുപാട് ചിരിച്ചെങ്കിലും അവൻ പറഞ്ഞത് ശരിയായിരുന്നു . അതോണ്ടല്ലേ അവൾ പോകുന്ന വരെ മാത്രം അയാൾക്ക് ആ വീട്ടിൽ കഴിയാനുള്ള അവകാശം കൊടുത്തത് ..അവളില്ലാതെയായപ്പോൾ അയാളെ ഉപേക്ഷിച്ചത് .. "പിള്ള മനസ്സിൽ കള്ളമില്ല...അവർ സത്യമേ പറയൂ ..." അയാൾ താനിക്കുമാത്രം കേൾക്കുന്നപോലെ പിറുപിറുത്തു

അഞ്ചുവര്ഷംകൊണ്ട് പ്രതിച്ഛായ തന്നെ മാറിപ്പോയ ഗ്രാമമാണോ നഗരമാണോ എന്നറിയാൻ കഴിയാത്ത സ്ഥലത്തെ വീടിനുമുൻപിൽ കാർ നിർത്തിയതും അതുവരെ കെട്ടടങ്ങിയ ആവേശം വീണ്ടും ഉണ്ടായപ്പോൾ അയാൾ പുറത്തേക്കിറങ്ങി

മുറ്റം മുഴുവനും മുറിച്ചിട്ട മരങ്ങളിലെ കരിയിലകളാൽ വൃത്തികേടായിക്കിടക്കുന്നു . അവളുണ്ടായിരുന്നെങ്കിൽ മുറ്റത്തൊരു കടലാസു കഷ്ണം കിടക്കാൻ പോലും സമ്മതിക്കില്ലായിരുന്നേനെ

അയാൾ പാതിപൊളിച്ച വീടിന്റെ ഉമ്മറപ്പടിയിലേക്കു കയറിയിരുന്നു , ഓടിന്റെയും പട്ടികകളിലെ പൊടിയും മണ്ണും കൊണ്ട് അവിടെയും അലങ്കോലപ്പെട്ടുകിടന്നിരുന്നു , അവൾ എന്നും തുടച്ചു വൃത്തിയാക്കിയിടുന്ന തിണ്ണയിലെ കുപ്പയെ വകവെയ്ക്കാതെ അയാളിരുന്നു .

മക്കളുടെയും അവളുടെയുംഒപ്പമുള്ള നാളുകളുടെ ഓർമ്മകൾ മനസ്സിലേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു . ആ വൃദ്ധൻ പിന്നെയും പിന്നെയും കണ്ണുതുടച്ചു ....ഇടയ്ക്കെപ്പോഴോ കണ്ണുകളടഞ്ഞുപോയി ... എഴുന്നേൽക്കുമ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു . തുറന്നിട്ട ഉമ്മറവാതിലിലൂടെ അയാൾ അകത്തേക്ക്‌നടന്നു .

അവളുടെ മണമുള്ള ചുവരുകൾ കരിപിടിച്ച നാശമായിരിക്കുന്നു ,കുരുവി കൂടു കൂട്ടും പോലെ അവൾ വാങ്ങിച്ചേർത്തുവെച്ച സാധനങ്ങളൊക്കെ അവിടെ നിന്നും മാറ്റപ്പെട്ടിരിക്കുന്നു

അയാൾ പണ്ട് താമസിച്ച മുറിയിലേക്കൊന്നു എത്തിനോക്കി വിരിപ്പ് ചുളുങ്ങാതെ അവൾ വിരിച്ചിടുന്ന ബെഡ്ഷീറ്റുമില്ല ...മൊന്തയിൽ മറക്കാതെയെത്തുവെക്കുന്ന ചുടുവെള്ളവുമില്ല ...ഒരുമിച്ചു ജീവിതം തുടങ്ങിയതുമുതൽ വിട്ടുപിരിയും വരെ ഒന്നിച്ചുറങ്ങിയ കട്ടിലുമില്ല ... എല്ലാം സ്‌മൃതികൾ മാത്രം .

അയാൾ പിന്നെയും അകത്തളത്തിലൂടെ നടന്നു , അവളുടെ കരസ്പര്ശമേറ്റു ഉറങ്ങിയുണർന്നിരുന്ന ആ ഇടങ്ങൾ അയാളെ നോക്കി ചിരിക്കുന്നതുപോലെ തോന്നിയപ്പോൾ അയാൾ ആരോടെന്നില്ലാതെ ആവർത്തിച്ചു "അവർക്കും ജീവിക്കണം ...."

മരണത്തിനു തലേന്ന് വരെ അവൾ മാത്രം പെരുമാറിയിരുന്ന അടുക്കള . ഉപ്പിലിട്ടതും അച്ചാറും പുളിയിഞ്ചിയും ഇല്ലാത്ത ഷെൽഫ് .... അവളോടൊപ്പം ..അയാളോടൊപ്പം ആ വീടും മാറിപോയതു അയാൾ അത്ഭുതത്തോടെയും അതിലേറെ വേദനയുടെയും കണ്ടു .

അടുക്കളക്കോലായ് ഇറങ്ങി അയാൾ തൊടിയിലേക്കു നടന്നു , നാലുമക്കൾക്കും വീതം വെച്ച് അതിരിട്ട കമ്പിവേലിക്കപ്പുറം തന്റെ പ്രിയതമായുറങ്ങുന്ന അസ്ഥിമാടം കാണാനേ കഴിഞ്ഞുള്ളു. അടുത്തു ചെന്നൊരു തിരി വെച്ച് അവളോടൊത്തു അല്പനേരമിരിക്കാൻ കഴിയാത്ത വിഷമത്തിൽ അയാൾ അടുക്കളചായ്പ്പിലെ വരാന്തയിലിരുന്നു

അല്ലെങ്കിൽ അയാളെന്തിനായിരുന്നു അങ്ങോട്ട് വന്നത് ... മാന്തിപ്പറിച്ചു "പ്ലോട്ട് ഫോർ സെയിൽ " ബോർഡ് തൂക്കി വംശത്തിന്റെ അവസാന കണ്ണിയും ആ മണ്ണിനോട് വിടപറയുംമുമ്പ് അവളെയൊന്നു കാണാൻ വേണ്ടി മാത്രം !

അവശശരീരത്തെയും നേരിയ ചാറ്റൽ മഴയെയും വകവെയ്ക്കാതെ അയാൾ കമ്പിവേലിക്കടിയിലൂടെ നുഴഞ്ഞു , ശരീരത്തിൽ ഇരുമ്പുകമ്പികൾകൊണ്ട് കോറപ്പെട്ടിരുന്നത് വകവെയ്ക്കാതെ അടുത്ത തൊടിയിലെത്തി . ആമുറിവുകളും ഒരിക്കലും മായാതെ പഴുത്തു വ്രണമായി കിടന്ന് വേദനിപ്പിച്ചാലും പ്രശ്‌നമില്ലെന്ന് അയാൾക്ക് തോന്നി

അത്രനേരം നെഞ്ചോടടുക്കിപ്പിടിച്ചിരുന്ന കവറിൽ നിന്നും മരുന്നുടപ്പിയിൽ സൂക്ഷിച്ച നല്ലെണ്ണയും തിരിയും തീപ്പെട്ടിയും പുറത്തെടുത്ത് അസ്ഥിമാടത്തിലെ വിളക്കിനായുള്ള ഓവിനുള്ളിൽ നിന്നും മണ്ണുപിടിച്ചു തുടങ്ങിയ തകഴി കയ്യിലെടുത്ത് വിറയ്ക്കുന്ന കൈകളാൽ ചെറുതായൊന്നു വൃത്തിയാക്കി . തിരി തെളിയിച്ചു മുകളിലെ ചപ്പുചവറുകൾ കൈകൊണ്ടു തട്ടിക്കളഞ്ഞു അയാളിരുന്നു

"നീയ്യെന്താ ദേവൂ എന്നെ വിട്ടു നേരത്തെ പോയെ ...താനില്ലെങ്കിൽ ഈ ജീവിതമെന്ത് മടുപ്പാണെന്നു അറിയുമോ തനിക്ക്?"

അവൾ പുഞ്ചിരിയോടെ മടിയിൽ കയറിക്കിടന്നു

"തന്റെ കൂടെ വരണമെന്നെനിക്കുണ്ട് പക്ഷെ തനിക്ക് തന്ന വാക്ക് ഞാൻ പാലിക്കുന്നതുകൊണ്ടാണ് വരാത്തത് .... ഓർമയില്ലേ ദേവൂ നീയാണ് എന്നെ തനിച്ചാക്കി പോവാൻ നേരം വാശിപിടിച്ചത് ?

അവൾ ചെറുതായൊന്നു മൂളി

"ഞാൻ പോയാൽ നമ്മടെ മക്കൾ ആരുമില്ലാത്തവരാകുമെന്ന്... അറിഞ്ഞുകൊണ്ടൊരിക്കലും മാതാപിതാക്കൾ മക്കളെ അനാഥരാക്കരുതെന്ന്....? ഇപ്പോൾ നീയുമില്ലാതെ അവരുമില്ലാതെ ഞാൻ അനാഥനായിക്കൊണ്ടിരിക്കുന്നതു കാണാനുണ്ടോ ദേവൂന് ...?

"ഉം "

'ആരോഗ്യവും സമ്പത്തും ഇല്ലാത്ത കാലം വരുമ്പോൾ നമ്മള് അധികപ്പറ്റാണ് എല്ലായിടത്തും ... ദേവൂന് അറിയോ അവിടെയുള്ള എന്റെ കൂട്ടുകാരെക്കുറിച്ചു ?????? ആരും അനാഥരാവാൻ ഇഷ്ടപ്പെടാത്തവരാണ് ..ഒരിക്കലെങ്കിലും മക്കളുടെയടുത്തേക്കു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നവരാണ് ...."

"ഉം .."

"നമ്മുടെ മക്കള് അവര് ചോദിക്കുമ്പോഴൊക്കെ കാശ് കൊടുക്കണതുകൊണ്ട് അവിടെന്നു മറ്റുള്ളവരെപ്പോലെ ഇറക്കിവിടില്ല ..അക്കാര്യത്തിൽ ഞാൻ പുണ്യം ചെയ്തിട്ടുണ്ട് ദേവൂ ... പക്ഷെ പണം കൊടുക്കുന്നത് ഉണ്ണാനും ഉടുക്കാനും വേണ്ടിയാണെങ്കിലും നമ്മുടെ മോനൊരിക്കലും "അച്ഛൻ കഴിച്ചോ ?" എന്ന് ചോദിച്ചിട്ടില്ല

"ഉം " അവളുടെ കണ്ണുകൾ നിറയുന്നതുപോലെ തോന്നി

"ദേവൂ പെണ്മക്കള് തലയ്ക്കലിരുന്നു പറയുമെന്നു പറയണത് വെറുതെയല്ലേ ...? കഴിഞ്ഞമാസം അവിടേക്കു വസ്ത്രവുമായി കൊറച്ചുപേര് വന്നിരുന്നു ... ഇടാൻ വേറൊന്നും ഇല്ലാതെ തുന്നിക്കൂട്ടുന്നത് കൊണ്ടാ ഞാനും പോയി വാങ്ങിയത് ...അവളതു ടി വി യിൽ കണ്ടു അഭിമാനം പോയത്രേ .... അപ്പന് ആവശ്യം ഉണ്ണാനും ഉടുക്കാനും അവരുടെ സ്നേഹവുമാണെന്ന് അവർക്കെങ്ങനെ അറിയും ലെ ... ദേവൂ അവര് കുട്ടികളല്ലേ ..തെറ്റുകൾ നമ്മൾ വേണ്ടേ പൊറുക്കാൻ ..."

അവൾ നിറകണ്ണുകളോടെ അയാളെ നോക്കി തലയാട്ടി

"നീയെന്തു ഭംഗിയോടെയാണ് എന്റെ തുണികൾ അലക്കി തേച്ചു തന്നിരുന്നത് ...? ഇപ്പോൾ ഒരാഴ്ചയോളം വരെയും ഞാൻ ഒന്ന് തന്നെ ഇടാറുണ്ട് ദേവൂ .... എനിക്കിഷ്ടമുള്ള കറികൾ ഉണ്ടാക്കാൻ നീയെപ്പോഴും മറക്കാറില്ലായിരുന്നല്ലോ.... നീ പോയ ശേഷം എനിക്കിതുവരെ അത്രത്തോളം രുചിയുള്ള ഭക്ഷണം കിട്ടിയിട്ടില്ല .... ദേവൂ ഇഷ്ടത്തോടെ തരുമ്പോഴാണ് രുചിയുണ്ടാവുക ...മനസ്സ് നിറയുക എന്ന് ഞാനിപ്പോളറിയുന്നു ...."

"ഉം ..."

"ദേവൂ ഇപ്പോഴെനിക്ക് അസുഖങ്ങൾ കൂടുതലാണത്രെ ...അതും പറഞ്ഞാണ് നമ്മടെ മക്കളോട് അവർ കാശുവാങ്ങുന്നത്... നേർച്ചക്കോഴിയെ പോലെ ആയുസ്സുകളയാതെ അവരെന്നെ സംരക്ഷിക്കുന്നതെന്തിനാണെന്നു എനിക്കറിയുന്നില്ല ദേവൂ ....നമ്മുടെ പേരക്കുട്ടികളെ ഞാൻ കണ്ടിട്ട് എത്രയായെന്നറിയാമോ ...."

"ഉം ..."

"ദേവൂ നിനക്കോർമയുണ്ടോ നമ്മൾ ഈ വീടുകെട്ടിയത്...? നിനക്കുള്ള താലിയൊഴികെ എല്ലാം അഴിച്ചു തന്നില്ലേ അന്ന് ...നമ്മളെത്ര കല്ലും മണലും ചുമന്നു ...നമ്മളെത്ര കിനാവ് കണ്ടിരുന്നു ...അതിലെ ഓരോ തൂണും തുരുമ്പും നമുക്കറിയാവുന്നതായിരുന്നില്ലേ ...അതിപ്പോൾ ഇടിച്ചു നിരത്താൻ പോവുകയാണ് ദേവൂ ... ഈ വിധിയുണ്ടാവുമെന്നു പണ്ടേയറിഞ്ഞെങ്കിൽ നിന്നെയൊരിക്കലും അടിച്ചു തുടച്ചു വെടിപ്പാക്കാത്തതിൽ ഞാൻ കളിയാക്കില്ലായിരുന്നല്ലോ ..... "

"ഉം "

"നിനക്കെല്ലാം നേരത്തെ അറിയായിരുന്നല്ലേ ...അതല്ലേ വേഗം പോയത് ...? ദേവൂ നീ തിരിതെളിയിച്ച തുളസിത്തറയിൽ കള്ളുകുപ്പികളും ,ഗ്ലാസുകളും ചിതറിക്കിടപ്പുണ്ട്, നീയൊരിക്കലും അവയെ അകത്തു കയറ്റില്ലായിരുന്നല്ലോ ...എന്നെ എത്ര തവണ നീ ഇതിന്റെ പേരിൽ പുറത്തുകിടത്തിയിരുന്നു ...അകത്തു ഉറങ്ങാതെ ജനലിലൂടെ എന്റെ ഉറക്കത്തിനു കാവൽ നിന്ന് നിന്റെ കണ്ണുകൾ ... ...പെണ്ണെ നീ പോയതോടെ ഈ വീട്ടിലെ എല്ലാ വിളക്കുകളും അണഞ്ഞിരുന്നു ..."

"ഉം "

"നീയില്ലെങ്കിൽ ഒരിക്കലും ഞാൻ പൂർണ്ണനല്ല ...അതുകൊണ്ടാവും പാതിമെയ് പത്നിയെന്ന പറയുന്നതല്ലേ .... നിനക്കാരിയോ ദേവൂ ഈ ലോകത്തിലെ ഏറ്റവും വലിയ വിഷമം അവഗണനയാണ് ...ഇനിയൊരു ഉപകാരവുമില്ലാത്ത വസ്തുക്കളോടുള്ളതുപോലെ ആവുമ്പോൾ ..........."

അവളോട് വൃദ്ധസദനത്തിലെ വിശേഷങ്ങൾ പറയുന്നത് എല്ലാം തന്റെ മടിയിൽ കിടന്ന് പഴയതുപോലെ അവൾ മൂളിക്കേൽക്കുന്നുണ്ട് എന്നയാൾ തെറ്റിദ്ധരിച്ചു . പതിയെ പതിയെ അവളുടെ മൂളനക്കത്തിനൊപ്പം അയാളും ഉറങ്ങി ... ഇനിയൊരു തിരിച്ചുപോക്കില്ലാതെ ..!

നാഥനില്ലാത്ത ഉമ്മറപ്പടിയിൽ പതിവുപോലെ അയാളുടെ ചാരുകസേരയിരുന്ന സ്ഥലത്തപ്പോൾ സാമൂഹ്യവിരുദ്ധരുടെ മദ്യസൽക്കാരം ആരംഭിച്ചിരുന്നു ..."സതീശാ എന്നെയും കൂടെയൊന്ന് കൊണ്ടുപോവോ ...?" തളർന്നുതുടങ്ങിയ സ്വരത്തിൽ അയാൾ മകനോട് വീണ്ടും അപേക്ഷിച്ചു

"അച്ഛാ ഞങ്ങളൊക്കെ ഇന്നുതന്നെ മടങ്ങും ,പിന്നെ അച്ഛനെ തിരികെക്കൊണ്ടുവിടാൻ ആരുമില്ലാലോ ..?" അഞ്ചുവർഷത്തെ എഗ്രിമെന്റ് പുതുക്കാനുള്ള പണമെണ്ണുന്നതിനിടയ്ക്ക് അയാൾ പറഞ്ഞൊപ്പിച്ചു

"അവസാനമായി ആ വീട്ടിലൊരു ദിവസം ...... ഇനി നിന്നെ ഇതൊന്നും പറഞ്ഞു ബുദ്ധിമുട്ടിപ്പിക്കില്ലാലോ " അയാൾ പിന്നെയും യാചിച്ചു

"ഉം ..... പക്ഷെ നാളെ ഞാൻ ഡ്രൈവറെ അയക്കും , തിരികെ വന്നോളണം "

അത്രനേരത്തെ യാചന ഫലം കണ്ടപ്പോൾ അയാളുടെമുഖം വികസിച്ചു , അഞ്ചു വർഷത്തിന് ശേഷം ആദ്യമായാണ് വൃദ്ധസദനത്തിന്റെ മതിലിനപ്പുറത്തേക്ക് , അതും സ്വന്തം വീട്ടിലേക്കൊരു മടക്കം . തിമിരം ബാധിച്ചു തുടങ്ങിയ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു . മകൻ കൗണ്ടറിൽ പണമടക്കാൻ തുടങ്ങുന്ന നേരം അയാൾ ശോഷിച്ച കാലുകളാൽ കഴിയുന്ന വേഗത്തിൽ തനിക്കായി മാറ്റിവെച്ച മുറിയിലേക്കു നടന്നു

നടക്കുന്നതിനിടയിൽ അയാൾ പലതവണ കണ്ണുതുടച്ചു , ഇവിടേയ്ക്ക് വന്നതിനു ശേഷം ആരും കാണാതിരുന്ന അയാളുടെ കെട്ടിക്കിടന്ന ദുഃഖങ്ങളുടെ അണപൊട്ടിയൊഴുകിയ പോലെ . അവിടെത്തെ മറ്റു അന്തേവാസികളോട് നിറഞ്ഞു ചിരിച്ചു മുന്നോട്ടു നടക്കുന്നതിനിടയിൽ പറഞ്ഞുകൊണ്ടേയിരുന്നു

" ഞാനേ എന്റെ വീട്ടിലേക്കു പോവാണ്" ....

ചിലർ തങ്ങൾക്കു വന്നുചേരാത്ത നിർഭാഗ്യത്തെ പഴിച്ചുകൊണ്ടും മറ്റുചിലർ അസൂയയോടും ചിലർ "അവനെങ്കിലും തിരികെപോക്കു" സാധിച്ച സന്തോഷത്തിലും മറുപടികൾ നൽകിക്കൊണ്ടിരുന്നു .

അയാൾ മുറിയിലെത്തി,കഴിഞ്ഞ മാസം ഏതോ സമ്പന്നന്റെ വിവാഹത്തിന് എല്ലാവർക്കും വിതരണം ചെയ്യുമ്പോൾ കിട്ടിയ മുണ്ടും ഷർട്ടും അടങ്ങിയ കവർ കയ്യിലെടുത്തു ...

ഒരുപാട് നാളേയ്ക്ക് ശേഷം ആദ്യമായി പുതുവസ്ത്രം അണിയുകയാണ്... ഇതിനിടയ്ക്ക് വാതിലിനു പുറത്തു കൂടിയ സഹവാസികളെ നോക്കി പുഞ്ചിരിക്കാനും അവരോടു മറുപടി പറയാനും മറന്നില്ല

"ഇതാണോ ഇട്ടിട്ടു പോകുന്നത് ..?

"അതെ .... എനിക്ക് നന്നായി ചേരുമെന്ന് പത്തൊൻപത്തിലെ ബാലേട്ടൻ പറഞ്ഞല്ലോ "

"കഴിഞ്ഞ ആഴ്ച യുവജനസംഘത്തിന്റെ ആൾക്കാർ കൊണ്ട് തന്ന ഷർട്ടും മുണ്ടും ഇതിലും നല്ലതാ ശേഖരാ ..." അയാളുടെ അടുത്ത കൂട്ടുകാരൻ വേലായുധൻ അഭിപ്രായപ്പെട്ടു

"അത് അന്ന് മഹിളാസമാജത്തിന്റെ പരിപാടിക്ക് ഇട്ടതല്ലേ ... വീട്ടിലേക്കു പോകുമ്പോൾ പുതിയതെന്നെ ഇടണം "

"അപ്പോൾ സ്‌കൂളിലെ വാർഷികത്തിന് പിള്ളാര് തന്നതോ ...?

"അത് ഞാൻ സ്ഥിരം ഇടുന്നതല്ലേ ...പിള്ള മനസ്സിൽ കള്ളമില്ല...അതുങ്ങള് മനസ്സ് നിറഞ്ഞു തന്നത് എന്നും ഇട്ടു ...ന്റെ പേരക്കുട്ട്യോളെ പോലെ " അതുപറയുമ്പോൾ അഞ്ചുവര്ഷത്തിനിടയ്ക്കു കാണാത്ത പേരകുട്ടികളുടെ ഓർമയിൽ ആ ശബ്ദമിടറി

"അപ്പൊ ശങ്കരൻ നായരുടെ മോളുടെ കല്യാണത്തിന് തന്നതോ ...?"

"അത് അന്ന് വന്ന ഓർഫനേജിലെ പിള്ളാർക്ക് കുപ്പായം തുന്നാൻ കൊടുത്തു..."

"അപ്പൊ ആകെക്കൂടി ഇതെന്നെ ഉള്ളൂ അല്ലെ ...?"

"ഉം ... നമുക്കെങ്ങും പോകാനില്ലാത്തോണ്ട് എന്തിനാ ബാല പുത്തൻ തുണി എടുത്തു വെക്കുന്നത് ..."

അന്യരുടെ ഉദാരമനസ്കതയിലും മക്കളടയ്ക്കുന്ന വാർഷിക ഡിപ്പോസിറ്റിലും വൃദ്ധസദനത്തിലെ താമസവും സൗകര്യങ്ങളും ഉറപ്പിക്കുന്ന അയാളുടെ കണ്ണുകൾ തുളുമ്പി ... അല്ലെങ്കിലും ഇവിടെയുള്ളവർ ഇങ്ങനെയാണ് മോഡേൺ ആയിപ്പറയുമ്പോൾ "ടൂ സെന്സിറ്റിവ് .." പക്ഷെ ഒരുപാട് പ്രതീക്ഷകളോടെ വളർത്തിയ മക്കളെ സനാഥരാക്കിയ ശേഷം അനാഥമാക്കപ്പെട്ടവർക്ക് പരിചിത ഭാഷ കണ്ണീരിന്റെ തന്നെയല്ലേ ..?

"ഇനിയിങ്ങോട്ടു ഉണ്ടാവോ ശേഖരാ ...?" ബാലന് തന്റെ ചെങ്ങായിയെ പിരിയുന്ന വിഷമം

"നാളെന്നെ മടങ്ങും ...മടങ്ങേണ്ട എന്നാണ് നമുക്ക് ..പക്ഷെ മടങ്ങണം ..." അതിനിടയ്ക്ക് അയാൾ വസ്ത്രം മാറ്റി പുറത്തേക്കിറങ്ങിയിരുന്നു , മുറിയുടെ വാതിൽ വെറുതെ ഓടാമ്പലിട്ടു വെച്ചു

"പൂട്ടണോ...?"

"എന്തിന്.... വിലയില്ലാത്ത ജന്മങ്ങളുടെ അടുത്തു വിലമതിക്കാനാവാത്ത ഒന്നുമില്ലെന്ന്‌ കള്ളൻമാർക്കറിയാം "

"ഇന്നും ഏതോ സിൽമാനടന്റെ കല്യാണം ഉണ്ട് ... ഉച്ചയ്ക്ക് രണ്ടൂട്ടം പായസവും കൂട്ടിയത് ഊണ് ...പുത്തൻ തുണി തരാതിരിക്കില്ല... നീയ്യ്‌ കഴിക്കാൻ നിൽക്കാനുണ്ടോ ....നിനക്കല്ലേ സദ്യയോട് കമ്പം ...."

"വീട്ടിലേക്ക് പോവാണ് എന്നുറപ്പായപ്പോൾ വിശപ്പും ദാഹവുമൊന്നുമില്ല ... ആ ഉമ്മറക്കോലായിൽ ഒരു ദിവസം കൂടി ....."

"ഉം ...."

"അല്ലെങ്കിലും നീയ്യ്‌ പൊക്കോ .... അവര് അറപ്പിച്ചു ചോറുവാരി തരണതും , തുണിതരണതും ഒക്കെ ഫോട്ടം പിടിച്ചു ടി വിയില് വരും .... നാട്ടുകാര് കാണും ....നീയെങ്കിലും പൊക്കോ ...നിന്റെ മക്കൾക്കെങ്കിലും ടി വി യില് അത് കാണുമ്പോ നാണക്കേടാവാതിരിക്കട്ടെ ...." ബാലൻ വിതുമ്പലിന്റെ വക്കത്തെത്തിയിരുന്നു , അല്ലെങ്കിലും ഇവിടുള്ള അന്തേവാസികൾ ദുർബല ആരോഗ്യവും ശരീരവും ഉള്ളവരായിരുന്നു

സഹവാസികളോട് യാത്ര പറഞ്ഞു മകൻ ഏർപ്പാട് ചെയ്ത ടാക്സിയിൽ കയറുമ്പോൾ അയാൾക്കൊരു കുട്ടിയുടെ മനസ്സായിരുന്നു . വളരെ നാളുകൾക്കു ശേഷം അയാൾ അറിയാതെ ചിരിച്ചുകൊണ്ടിരുന്നു പലതവണ

"സാറ് സതീശൻ സാറിന്റെ ആരാ ...?"

അപ്പനെന്നു പറയാൻ തുടങ്ങുമ്പോഴേക്കും അയാളുടെ അടുത്ത ചോദ്യം വന്നു . കുറച്ചു കാലം മുന്പാണെങ്കിൽ കൂലിക്കാരന്റെ അഹങ്കാരത്തിനു തക്ക മറുപടി അയാൾ പറഞ്ഞേനെ

"അല്ല .... ഇതിപ്പോ പൊളിക്കാൻ പോകുന്ന തറവാട്ടു വീട്ടിലേക്ക് സാറിന്റെ കാറിൽ കയറ്റാതെ ടാക്സിയിൽ കയറ്റി വിടണത് കണ്ടതുണ്ട് ചോദിച്ചതാ ...."

അയാളുടെ മറുപടി കേട്ടപ്പോൾ വൃദ്ധന്റെ കണ്ണ് പെട്ടെന്ന് വീണ്ടും നിറഞ്ഞു , ഡ്രൈവർ കാണാതെ അയാളത് തുടച്ചുകൊണ്ട് സന്തോഷം കലർത്തിയ വാക്കുകളിൽ മറുപടി കൊടുത്തു

"ഒരകന്ന ബന്ധത്തിലെയാണ് ..."

പിന്നെ അവർക്കിടയിൽ സംഭാഷണങ്ങളുണ്ടായില്ല , അയാൾ സീറ്റിലേക്ക് ചാരിയിരുന്നു , മടിയിലെ പ്ലാസ്റ്റിക് കവർ നെഞ്ചോടു ചേർത്തുപിടിച്ചു പതിയെ കണ്ണുകളടച്ചു

"സച്ചു വല്യ ആളായാൽ അപ്പന് ചോറ് താരോ "

"അപ്പൻ എനിക്ക് ചോറ് തരുന്നില്ലാലോ ...അമ്മയല്ലേ തരുന്നത് അപ്പോൾ അപ്പന് സച്ചു വലുതായാൽ ചോറ് തരില്ല "

"അപ്പന് വീടുണ്ടാക്കി താരോ ?"

"ഇല്ല..... അപ്പൻ എനിച്ചു ചെറിയ മുറിയല്ലേ തന്നത് അപ്പനും അതെ തരൂ ...."

"മോൻ അപ്പനെ നോക്കുമോ ...."

"ഇല്ല ...എന്നെ അമ്മയല്ലേ നോക്കുന്നത് ...അമ്മയെ മാത്രം നോക്കൂ "

മകന്റെ ബാല്യകാലത്തിലെ മറുപടികൾകേട്ട് അന്നൊരുപാട് ചിരിച്ചെങ്കിലും അവൻ പറഞ്ഞത് ശരിയായിരുന്നു . അതോണ്ടല്ലേ അവൾ പോകുന്ന വരെ മാത്രം അയാൾക്ക് ആ വീട്ടിൽ കഴിയാനുള്ള അവകാശം കൊടുത്തത് ..അവളില്ലാതെയായപ്പോൾ അയാളെ ഉപേക്ഷിച്ചത് .. "പിള്ള മനസ്സിൽ കള്ളമില്ല...അവർ സത്യമേ പറയൂ ..." അയാൾ തനിക്കുമാത്രം കേൾക്കുന്നപോലെ പിറുപിറുത്തു

അഞ്ചുവര്ഷംകൊണ്ട് പ്രതിച്ഛായ തന്നെ മാറിപ്പോയ ഗ്രാമമാണോ നഗരമാണോ എന്നറിയാൻ കഴിയാത്ത സ്ഥലത്തെ വീടിനുമുൻപിൽ കാർ നിർത്തിയതും അതുവരെ കെട്ടടങ്ങിയ ആവേശം വീണ്ടും ഉണ്ടായപ്പോൾ അയാൾ പുറത്തേക്കിറങ്ങി

മുറ്റം മുഴുവനും മുറിച്ചിട്ട മരങ്ങളിലെ കരിയിലകളാൽ വൃത്തികേടായിക്കിടക്കുന്നു . അവളുണ്ടായിരുന്നെങ്കിൽ മുറ്റത്തൊരു കടലാസു കഷ്ണം കിടക്കാൻ പോലും സമ്മതിക്കില്ലായിരുന്നേനെ

അയാൾ പാതിപൊളിച്ച വീടിന്റെ ഉമ്മറപ്പടിയിലേക്കു കയറിയിരുന്നു , ഓടിന്റെയും പട്ടികകളിലെ പൊടിയും മണ്ണും കൊണ്ട് അവിടെയും അലങ്കോലപ്പെട്ടുകിടന്നിരുന്നു , അവൾ എന്നും തുടച്ചു വൃത്തിയാക്കിയിടുന്ന തിണ്ണയിലെ കുപ്പയെ വകവെയ്ക്കാതെ അയാളിരുന്നു .

മക്കളുടെയും അവളുടെയുംഒപ്പമുള്ള നാളുകളുടെ ഓർമ്മകൾ മനസ്സിലേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു . ആ വൃദ്ധൻ പിന്നെയും പിന്നെയും കണ്ണുതുടച്ചു ....ഇടയ്ക്കെപ്പോഴോ കണ്ണുകളടഞ്ഞുപോയി ... എഴുന്നേൽക്കുമ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു . തുറന്നിട്ട ഉമ്മറവാതിലിലൂടെ അയാൾ അകത്തേക്ക്‌നടന്നു .

അവളുടെ മണമുള്ള ചുവരുകൾ കരിപിടിച്ച നാശമായിരിക്കുന്നു ,കുരുവി കൂടു കൂട്ടും പോലെ അവൾ വാങ്ങിച്ചേർത്തുവെച്ച സാധനങ്ങളൊക്കെ അവിടെ നിന്നും മാറ്റപ്പെട്ടിരിക്കുന്നു

അയാൾ പണ്ട് താമസിച്ച മുറിയിലേക്കൊന്നു എത്തിനോക്കി വിരിപ്പ് ചുളുങ്ങാതെ അവൾ വിരിച്ചിടുന്ന ബെഡ്ഷീറ്റുമില്ല ...മൊന്തയിൽ മറക്കാതെയെത്തുവെക്കുന്ന ചുടുവെള്ളവുമില്ല ...ഒരുമിച്ചു ജീവിതം തുടങ്ങിയതുമുതൽ വിട്ടുപിരിയും വരെ ഒന്നിച്ചുറങ്ങിയ കട്ടിലുമില്ല ... എല്ലാം സ്‌മൃതികൾ മാത്രം .

അയാൾ പിന്നെയും അകത്തളത്തിലൂടെ നടന്നു , അവളുടെ കരസ്പര്ശമേറ്റു ഉറങ്ങിയുണർന്നിരുന്ന ആ ഇടങ്ങൾ അയാളെ നോക്കി ചിരിക്കുന്നതുപോലെ തോന്നിയപ്പോൾ അയാൾ ആരോടെന്നില്ലാതെ ആവർത്തിച്ചു "അവർക്കും ജീവിക്കണം ...."

മരണത്തിനു തലേന്ന് വരെ അവൾ മാത്രം പെരുമാറിയിരുന്ന അടുക്കള . ഉപ്പിലിട്ടതും അച്ചാറും പുളിയിഞ്ചിയും ഇല്ലാത്ത ഷെൽഫ് .... അവളോടൊപ്പം ..അയാളോടൊപ്പം ആ വീടും മാറിപോയതു അയാൾ അത്ഭുതത്തോടെയും അതിലേറെ വേദനയുടെയും കണ്ടു .

അടുക്കളക്കോലായ് ഇറങ്ങി അയാൾ തൊടിയിലേക്കു നടന്നു , നാലുമക്കൾക്കും വീതം വെച്ച് അതിരിട്ട കമ്പിവേലിക്കപ്പുറം തന്റെ പ്രിയതമായുറങ്ങുന്ന അസ്ഥിമാടം കാണാനേ കഴിഞ്ഞുള്ളു. അടുത്തു ചെന്നൊരു തിരി വെച്ച് അവളോടൊത്തു അല്പനേരമിരിക്കാൻ കഴിയാത്ത വിഷമത്തിൽ അയാൾ അടുക്കളചായ്പ്പിലെ വരാന്തയിലിരുന്നു

അല്ലെങ്കിൽ അയാളെന്തിനായിരുന്നു അങ്ങോട്ട് വന്നത് ... മാന്തിപ്പറിച്ചു "പ്ലോട്ട് ഫോർ സെയിൽ " ബോർഡ് തൂക്കി വംശത്തിന്റെ അവസാന കണ്ണിയും ആ മണ്ണിനോട് വിടപറയുംമുമ്പ് അവളെയൊന്നു കാണാൻ വേണ്ടി മാത്രം !

അവശശരീരത്തെയും നേരിയ ചാറ്റൽ മഴയെയും വകവെയ്ക്കാതെ അയാൾ കമ്പിവേലിക്കടിയിലൂടെ നുഴഞ്ഞു , ശരീരത്തിൽ ഇരുമ്പുകമ്പികൾകൊണ്ട് കോറപ്പെട്ടിരുന്നത് വകവെയ്ക്കാതെ അടുത്ത തൊടിയിലെത്തി . ആമുറിവുകളും ഒരിക്കലും മായാതെ പഴുത്തു വ്രണമായി കിടന്ന് വേദനിപ്പിച്ചാലും പ്രശ്‌നമില്ലെന്ന് അയാൾക്ക് തോന്നി

അത്രനേരം നെഞ്ചോടടുക്കിപ്പിടിച്ചിരുന്ന കവറിൽ നിന്നും മരുന്നുടപ്പിയിൽ സൂക്ഷിച്ച നല്ലെണ്ണയും തിരിയും തീപ്പെട്ടിയും പുറത്തെടുത്ത് അസ്ഥിമാടത്തിലെ വിളക്കിനായുള്ള ഓവിനുള്ളിൽ നിന്നും മണ്ണുപിടിച്ചു തുടങ്ങിയ തകഴി കയ്യിലെടുത്ത് വിറയ്ക്കുന്ന കൈകളാൽ ചെറുതായൊന്നു വൃത്തിയാക്കി . തിരി തെളിയിച്ചു മുകളിലെ ചപ്പുചവറുകൾ കൈകൊണ്ടു തട്ടിക്കളഞ്ഞു അയാളിരുന്നു

"നീയ്യെന്താ ദേവൂ എന്നെ വിട്ടു നേരത്തെ പോയെ ...താനില്ലെങ്കിൽ ഈ ജീവിതമെന്ത് മടുപ്പാണെന്നു അറിയുമോ തനിക്ക്?"

അവൾ പുഞ്ചിരിയോടെ മടിയിൽ കയറിക്കിടന്നു

"തന്റെ കൂടെ വരണമെന്നെനിക്കുണ്ട് പക്ഷെ തനിക്ക് തന്ന വാക്ക് ഞാൻ പാലിക്കുന്നതുകൊണ്ടാണ് വരാത്തത് .... ഓർമയില്ലേ ദേവൂ നീയാണ് എന്നെ തനിച്ചാക്കി പോവാൻ നേരം വാശിപിടിച്ചത് ?

അവൾ ചെറുതായൊന്നു മൂളി

"ഞാൻ പോയാൽ നമ്മടെ മക്കൾ ആരുമില്ലാത്തവരാകുമെന്ന്... അറിഞ്ഞുകൊണ്ടൊരിക്കലും മാതാപിതാക്കൾ മക്കളെ അനാഥരാക്കരുതെന്ന്....? ഇപ്പോൾ നീയുമില്ലാതെ അവരുമില്ലാതെ ഞാൻ അനാഥനായിക്കൊണ്ടിരിക്കുന്നതു കാണാനുണ്ടോ ദേവൂന് ...?

"ഉം "

'ആരോഗ്യവും സമ്പത്തും ഇല്ലാത്ത കാലം വരുമ്പോൾ നമ്മള് അധികപ്പറ്റാണ് എല്ലായിടത്തും ... ദേവൂന് അറിയോ അവിടെയുള്ള എന്റെ കൂട്ടുകാരെക്കുറിച്ചു ?????? ആരും അനാഥരാവാൻ ഇഷ്ടപ്പെടാത്തവരാണ് ..ഒരിക്കലെങ്കിലും മക്കളുടെയടുത്തേക്കു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നവരാണ് ...."

"ഉം .."

"നമ്മുടെ മക്കള് അവര് ചോദിക്കുമ്പോഴൊക്കെ കാശ് കൊടുക്കണതുകൊണ്ട് അവിടെന്നു മറ്റുള്ളവരെപ്പോലെ ഇറക്കിവിടില്ല ..അക്കാര്യത്തിൽ ഞാൻ പുണ്യം ചെയ്തിട്ടുണ്ട് ദേവൂ ... പക്ഷെ പണം കൊടുക്കുന്നത് ഉണ്ണാനും ഉടുക്കാനും വേണ്ടിയാണെങ്കിലും നമ്മുടെ മോനൊരിക്കലും "അച്ഛൻ കഴിച്ചോ ?" എന്ന് ചോദിച്ചിട്ടില്ല

"ഉം " അവളുടെ കണ്ണുകൾ നിറയുന്നതുപോലെ തോന്നി

"ദേവൂ ചത്താൽ പെണ്മക്കള് തലയ്ക്കലിരുന്നു കരയുമെന്ന് പറയണത് വെറുതെയല്ലേ ...? കഴിഞ്ഞമാസം അവിടേക്കു വസ്ത്രവുമായി കൊറച്ചുപേര് വന്നിരുന്നു ... ഇടാൻ വേറൊന്നും ഇല്ലാതെ തുന്നിക്കൂട്ടുന്നത് കൊണ്ടാ ഞാനും പോയി വാങ്ങിയത് ...അവളതു ടി വി യിൽ കണ്ടു അഭിമാനം പോയത്രേ .... അപ്പന് ആവശ്യം ഉണ്ണാനും ഉടുക്കാനും അവരുടെ സ്നേഹവുമാണെന്ന് അവർക്കെങ്ങനെ അറിയും ലെ ... ദേവൂ അവര് കുട്ടികളല്ലേ ..തെറ്റുകൾ നമ്മൾ വേണ്ടേ പൊറുക്കാൻ ..."

അവൾ നിറകണ്ണുകളോടെ അയാളെ നോക്കി തലയാട്ടി

"നീയെന്തു ഭംഗിയോടെയാണ് എന്റെ തുണികൾ അലക്കി തേച്ചു തന്നിരുന്നത് ...? ഇപ്പോൾ ഒരാഴ്ചയോളം വരെയും ഞാൻ ഒന്ന് തന്നെ ഇടാറുണ്ട് ദേവൂ .... എനിക്കിഷ്ടമുള്ള കറികൾ ഉണ്ടാക്കാൻ നീയെപ്പോഴും മറക്കാറില്ലായിരുന്നല്ലോ.... നീ പോയ ശേഷം എനിക്കിതുവരെ അത്രത്തോളം രുചിയുള്ള ഭക്ഷണം കിട്ടിയിട്ടില്ല .... ദേവൂ ഇഷ്ടത്തോടെ തരുമ്പോഴാണ് രുചിയുണ്ടാവുക ...മനസ്സ് നിറയുക എന്ന് ഞാനിപ്പോളറിയുന്നു ...."

"ഉം ..."

"ദേവൂ ഇപ്പോഴെനിക്ക് അസുഖങ്ങൾ കൂടുതലാണത്രെ ...അതും പറഞ്ഞാണ് നമ്മടെ മക്കളോട് അവർ കാശുവാങ്ങുന്നത്..നീകൂടെയുണ്ടായിരുന്നപ്പോൾ എനിക്കൊരസുഖവും ഉണ്ടായിരുന്നില്ലാലോ ..... നേർച്ചക്കോഴിയെ പോലെ ആയുസ്സുകളയാതെ അവരെന്നെ സംരക്ഷിക്കുന്നതെന്തിനാണെന്നു എനിക്കറിയുന്നില്ല ദേവൂ ....നമ്മുടെ പേരക്കുട്ടികളെ ഞാൻ കണ്ടിട്ട് എത്രയായെന്നറിയാമോ ...."

"ഉം ..."

"ദേവൂ നിനക്കോർമയുണ്ടോ നമ്മൾ ഈ വീടുകെട്ടിയത്...? നിനക്കുള്ള താലിയൊഴികെ എല്ലാം അഴിച്ചു തന്നില്ലേ അന്ന് ...നമ്മളെത്ര കല്ലും മണലും ചുമന്നു ...നമ്മളെത്ര കിനാവ് കണ്ടിരുന്നു ...അതിലെ ഓരോ തൂണും തുരുമ്പും നമുക്കറിയാവുന്നതായിരുന്നില്ലേ ...അതിപ്പോൾ ഇടിച്ചു നിരത്താൻ പോവുകയാണ് ദേവൂ ... ഈ വിധിയുണ്ടാവുമെന്നു പണ്ടേയറിഞ്ഞെങ്കിൽ നിന്നെയൊരിക്കലും അടിച്ചു തുടച്ചു വെടിപ്പാക്കാത്തതിൽ ഞാൻ കളിയാക്കില്ലായിരുന്നല്ലോ ..... "

"ഉം "

"നിനക്കെല്ലാം നേരത്തെ അറിയായിരുന്നല്ലേ ...അതല്ലേ വേഗം പോയത് ...? ദേവൂ നീ തിരിതെളിയിച്ച തുളസിത്തറയിൽ കള്ളുകുപ്പികളും ,ഗ്ലാസുകളും ചിതറിക്കിടപ്പുണ്ട്, നീയൊരിക്കലും അവയെ അകത്തു കയറ്റില്ലായിരുന്നല്ലോ ...എന്നെ എത്ര തവണ നീ ഇതിന്റെ പേരിൽ പുറത്തുകിടത്തിയിരുന്നു ...അകത്തു ഉറങ്ങാതെ ജനലിലൂടെ എന്റെ ഉറക്കത്തിനു കാവൽ നിന്ന് നിന്റെ കണ്ണുകൾ ... ...പെണ്ണെ നീ പോയതോടെ ഈ വീട്ടിലെ എല്ലാ വിളക്കുകളും അണഞ്ഞിരുന്നു ..."

"ഉം "

"നീയില്ലെങ്കിൽ ഒരിക്കലും ഞാൻ പൂർണ്ണനല്ല ...അതുകൊണ്ടാവും പാതിമെയ് പത്നിയെന്ന് പറയുന്നതല്ലേ .... നിനക്കറിയോ ദേവൂ ഈ ലോകത്തിലെ ഏറ്റവും വലിയ വിഷമം അവഗണനയാണ് ...ഇനിയൊരു ഉപകാരവുമില്ലാത്ത വസ്തുക്കളോടുള്ളതുപോലെ ആവുമ്പോൾ ..........."

അവളോട് വൃദ്ധസദനത്തിലെ വിശേഷങ്ങൾ പറയുന്നത് എല്ലാം തന്റെ മടിയിൽ കിടന്ന് പഴയതുപോലെ അവൾ മൂളിക്കേൽക്കുന്നുണ്ട് എന്നയാൾ തെറ്റിദ്ധരിച്ചു . പതിയെ പതിയെ അവളുടെ മൂളനക്കത്തിനൊപ്പം അയാളും ഉറങ്ങിത്തുടങ്ങിയിരുന്നു ...അവളുടെ ശരീരത്തിലേക്ക് പതിയെ ചാഞ്ഞുകൊണ്ട്..... ഇനിയൊരു തിരിച്ചുപോക്കില്ലാതെ ..!

നാഥനില്ലാത്ത ഉമ്മറപ്പടിയിൽ പതിവുപോലെ അയാളുടെ ചാരുകസേരയിരുന്ന സ്ഥലത്തപ്പോൾ സാമൂഹ്യവിരുദ്ധരുടെ മദ്യസൽക്കാരം ആരംഭിച്ചിരുന്നു ...

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...