Thursday 23 July 2015

മാനം മുട്ടെ കാണണം സ്വപ്‌നങ്ങൾ ...
മനസ്സ് നിറഞ്ഞുകാണണം ....
മതിവരുവോളം കാണണം ...

എന്നിട്ട് വേണം 

മഞ്ഞ ചരടിന്റെ നീളത്തിൽ
സിന്തൂരത്തിന്റെ വെട്ടത്തിൽ
വലതു കാലു വെച്ച് ,സ്വപ്‌നങ്ങൾ
ചീന്തിയെറിഞ്ഞു ജീവിക്കാൻ ...

അപ്പോൾ തിരിച്ചറിയും

ആകാശത്തിലെ ദേശാടന പക്ഷികളും
ഭൂമിയിലെ കൂട്ടിലടച്ച കിളികളും ഒന്നല്ലെന്ന് ...

എങ്കിലും പ്രിയമാണ് ....
സീമന്ത രേഖയിലെ ചുവപ്പ് ....

സ്വപ്നങ്ങൾക്ക് ചിതയൊരുക്കി
സ്വർഗങ്ങൾക്ക് കൂടൊരുക്കി
ഒന്നും ആവാതെ
ഒരിക്കലും തിരിച്ചറിയാതെ പോകുന്ന
കരിപുരണ്ട ജീവിതങ്ങൾക്ക്.....
ഓർമയിലെ കുപ്പിവളപ്പോട്ടുകൾക്കു
സമർപ്പിക്കുന്നു....

വിദ്യ ജി സി സി

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...