Monday 20 July 2015

ആത്മാവിൽ ഒരു ചിത
തന്റെ യൌവ്വനം പിതാവിന് നൽകി ജരാനരകൾ
ഏറ്റുവാങ്ങിയ മകൻ പുരാണാത്തിൽ... ഇത് -
തന്റെ കൌമാരം പിതാവിന് നൽകി 
ഉത്തരവാദിത്തങ്ങളുടെ ചുമടെറ്റിയവരുടെ വിലാപം .


അക്ഷരം പഠിച്ചുതുടങ്ങിയ നാളുകളിലാദ്യം
വായിച്ചു തുടങ്ങിയത് ഒഴിഞ്ഞ മദ്യകുപ്പിയിൻ-
പൊതിയിൽ മിന്നിയ എഴുത്തിൽ നിന്ന്
കണക്കുകൂട്ടി തുടങ്ങിയത് കടയിലെ -
ഹാൻസിനും പുകയ്ക്കും കൂടി

തിരിച്ചറിവിന്റെ പ്രായത്തിൽ ഭാരമായി
തോളിലെ പുസ്തക സഞ്ചി- എറിഞ്ഞു കൊണ്ടാവ -
നാദ്യം ചെന്നത് അടുക്കള പുകയ്കാനോരല്പം
അരിയ്ക്കായി...നീണ്ടുവന്ന സഹതാപ -
കരങ്ങൾ തൻ മുഖത്തുറിനിന്ന പരിഹാസചിരിയിൽ
വിയര്പ്പിനുപ്പിന്റെ രുചിയെന്നറിഞ്ഞ നാളിൽ-
കൂട്ടുകാരന്റെ കുപ്പായത്തിൻ അത്തറിൻ-
മണത്തിനുമുന്നിൽ അവൻ തിരിച്ചറിഞ്ഞു
അച്ഛന്റെ "മദ്യത്തിൽ" കുതിർന്നു തൻ ജീവിതമിനി-
യമ്മയുടെ കവിളിൽ കൈപ്പാടുകൾ ഇല്ലാത്ത
നാളുകൾ...കൊച്ചനുജന്റെ കാഴ്ചയിൻ നിറമായിടാൻ
സഹോദരിതൻ മുന്നിലഷ്ട്ടമങ്ങല്യം തെളിയുന്ന
നേരത്തവൾ തൻ കവിളുകൾ ഉപ്പുചാലുകളിൽ
കുതിരാതിരിക്കുവാൻ ....

പിതാവേ നിന്റെ യൌവ്വനം കടം തരിക
എന്റെ കൌമാരം മണ്ണിലലിയട്ടെ ,

എന്റെ ആത്മാവിനു മീതെ ചിതയോരുക്കുന്നു
എന്റെ സ്വപ്‌നങ്ങൾ അതിൽ എരിഞ്ഞടങ്ങട്ടെ
നിങ്ങളുടെ ലഹരിയിൽ തളർന്ന
കുടുംബത്തിനു തണലെകുവാൻ...

വിദ്യ ജി സി സി


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...