Monday 23 May 2016

ഭാഗം 17

അല്ലെങ്കിലും അവരുടെ കാലത്തെ മണ്ണ് അങ്ങനെയൊക്കെ ആയിരിക്കാം ,ഇപ്പോൾ ഏതാണ്ട് മഞ്ഞ വിരിച്ചു കിടക്കുന്ന പാടത്തിലൂടെ നടക്കാൻ തന്നെ പേടിയാണ് ഞങ്ങൾക്ക്

ഞാങ്ങളിലും പേടിയാണ് ഞങ്ങളുടെ പിന്നിലെ തലമുറയ്ക്ക് ...പാമ്പും ,തവളയും, ഒച്ചും ,പ്രാണികളും ,,പിന്നെ പേരറിയാൻ പാടില്ലാത്ത അനേകം ജീവികളും ഒപ്പം അതിലേറെ ആയിരക്കണക്കിന് സസ്യങ്ങളും ഉള്ള നടവരമ്പുകൾ കാണുമ്പോഴുള്ള കൌതുകം ആസ്വധിക്കുന്നതിൽ ഇല്ലെന്നു തോന്നുന്നു

5 th ക്ലാസ്സിൽ സയൻസ് ആധികാരികമായി പഠിച്ചു തുടങ്ങിയപ്പോൾ ടീച്ചർ പറഞ്ഞു തന്ന കാര്യങ്ങളിൽ വ്യക്തി ശുചിത്വത്തിലെ പ്രധാന പാഠമായിരുന്നു ഇത് "മണ്ണിൽ ചെരുപ്പിടാതെ ചവിട്ടുമ്പോൾ വിര ,കൊക്കപ്പുഴു മുതലായ ക്ഷുദ്ര ജീവികൾ കാലിനടിയിലൂടെ ശരീരത്തിനകത്തെക്ക്‌ കയറിപ്പോകുമെന്ന്,

ആദ്യം കേട്ടപ്പോൾ ഞെട്ടലായിരുന്നു . സ്കൂളിൽ പോകുമ്പോഴോ വിരുന്നുപോമ്പോഴോ അല്ലാതെ ചെരുപ്പിട്ട് നടക്കില്ലായിരുന്നു അന്നൊന്നും . പിന്നെ വീട്ടുകാരുടെ മുന്നിൽ കരഞ്ഞും പരിഭവിച്ചും എത്ര കഷ്ട്ടപ്പെട്ടാണ് ഒരു സ്ലിപ്പെർ വാങ്ങിപ്പിച്ചത്

അപ്പഴും സങ്കടം ചെരുപ്പിട്ട് ഞാൻ നടക്കുമ്പോൾ ഈ അമ്മയൊക്കെ പാടത്തിനരികിലോ കുളത്തിനരികിലോ എത്തുമ്പോൾ അത് അഴിച്ചു വെച്ച് പണി തുടങ്ങും ,ചെളിയിലെ കീടാണ്ക്കൾ എല്ലാം ശരീരത്തിലെത്തും എന്ന് എത്രയാ ഞാൻ പറഞ്ഞു കൊടുക്കുക

അതിൽ തന്നെ മുഖം കഴുകും ,വായ കഴുകും ...ഹോ ...ഒരു വിവരവുമില്ലാാത്തവർ ...അന്നത്തെ സംഭവത്തിന് ശേഷം എന്നും ചെരുപ്പിട്ടെ നടക്കൂ , അനാവശ്യമായി മണ്ണിൽ തൊടില്ല ,ചോറും കറിയും വെച്ച് കളിക്കില്ല , ദിവസവും രണ്ടുനേരം പല്ല് തേക്കും ,കൈകളും കാലുകളും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകും ,ചില സമയത്ത് രണ്ടുനേരം കുളിക്കും ,അതും വീട്ടിൽ ചൂട് വെള്ളം വെച്ച് അണുക്കളെ എല്ലാം കൊന്നിട്ട് .

കുളത്തിനെയും കിണറ്റിലെ വെള്ളത്തെയും ഉമ്മിക്കരിയെയും എല്ലാം പാടെ മറന്നൊരു ജീവിതമായിരുന്നു അത് ,വെള്ള ചോറ് കഴിക്കില്ല (പഴങ്കഞ്ഞി ), പഴയ കറിയൊന്നും കഴിക്കില്ല . അന്നന്നുള്ള വസ്ത്രങ്ങൾ അലക്കിയിടും , നഖം കടിക്കില്ല ,വൃത്തിയായി വെട്ടിക്കളയും ,മഴ നനയാൻ ഇഷ്ട്ടമുണ്ടായിട്ടും നനയില്ല ,

പക്ഷെ എന്തെന്നറിയില്ല ഇത്രത്തോളം വൃത്തിയായി നടന്നിട്ടും ഒന്നും സൂക്ഷിക്കാത്തവർക്ക് വരാത്ത പനിയും,അത് തീരുമ്പോഴേക്കും കാലിൽ ചൊറിഞ്ഞു ചൊറിഞ്ഞു ചെറിയ കുരുക്കളും വന്നിരുന്നു ..പിന്നെയത് ദിവസങ്ങള് ചെല്ലുമ്പോൾ പഴുക്കാനും ...

അന്ന് മുതൽ ഒരു കാര്യം ഉറപ്പിച്ചതാണ് ഈ മണ്ണിനോട് ഇടപഴകുമ്പോൾ ഉണ്ടാവുന്ന ആരോഗ്യം ഒരിക്കലും അതിൽ നിന്നുമകന്നു കഴിയുമ്പോൾ ഉണ്ടാവില്ല

പിന്നെയും എഴുതിയെഴുതി കാടുകയറി അല്ലെങ്കിലും സ്വപ്നയെന്നും സ്വപ്ന ലോകത്താണ് എന്ന് എല്ലാവരും പറയുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു അന്തമില്ലാത്ത ചിന്തകളാണ് ...

എവിടെത്തുടങ്ങി എവിടെ അവസാനിക്കുമേന്നറിയാത്ത ഒന്നിൽ തുടങ്ങി പല വഴിയിലൂടെ നടന്നു അവസാനം ഒരു സാധ്യതയുമില്ലാത്ത അനാവശ്യ കാര്യങ്ങളിൽ എത്തുന്നത് വരെയും

പിള്ളാരൊക്കെ പറയുന്നത് ചിലപ്പോഴൊക്കെ ഇക്കാര്യത്തിൽ ശരിയാവുന്നുണ്ട് ,,ആരെങ്കിലും ചോദിക്കുമ്പോൾ ആലോചിക്കുകയും ചോദ്യം അവർ മറക്കുമ്പോൾ ഉത്തരം പറയുകയും ചെയ്യുന്ന സ്വഭാവം അവരുടെ ഭാഷയിൽ പറയുമ്പോൾ "വൈകി കത്തുന്ന ട്യൂബ് ലൈറ്റ് "

എന്തായാലും ഇന്നലെ ഉച്ചയോടെ അജിത പോയപ്പോൾ മനസ്സിലെ വലിയൊരു ഭാരം ഒഴിഞ്ഞത് പോലെ തോന്നി ,ഇനിയവളുടെ പ്രേമത്തിനു കൂട്ട് നിൽക്കണ്ടാലോ ഒപ്പം എന്നെങ്കിലും അതുപോലെ ഒരുമിച്ചു നടക്കുന്ന കിനാവുകൾ അയാളെ കുറിച്ച് കണ്ടു കൊണ്ടിരിക്കണ്ടാലോ

ഈ രണ്ടു ദിവസവും അയാളെ കണ്ടതേയില്ല ,അല്ലെങ്കിലും അയാളെ പറഞ്ഞിട്ട് കാര്യമില്ല ചിലപ്പോൾ എന്നെ കാണാതെ ബസ്‌ സ്റ്റാൻഡിൽ എത്ര നേരം കാത്തിരുന്നു കാണും

ബൈക്ക് കൊണ്ട് വരാതെ വെറുതെ നടന്നു അമ്പലത്തിൽ വന്നതിനു സ്വയമെത്ര പഴിച്ചുകാണും ...

കാണാൻ ഇനിയിപ്പോൾ എന്താണ് ഒരു വഴി ...ഇല്ലെങ്കിൽ മനസ്സിനൊരു സമാധാനമില്ല ,നാളെ ഞായറാഴ്ച ,,,അതും കഴിഞ്ഞു തിങ്കളാഴ്ച വരെ കാത്തിരിക്കണമല്ലോ ...

ഇപ്പോൾ തോന്നുന്നുണ്ട് പോയി പറഞ്ഞാലോ എനിക്കിഷ്ട്ടാണ് എന്ന് ...അല്ലെങ്കിൽ വേണ്ട നമ്മുടെ ഇഷ്ടം നമ്മുടെ മനസ്സിൽ തന്നെയിരിക്കട്ടെ ..ആരുമറിയാതെ ഒരുപാട് സ്നേഹമായി മനസ്സിന്റെ വിങ്ങലായി ...

എന്റെ കണ്ണടഞ്ഞു പോകുന്നു രണ്ടു മൂന്നു ദിവസ്സമായി നെരെയോന്നു ഉറങ്ങിയിട്ട് തന്നെ അതാകും ,,,,ഇന്നിപ്പോൾ പുറത്തിറങ്ങി അൽപനേരം ആകാശത്തേക്ക് നോക്കി കിടക്കണം എന്ന മോഹം നടക്കില്ല ....

അങ്ങനെ ഈ ദിവസവും തീർന്നു....

03/01

ഇന്ന് രാവിലെ രേരത്തെ എഴുന്നേറ്റു , മറ്റൊന്നും നോക്കിയില്ല അമ്പലത്തിൽ പോകണം എട്ടെ കാലാവുമ്പോൾ അതുമാത്രമായിരുന്നു മനസ്സിൽ .... ഏഴരയാവുമ്പോൾ തന്നെ റെഡിയായി വെള്ളം കോരൽ പിനത്തെക്ക് മാറ്റി വെച്ച് അനൂനേം കൂട്ടി അമ്പലത്തിലേക്ക് പോയി

സമയം തികയ്ക്കാൻ വേണ്ടി വഴിയിൽ നിഷയെ കണ്ടപ്പോൾ അജിതയുടെ കാര്യം സംസാരിച്ചിരുന്നു . അവൾ പറഞ്ഞപ്പോഴാ അവർ തമ്മിൽ ഈ ബന്ധം തുടങ്ങിയിട്ട് കുറച്ചായി എന്ന് അറിയുന്നത് . അപ്പോഴേക്കും സമയം കൂടിപ്പോയി പിന്നെ ഓട്ടമായിരുന്നു എന്ന് തന്നെ പറയാം വിനു ഏട്ടൻ പോവുംമുന്നെ ഒന്ന് അകലെ നിന്നെങ്കിലും കാണണം

കുടുംബക്ഷേത്രത്തിന്റെ ഇറക്കം കഴിയാനാവുമ്പോൾ വെറുതെ കൈകൊണ്ടു ഒന്ന് തൊഴുതി, എന്നെ മറന്നിട്ട് നീ മറ്റു അമ്പലത്തിലൊക്കെ പോകുമെന്ന് ഞങ്ങടെ സ്വന്തം ദൈവം പറയില്ല ,ഞാൻ എന്തിനാണ് പോകുന്നത് എന്ന് തൂണിലും തുരുമ്പിലും ഇരിക്കുന്ന ദൈവം കണ്ടു പിടിക്കാതിരിക്കുമോ

ശിവൻ കോവിലിന്റെ മുന്നിലെ വളവു തിരിയുന്നത് വരെ ഓട്ടമായിരുന്നു . അത് കഴിഞ്ഞപ്പോൾ ദൈവത്തെ കാണാനും നല്ല ബക്തയാവാനുമായി സമാധാനത്തോടെ നടന്നു , ആൽ മരച്ചോട്ടിൽ ഏട്ടനെ കണ്ടപ്പോൾ എന്തെനില്ലാത്ത ആശ്വാസവും ഒപ്പം ശരീരം വിറയ്ക്കാനും തുടങ്ങി

എന്നെ കണ്ടിട്ടാണോ എന്നറിയില്ല പെട്ടെന്ന് നോക്കിയപ്പോൾ ഞാൻ കണ്ണുകൾ പിൻവലിച്ചു ...ഇനി ആ മുഖത്തേക്ക് നോക്കില്ല ....ഇതുവരെ കണ്ടിട്ടുമില്ല എങ്കിലും എത്ര നാളായി അവിടെ ആളുണ്ട് എന്ന വിശ്വസത്തിനായി മാത്രം പോകുന്നു ....!

തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...