Wednesday 4 May 2016

ഭാഗം പതിമൂന്ന്



 രഥോൽസവം

***************



എനിക്കിന്ന് മതിയായിട്ടുണ്ട് .

എത്രയാണെന്ന്  വെച്ചാണ് ഒരു മനുഷ്യൻ വെള്ളം കോരുന്നത് കാണുന്നവർക്ക് നല്ല കാഴ്ചയാണെങ്കിലും  അനുഭവിക്കുന്നവരോട് ചോദിക്കണം .  പൊതു പൈപ്പിൽ വല്ലപ്പോഴും വരുന്ന വെള്ളത്തിനായാലും ഇതുപോലെ കിണറ്റിൽ നിന്ന് എടുക്കാനായാലും ഇത്രയും ദൂരം നടക്കേണ്ട അവസ്ഥ ചിലപ്പോൾ മരുഭൂമിയിൽ താമസിക്കുന്നവർക്കെ അറിയൂ

പുഴയും കിണറും അടുത്തില്ലാത്ത നാട്ടിൽ വന്നു ജനിച്ചതിനിന്നും  ദൈവത്തെ പഴിച്ചു . കള്ളുഷാപ്പിന്റെ അപ്പ്രത്ത്‌ കൂടിയൊഴുകുന്ന തോടെങ്കിലും  ഞങ്ങടെ വീടിനടുത്തുകൂടെ വന്നാൽ മതിയായിരുന്നു .വേനലെത്തും മുന്നേ ഇവിടെത്തെ കിണറുകളും കുളവും വറ്റിത്തുടങ്ങും അച്ഛമ്മ പറയണത് പോലെ "പെട്ടെന്ന് നിറയുകയും പെട്ടെന്ന് കൊറയുകയും"ചെയ്യുന്ന നാട്ടുകാരുടെ സ്വഭാവം പോലെ ആണത്രേ ഇതും


എങ്ങനെയൊക്കെയോ ഒരു വിധം ഒപ്പിച്ചു പതിവുപോലെ ഒരു ബക്കെറ്റ്ന്റെ മുക്കാലും നിറച്ച്,ടാങ്ക് നിറയ്ക്കുമ്പോൾ മനപൂർവ്വം ഓരോ കുടം കുറച്ചും എല്ലാം പണി ലാഭിച്ച സന്തോഷത്തിൽ കുളത്തിൽ വെറുതെയിറങ്ങിയപ്പോൾ അറിയാതൊന്നു കാൽ വഴുതി വെള്ളത്തിൽ വീണു .പിന്നെ എന്ത് ചെയ്യാനാണ് ചെറുതായൊന്നു കുളിച്ചിട്ട് കയറി   .ഇങ്ങോട്ടെന്തെങ്കിലും പറയാൻ അമ്മയ്ക്ക് അവസരം കൊടുക്കാതെ പറഞ്ഞു


"നല്ല വിയർപ്പ്...അതാ കുളിച്ചത് ..."


അമ്മ കാര്യമായി മൈൻഡ്
 ചെയ്യാതെ അകത്തേക്ക് കയറിപ്പോകുന്നതിന്റെ ഇടയ്ക്ക് വിളിച്ച് പറഞ്ഞ് ഇവിടെ വേറെ കറിയൊന്നും വെക്കുന്നില്ല . നിനക്ക് ചിക്കെൻ വേണ്ടെങ്കിൽ വേറെ എന്തെങ്കിലും ഉണ്ടാക്കിക്കോ . അപ്പോഴേക്കും കോയബത്തൂർ നിന്ന് മേമയും (ചെറിയമ്മ ) അച്ചുവും വന്നപ്പോൾ രാത്രി പട്ടിണി ആയാലും ഇനിയൊന്നും ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു .

അവരോടു വിശേഷം പറഞ്ഞ് പറഞ്ഞ് കുറെ നേരമിരുന്നപ്പോൾ മനസ്സിനെന്തോ വലിയ സന്തോഷം കിട്ടിയത് പോലെ തോന്നി . ഇനി ചിലപ്പോൾ ഇതുപോലെ ഒരു ദിവസം വന്നില്ലെങ്കിലോ എന്ന് തോന്നി .അതിനിടയ്ക്ക് അമ്മ കയറി വന്നപ്പോൾ ഞാൻ സംസാരം നിർത്തി അച്ചൂനേം കൂട്ടി മുറ്റത്തേക്ക്‌ വന്നു

അവൾ അവിടെയൊക്കെ രണ്ടുമൂന്നു തവണ നടന്നു നോക്കിയിട്ട് "നന്നായിട്ടുണ്ട് ഞങ്ങളുടെ വീട്ടിൽ ഇങ്ങനെയൊന്നും ചെയ്യാൻ പറ്റില്ല സ്ഥലമില്ല ഒട്ടും എന്ന് ആവലാതി പറഞ്ഞു,അവൾക്ക് അറിയില്ലാലോ ഈ കാറ്റ് കാലത്ത് മുറ്റമടിക്കുന്ന കഷ്ട്ടം ..ഇങ്ങോട്ട് അടിക്കുമ്പോൾ എല്ലാം കൂടെ അങ്ങോട്ട്‌ പോകും അതും പോരാതെ മുറ്റം മണ്ണിട്ട്‌ തേച്ചില്ലെങ്കിൽ മണൽ പറന്നു വരും അകത്തേക്ക് ... അഥവാ മുറ്റം വൃത്തിയാക്കിയാൽ വളപ്പൊടിയും.


 ഇതിപ്പോൾ മൂന്നാമത്തെ തവണയാണ് പോകുന്നത് എങ്കിലും എന്തെന്നില്ലാത്ത സന്തോഷമാണ് ഓരോ തവണയും  ഉത്സവപ്പറമ്പിലെത്തുമ്പോൾ . ഒരിക്കൽ രാവിലെയും ഒരിക്കൽ ഉച്ചയ്ക്കും ഇപ്പോൾ രാത്രിയും ...എല്ലാ രീതിയിലും ഉത്സവം കാണണമല്ലോ .

നടന്നു പകുതിയായപ്പോഴാണ് അജിതയും അച്ഛനും വന്നത് .പിന്നെ വീട്ടിലേക്കു പോകാതെ ഞങ്ങളുടെ കൂടെ വന്നു . അവൾ വന്നതുകൊണ്ട് എനിക്ക് കൂടെയൊരു ആളായി. അച്ചുവിന് അനുവും ഉണ്ട് കൂട്ട് .

ദേവ രഥങ്ങൾ സംഗമിച്ചതും
  പതിവുപോലെ ചെറിയൊരു വലിയ വെടിക്കെട്ടോടെ പരിപാടി അവസാനിച്ചു .അടുത്തവർഷം ഇനി എന്നൊരു സങ്കടത്തോടെ തിരികെ വരുന്ന വഴിയിൽ  നിന്ന് അച്ചൂനും അനൂനും കളിപ്പാട്ടങ്ങൾ വാങ്ങി . കണ്ണടയ്ക്കുന്ന പാവക്കുട്ടി എനിക്കിന്നും വലിയ ആഗ്രഹമാണ് എങ്കിലും വെറുതെ കണ്ട് മാത്രം സന്തോഷിച്ചു നടന്നു .കൂടുതൽ നേരം ചുമക്കാതിരിക്കാൻ അവസാനത്തെ കടയിൽ നിന്നും കരിമ്പും വാങ്ങി . അതോണ്ട് പല്ലുതേച്ചാൽ പാലുപോലെ വെളുക്കും എന്നാണ് എല്ലാരും പറയുന്നത് . ഇന്നേവരെ മാറ്റമൊന്നും കണ്ടിട്ടില്ലെങ്കിലും മാറുന്നുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം .

ഉത്സവയാത്ര അവസാനിക്കുമ്പോൾ ഞങ്ങൾ കുറച്ചുപേർ മാത്രമറിഞ്ഞ പ്രണയം കൂടുതൽ പേരിലേക്ക് എത്തിയിരുന്നു . അജിത ആദ്യം നിഷയുടെ ഏട്ടനോട്   നന്നായി പെരുമാറിയതിൽ എനിക്ക് തെറ്റൊന്നും കണ്ടില്ല, അല്ലെങ്കിലും എനിക്കെല്ലാം വൈകിയേ മനസ്സിലാവൂ .  പക്ഷെ ഇപ്പോൾ അവളുടെ ഏട്ടനോട് സംസാരിക്കുകയാണ് കിണറിന്റെ അപ്പുറത്ത് ഇരുട്ടിൽ നിന്നും സംസാരിക്കുന്നത്ര അവരുടെ ഇഷ്ടം വിപുലമായപ്പോഴാണ് ഞാനറിയുന്നത് .  കൂട്ട് നിന്ന് ഞാൻ എന്റെ ഇന്നത്തെ ദിവസം എഴുതി തീർക്കുന്നു, ഉച്ചത്തിൽ ഇപ്പോഴും ചീവീടുകൾ കൂവിവിളിക്കുന്നുണ്ട് ...


അടുക്കളയിൽ അമ്മമാർ നല്ല തിരക്കാണ് ... അച്ഛന്റെയും കൂട്ടുകാരുടെയും കുടിയുടെ ബഹളം .അനൂം അച്ചുവും മുറ്റത്ത്‌ തന്നെ കളിക്കുന്നുണ്ട് ,ഇന്ന് പൂർണ്ണ സ്വതന്ത്രമാണ് എവിടെ പോയാലും ആരും ശ്രദ്ധിക്കില്ല അതാവും അവളുടെ ധൈര്യം. 

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...